Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 312-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2013, 08:11 pm IST
in Samskriti

മനസ്താം മൂഢതാം വിദ്ധി യദാ നശ്യതി സാനഘ

ചിത്തനാശാഭിദാനം ഹി തദാ സത്വമുദേത്യലം

വസിഷ്ഠന്‍ തുടര്‍ന്നു: വീതഹവ്യന്റെ മനസ്സ്‌ ആത്മാന്വേഷണസാധനയാല്‍ അനാസക്തവും പരിപൂര്‍ണ്ണസ്വതന്ത്രവും ആയപ്പോള്‍ അദ്ദേഹത്തില്‍ സര്‍വ്വഭൂതസുഹൃദ്ഭാവം മുതലായ പവിത്രഗുണങ്ങള്‍ സ്വയമേവ അങ്കുരിക്കാന്‍ തുടങ്ങി.

രാമന്‍ ചോദിച്ചു: മനസ്സ്‌ ബ്രഹ്മത്തില്‍ വിലീനമായിക്കഴിഞ്ഞു എന്ന്‌ പറഞ്ഞുവല്ലോ? അപ്പോള്‍പ്പിന്നെ ആര്‍ക്കാണ്‌ ഈ സര്‍വ്വഭൂതസൗഹൃദവും മറ്റും ഉണ്ടായത്‌?

വസിഷ്ഠന്‍ പറഞ്ഞു. മനസ്സ്‌ ഇല്ലാതാവുന്നത്‌ രണ്ടു തരത്തിലാണ്‌. ഒന്നില്‍ മനസ്സിന്റെ രൂപം നിലനില്‍ക്കും, മറ്റേതില്‍ മനസ്സിന്റെ രൂപം പോലും ഇല്ലാതെയാവും. ജീവനോടെയുള്ളപ്പോള്‍ മനസ്സിന്റെ രൂപം നിലനില്‍ക്കുന്നു. എന്നാല്‍ ദേഹം ഇല്ലാതാകുന്നതോടെ മനസ്സും നശിക്കുന്നു. മനസ്സിന്റെ നിലനില്‍പ്പ്‌ ദു:ഖത്തിനു കാരണമാകുമ്പോള്‍ മനസ്സിന്റെ നാശം ആനന്ദത്തെ വരവേല്‍ക്കുന്നു. മനസ്സ്‌ ഉപാധികളാല്‍ ബാദ്ധമാകുന്നതാണ്‌ ദു:ഖാങ്ങള്‍ക്കു കാരണം. അത്‌ ആവര്‍ത്തിച്ചുള്ള ജനനമരണങ്ങള്‍ക്ക്‌ ബീജമാകുന്നു. അത്തരം മനസ്സ്‌ അസന്തുഷ്ടിയെ പ്രദാനം ചെയ്യുന്നു.

‘എന്റെ’ എന്ന ബോധം അങ്കുരിക്കുന്ന വസ്തുവാണ്‌ ആദിരഹിതമായ ജീവന്‍. ആത്മജ്ഞാനം സിദ്ധിച്ചിട്ടില്ലാത്ത മനസ്സില്‍ ഇതുദയം ചെയ്യുന്നതാണ്‌ ദു:ഖത്തിനു കാരണം. മനസ്സുള്ളിടത്തോളം ദു:ഖമൊടുങ്ങുകയില്ല. മനസ്സൊടുങ്ങുമ്പോള്‍ പ്രത്യക്ഷലോകമെന്ന പ്രകടനവും ഒടുങ്ങുന്നു. മനസ്സാണ്‌ ദു:ഖത്തിനു ബീജം.

മനസ്സെങ്ങിനെ ഒടുങ്ങുന്നു എന്നിനി ഞാന്‍ പറഞ്ഞു തരാം. സുഖാനുഭവങ്ങളോ ദു:ഖാനുഭവങ്ങളോ ഒരുവന്റെ സമതാഭാവത്തെ ബാധിക്കുന്നില്ലെങ്കില്‍ അയാളുടെ മനസ്സ്‌ ഒടുങ്ങി എന്നറിയുക. ബോധത്തെ പരിമിതപ്പെടുത്തുന്ന ചിന്തകളായ ‘ഞാനിതാണ്‌’, ‘ഞാനിതല്ല’, എന്ന്‌ തുടങ്ങിയ ധാരണകള്‍ ആരില്‍ ഉദിക്കുന്നില്ലയോ അവന്റെ മനസ്സ്‌ മരിച്ചിരിക്കുന്നു. ആരുടെ ഉള്ളിലാണോ ദുരിതങ്ങള്‍ , പട്ടിണി, സന്തോഷം, അഭിമാനം, മന്ദത, ഉത്തേജനം തുടങ്ങിയ ധാരണകള്‍ ഉദിച്ചുയരാത്തത്‌ അയാളുടെ മനസ്സ്‌ മരിച്ചുകഴിഞ്ഞു. അയാള്‍ ജീവിച്ചിരിക്കെ മുക്തിപദം പ്രാപിച്ചവനാണ്‌.

