ബ്രിസ്ബെയ്ന്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് മുന്‍തൂക്കം. ഇംഗ്ലണ്ടിനു മുന്നില്‍ 561 എന്ന കൂറ്റന്‍ ലക്ഷ്യം വച്ച കങ്കാരുക്കള്‍ മൂന്നാം ദിനം രണ്ടു വിക്കറ്റുകള്‍ പിഴുത് വിജയസാധ്യതയേറ്റി.
മൈക്കല്‍ കാര്‍ബറി (0), ജൊനാതന്‍ ട്രോട്ട് (9) എന്നിവര്‍ ഇംഗ്ലീഷ് നിരയിലെ പുറത്തായവര്‍. അലിസ്റ്റര്‍ കുക്കും (11) കെവിന് പീറ്റേഴ്സനും (3) ക്രീസില്‍.
നേരത്തെ, വിക്കറ്റ് നഷ്ടപ്പെടാതെ 65 എന്ന സ്കോറില്‍ കളിയാരംഭിച്ച ഓസീസ് 7ന് 401 എന്ന നിലയില്‍ രണ്ടാം ഇന്നിങ്സ് ഡിക്ലര്‍ ചെയ്തു. ഡേവിഡ് വാര്‍ണര്‍ (124), ക്യാപ്റ്റന്‍ മൈക്കള്‍ ക്ലാര്‍ക്ക് (113) എന്നിവരുടെ സെഞ്ചുറികളാണ് ആതിഥേയരെ കൂറ്റന്‍ ലീഡിലേക്ക് നയിച്ചത്.
ബ്രാഡ് ഹാഡിന് (53) അര്‍ധ സെഞ്ചുറി നേടി. ക്രിസ് ട്രംലറ്റ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. സ്റ്റ്യുവര്‍ട്ട് ബ്രോഡും ഗ്രെയിം സ്വാനും രണ്ടു വിക്കറ്റുകള്‍ വീതവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: