Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആരാധക ആവേശം അണിപൊട്ടിയൊഴുകി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2013, 09:33 pm IST
inSports

കൊച്ചി: നഗരം കലൂര്‍ സ്റ്റേഡിയത്തിലേക്ക്‌ ഒഴുകി. മഴ ഭീഷണി ഒഴിവായി തെളിഞ്ഞ ആകാശത്തിനു കീഴെ നടന്ന ഇന്ത്യ-വെസ്റ്റിന്റീസ്‌ ഏകദിന പോരാട്ടം കാണാന്‍ ആരാധകരുടെ കുത്തൊഴുക്കായിരുന്നു. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്നലെ മത്സരം ആരംഭിക്കുന്നതിന്‌ മുന്‍പു തന്നെ ടീം ഇന്ത്യയുടെ ജേഴ്സിയണിഞ്ഞ പതിനായിരങ്ങളാണ്‌ സ്റ്റേഡിയത്തിന്‌ ചുറ്റും നൃത്തം വച്ചത്‌. ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ആരാധകരുടെ സച്ചിന്‍ മാനിയ വിട്ടൊഴിഞ്ഞിട്ടില്ലെന്ന്‌ ഇന്നലെ കൊച്ചിയിലെത്തിയവര്‍ തെളിയിച്ചു. നമ്പര്‍10, ടെണ്ടുല്‍ക്കറെന്ന്‌ എഴുതി ദേഹം മുഴുവന്‍ ത്രിവര്‍ണം പൂശി ഒരുപാട്‌ സുധീറുമാര്‍.. വി മിസ്‌ യു സച്ചിന്‍ എന്നെഴുതിയ ടീ-ഷര്‍ട്ടും ബാനറുകളുമായി ഇതിഹാസ താരത്തെ ഓര്‍ക്കുന്നവര്‍.. ഗ്യാലറയില്‍ നിറഞ്ഞ ബാനറുകളില്‍ പകുതിയും സച്ചിനെ കുറിച്ചുള്ളവയായിരുന്നു. ചുരുക്കി പ്പറഞ്ഞാല്‍ കളിക്കളത്തിലിറങ്ങിയവര്‍ സച്ചിന്‍ തരംഗത്തില്‍ നിഷ്്പ്രഭരായി.

സച്ചിന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ നായകന്‍ ധോണിയായിരുന്നു ആരാധകരുടെ ഇഷ്ടതാരം. സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീമിന്റെ ജേഴ്സി വാങ്ങാന്‍ ഏറെ തിരക്കായിരുന്നു. കുട്ടികളുടേതിന്‌ 150 ആണെങ്കില്‍ മുതിര്‍ന്നവരുടെ ജേഴ്സിക്ക്‌ 200 രൂപയാണ്‌ വില. കൂടാതെ ഇന്ത്യയുടെയും വെസ്റ്റിന്റീസിന്റെയും പല ആകൃതിയിലുള്ള തൊപ്പികള്‍ വാങ്ങുവാനും ആവശ്യക്കാര്‍ ഏറെയാണ്‌. ഇവയ്‌ക്ക്‌ പുറമെ പല നിറത്തിലുള്ളതും മുള്ളന്‍ പന്നിയുടെ ആകൃതിയുള്ളതുമായ തൊപ്പികള്‍ വ്യത്യസ്ത കാഴ്‌ച്ചയായി. ബുധനാഴ്ച 20 രൂപയുണ്ടായിരുന്ന തൊപ്പിക്ക്്‌ ഇന്നലെ 200 രൂപ വരെ വില്‍പ്പനക്കാര്‍ ഈടാക്കി. ഇതിന്‌ പുറമെ ഇന്ത്യന്‍ ദേശീയ പതാകയുടെ മൂന്ന്‌ നിറവും ബ്രഷുമായി ചുറ്റുന്നവരും നിരവധി. ആവശ്യക്കാര്‍ സമീപിക്കുന്നതും പുരുഷന്‍മാരായ സുഹൃത്തുകള്‍ എത്തി ആവശ്യക്കാരന്‌ ചായം പൂശും . പത്തുരൂപ നഷ്ടം മറന്ന്‌ കിട്ടിയ പണിയുമായി പോയവര്‍ നിരവധി.

പ്രത്യേകതരം ശബ്ദം ഉണ്ടാക്കുന്ന വിസിലുകളും വിപണിയില്‍ ശ്രദ്ധ നേടി. പത്തു രൂപയുടെയും 30 രൂപയുടെയും വിസിലിന്‌ കൂടുല്‍ ചിലവുള്ളതായി സ്റ്റേഡിയത്തിലെ ശബ്ദങ്ങള്‍ സൂചിപ്പിക്കുന്നു. നീലക്കടലില്‍ നിന്ന്‌ എളുപ്പം ശ്രദ്ധ കിട്ടാനായി ചിലര്‍ തത്്ക്കാലത്തേക്കെങ്കിലും വിന്റീസുകാരായി. ആവേശം തത്സമയം ഒപ്പിയെടുക്കുവാനായി സ്റ്റേഡിയത്തിനു മുന്നില്‍ കാത്തു നിന്ന ചാനലുകളുടെ ഒ.ബി വാനുകള്‍ക്കു മുമ്പിലായിരുന്നു എല്ലാവരുടെയും ആടിത്തകര്‍ക്കല്‍.

കളി തുടങ്ങുന്നതിന്‌ മുമ്പ്‌ തന്നെ കലൂര്‍ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞു. എവിടെ നോക്കിയാലും ഇന്ത്യന്‍ പതാകകള്‍ മാത്രം. ഇരുകവിളുകളിലും നെറ്റിയിലും ഇന്ത്യന്‍ പതാകയുടെ മൂവര്‍ണം തേച്ചുപിടിപ്പിക്കാനും സ്റ്റേഡിയത്തിലെത്തിയ ക്രിക്കറ്റ്‌ പ്രേമികള്‍ മല്‍സരിച്ചു. രാവിലെ 10.30ന്‌ മാത്രമേ കാണികളെ അകത്തേക്ക്‌ കടത്തുകയുള്ളു എന്നാണ്‌ നേരത്തേ അറിയിച്ചിരുന്നത്‌. അതിരാവിലെ തന്നെ സ്റ്റേഡിയത്തിലേക്ക്‌ കടക്കാനുള്ള ക്രിക്കറ്റ്‌ പ്രേമികളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടതോടെ 10 മണിക്ക്‌ തന്നെ പ്രവേശനം തുടങ്ങി. ദൂരസ്ഥലങ്ങളില്‍ നിന്നെത്തിയവര്‍ ബുധനാഴ്‌ച്ച രാത്രി തന്നെ സ്റ്റേഡിയത്തിന്‌ പുറത്തെത്തി തമ്പടിച്ചിരുന്നു. ചെറു സംഘങ്ങളായി തിരിഞ്ഞ്‌ ബാന്റുമേളവും ചെണ്ടയും വിസിലും കരഘോഷങ്ങളുമായി യുവാക്കള്‍ സ്റ്റേഡിയത്തിന്‌ പുറത്ത്‌ ആവേശം വിതറി.

ടോസിടാനായി ധോണിയെത്തിയതും കൊച്ചി സ്റ്റേഡിയം ഇളകി മറിഞ്ഞു. ഭുവനേശ്വര്‍ കുമാറിന്റെ കൈയില്‍ പന്ത്‌ കിട്ടിയത്‌ സ്റ്റേഡിയം ആവേശത്തോടെയാണ്‌ എതിരേറ്റത്‌. ഗെയിലിനെ ആടിത്തിമിര്‍ക്കാന്‍ വിടാതെയുള്ള ഭുവനേശ്വറിന്റെ സ്റ്റംബിങ്ങോടെ ട്രമ്മിന്റെയും ചെണ്ടയുടെയും ആരവത്തില്‍ സ്റ്റേഡിയം മുങ്ങി. വെസ്റ്റിന്റീസിന്റെ ഓരോ വിക്കറ്റും കാണികളില്‍ ആവേശത്തിന്റെ പറുദീസ തീര്‍ത്തു. സ്റ്റേഡിയത്തിന്‌ ചുറ്റും തിരമാല കണക്കെ കാണികള്‍ തുടര്‍ച്ചയായി ചങ്ങല പോലെ കൈകള്‍ ഉയര്‍ത്തിയത്‌ അക്ഷരാര്‍ത്ഥത്തില്‍ നീലക്കടല്‍ ഇരമ്പി ആഞ്ഞടിക്കുന്ന അനുഭൂതി പരത്തി. രോഹിത്തിന്റെയും കോഹ്ലിയുടെയും ബാറ്റിങ്ങ്‌ പ്രകടനവും കൂടിയായതോടെ കളികാണാന്‍ എത്തിയവര്‍ക്ക്‌ നിരാശരാകാതെ മടങ്ങുവാനുമായി.ഏതായാലും കൊച്ചി ഇരമ്പുകയാണ്‌ -ക്രിക്കറ്റ്‌ ആവേശത്താല്‍…

എസ്‌.ജെ. ഭൃഗുരാമന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

News

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

India

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

India

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പുതിയ വാര്‍ത്തകള്‍

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.