Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാറ്റ്നയില്‍ സ്ഫോടന പരമ്പര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2013, 12:49 pm IST
inIndia

ന്യൂദല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി പ്രസംഗിക്കാനെത്തിയ പാറ്റ്നയിലെ ഗാന്ധിമൈതാനിയില്‍ ബോംബ്‌ സ്ഫോടന പരമ്പര. മൈതാനത്തിനു ചുറ്റുമായി നടന്ന സ്ഫോടനങ്ങളില്‍ ആറുപേര്‍ മരിക്കുകയും 83 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്‌. എന്നാല്‍ ആത്മസംയമനം പാലിച്ച ലക്ഷക്കണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരും സാധാരണ ജനങ്ങളും ബിജെപി സംഘടിപ്പിച്ച ഹുങ്കാര്‍ റാലിയില്‍ സമാധാനപരമായി പങ്കെടുത്ത്‌ മാതൃക കാട്ടി. സ്ഫോടനത്തെ തുടര്‍ന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബീഹാര്‍ സര്‍ക്കാരിനോട്‌ അടിയന്തര വിശദീകരണം ആവശ്യപ്പെട്ടു.

അതീവ സുരക്ഷാ വീഴ്ച സംഭവിച്ച പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടേയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടേയും നിര്‍ദ്ദേശ പ്രകാരം ദേശീയ അന്വേഷണ ഏജന്‍സിയും എന്‍എസ്ജി കമാന്‍ഡോകളും പാട്നയിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടു നടന്ന സ്ഫോടനമാണോ ഭീഷണിപ്പെടുത്തുന്നതിനായി ഏതെങ്കിലും കേന്ദ്രങ്ങള്‍ കരുതിക്കൂട്ടി നടത്തിയ ബോംബ്‌ സ്ഫോടനങ്ങളാണോ എന്ന കാര്യത്തേപ്പറ്റി അന്വേഷണം നടക്കുന്നു. നരേന്ദ്രമോദിയുടെ പൊതുപരിപാടികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ തീരുമാനിച്ചിട്ടുണ്ട്‌. സ്ഫോടന പരമ്പരകളില്‍ ദു:ഖം പ്രകടിപ്പിച്ച നരേന്ദ്രമോദി മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വിഷമത്തില്‍ പങ്കുചേരുന്നതായും എല്ലാവരും സമാധാനവും ശാന്തതയും കൈവെടിയാതെ പ്രവര്‍ത്തിക്കണമെന്നും പറഞ്ഞു.

രാവിലെ പത്തരയോടെ റാലി നടന്ന മൈതാനത്തുനിന്നും രണ്ടു കിലോമീറ്റര്‍ അകലെ പാറ്റ്ന റെയില്‍വേ സ്റ്റേഷനിലാണ്‌ ആദ്യ സ്ഫോടനം ഉണ്ടായത്‌. ടോയ്‌ലറ്റില്‍ സ്ഥാപിച്ചിരുന്ന ക്രൂഡ്‌ ബോംബ്‌ നിര്‍വ്വീര്യമാക്കുന്നതിനിടെ ഇവിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനു പരിക്കു പറ്റിയിട്ടുണ്ട്‌. ഇതിനു ശേഷം സമ്മേളനം ആരംഭിക്കുന്നതിനിടെയാണ്‌ ഗാന്ധി മൈതാനത്തിനു ചുറ്റുമായി അഞ്ചു സ്ഫോടനങ്ങള്‍ നടന്നത്‌. വീര്യം കുറഞ്ഞ ബോംബുകളാണ്‌ പൊട്ടിത്തെറിച്ചതെങ്കിലും ലക്ഷക്കണക്കിനു പേര്‍ തിങ്ങി നിറഞ്ഞിരുന്നതിനാല്‍ അപകട തീവ്രത ഏറിയതായി പോലീസ്‌ പറയുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ പാട്ന മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി.

സ്ഫോടനപരമ്പരകളുമായി ബന്ധപ്പെടുത്തി ഒരാളെ പോലീസ്‌ അറസ്റ്റു ചെയ്തിട്ടുണ്ട്‌. പതിനൊന്നംഗ സംഘമാണ്‌ സ്ഫോടനം നടത്തിയതെന്ന്‌ ഇയാള്‍ പോലീസിനു മൊഴി നല്‍കി. എന്നാല്‍ അറസ്റ്റിലായ ആളുടെ പേരു വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സ്ഫോടനശേഷം മൈതാനത്തിന്റെ പടിഞ്ഞാറുവശത്തെ സിനിമാ ഹാളിനു സമീപത്തു നടത്തിയ തിരച്ചിലില്‍ ഒരു ബോംബ്‌ കണ്ടെടുത്ത്‌ നിര്‍വീര്യമാക്കി. പാറ്റ്നയില്‍ ആറു സ്ഫോടനങ്ങളാണ്‌ നടന്നതെന്ന്‌ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി ദല്‍ഹിയില്‍ അറിയിച്ചു.

പാറ്റ്ന സ്ഫോടനങ്ങളില്‍ ദു:ഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന്‌ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന്‌ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്‌ നിര്‍ദ്ദേശം നല്‍കി. അന്വേഷണത്തിന്‌ എല്ലാവിധത്തിലുമുള്ള കേന്ദ്രസഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. എന്നാല്‍ നരേന്ദ്ര മോദി പങ്കെടുത്ത റാലിയില്‍ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്ന്‌ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ പ്രതികരിച്ചു. സുരക്ഷാ ക്രമീകരണങ്ങളില്‍ കുറവ്‌ വരുത്തിയിട്ടില്ലെന്ന്‌ നിതീഷ്‌ ബിജെപി നേതൃത്വത്തോട്‌ വിശദീകരിച്ചു. സമാധാനവും ശാന്തതയും കൈവെടിയാതെ പ്രവര്‍ത്തിക്കണമെന്ന്‌ ആഹ്വാനം ചെയ്ത ബിജെപി നേതൃത്വത്തെ മുഖ്യമന്ത്രി നന്ദി അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്‌ അഞ്ചു ലക്ഷം രൂപ വീതം ബീഹാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌.

സ്ഫോടനത്തെ കടുത്ത ഭാഷയില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ്‌ അപലപിച്ചു. ബോധഗയ ക്ഷേത്രത്തിലുണ്ടായ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ സംഭവത്തെ നോക്കിക്കാണണമെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ രാജ്യം മുഴുവന്‍ പങ്കുചേരുന്നതായും രാജ്നാഥ്‌ സിങ്‌ പറഞ്ഞു. ജനാധിപത്യത്തിനെതിരെ നടന്ന ആക്രമണമാണ്‌ പാറ്റ്നയില്‍ നടന്നതെന്ന്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാ ഗാന്ധി പ്രതികരിച്ചു.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)
India

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

Kerala

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

Kerala

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.