‘മനസ്സിന്റെ സ്വഭാവംതന്നെ മൂഢതയാണ്‌. അതിനാല്‍ മനസ്സ്‌ മരിക്കുമ്പോള്‍ പവിത്രഗുണങ്ങള്‍ മറനീക്കി പുറത്തുവരുന്നു.’ ചില ജ്ഞാനികളുടെ അഭിപ്രായത്തില്‍ ‘നിര്‍മലമനസ്സ്‌’ എന്നത്‌ മനസ്സ്‌ നിലച്ച, മുക്തിപദപ്രാപ്തിയിലെത്തിയ മുനിയുടെ അവസ്ഥയാണ്‌. അത്‌ പവിത്രമായൊരു ബോധതലമാണ്‌. അങ്ങിനെയുളള മുനിയുടെ മനസ്സില്‍ സര്‍വഭൂതസൗഹൃദം മുതലായ പവിത്രഗുണങ്ങള്‍ വിളയാടുക തന്നെ ചെയ്യും.

ജീവന്മുക്തനിലെ ഈദൃശഗുണങ്ങള്‍ക്ക്‌ സത്വഗുണം, നിര്‍മലത എന്നൊക്കെയാണ്‌ പേര്‌. ഇത്‌ മനസ്സ്‌ മരിച്ച അവസ്ഥയാണെങ്കിലും മനസ്സെന്ന രൂപം അപ്പോഴും നിലനില്‍ക്കുന്നുണ്ട്‌. ദേഹം ഉപേക്ഷിച്ച മുനിയില്‍ മനസ്സെന്ന രൂപം പോലും ബാക്കിയില്ല. അവിടെ മനസ്സിന്റെ സൂചനപോലും അവശേഷിക്കുന്നില്ല. ഈ അവസ്ഥയെ വസ്തുനിഷ്ഠമായി വിശദീകരിക്കാനാവില്ല. കാരണം യാതൊരുഗുണഗണങ്ങളും അവശേഷിപ്പിക്കാത്ത ഒരു തലത്തില്‍ ഗുണങ്ങളുടെ സാന്നിധ്യമോ അസാന്നിധ്യമോ എങ്ങിനെ പറയാനാവും? അവിടെ ഇരുട്ടും വെളിച്ചവുമില്ല. ധാരണകളില്ല. ഉപാധികളില്ല. അസ്തിത്വമോ അനസ്തിത്വമോ അവിടെയില്ല. അതാണ്‌ പരമമായ സമത. സമ്യക്ഭാവത്തിന്റെ പരകോടി. പരമപ്രശാന്തി. മനോബുദ്ധികളുടെ സീമകള്‍ക്കപ്പുറം താണ്ടിയവര്‍ ഈ പ്രശാന്തിയെ പ്രാപിക്കുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

India

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

Kerala

ശ്രീനിവാസന് സ്മാരകമുയരുന്നു

Kerala

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

നിർമാതാവിന്റെ ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയ അറ്റാക്ക്: നിയമപരമായി നേരിടുമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മരുന്ന് കേസുകളില്‍ നടപടിക്രമം ലംഘിക്കപ്പെടുന്നുവെന്ന് പരാതി; കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി നിയമവിദഗ്ധര്‍

ബംഗാൾ ബിജെപി ഭരിക്കും; ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ബിജെപി 110ലധികം സീറ്റുകൾ നേടും: അമിത് ഷാ

ദളിതർക്കു വേണ്ടി  ഘോര ഘോരം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി സീനിയർ നേതാവായ കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാത്തതെന്ത്?- ടിപി സെൻകുമാർ

അവര്‍ തല്ലിക്കെടുത്തിയത് സ്ത്രീ സമൂഹത്തിന്റെ സ്വപ്നങ്ങള്‍

‘രാഹുലിന്റെ കള്ളം പൊളിഞ്ഞു’; നരവനെയുടെ വിശദീകരണത്തിന് പിന്നാലെ വിമർശനം: തന്നെയും സായുധസേനയേയും രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന് നരവനെ

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.