Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊല്ലം ബൈപ്പാസ്‌ ബി ഒ ടിയില്‍ തീര്‍ക്കുന്നു; ടോള്‍ ഗേറ്റ്‌ ആല്‍ത്തറമൂട്ടില്‍ സ്ഥാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2013, 07:32 pm IST
in Kollam

കൊല്ലം: കൊല്ലം-തിരുവനന്തപുരം പാതയില്‍ മേവറം മുതല്‍ കാവനാട്‌ വരെ നീളുന്ന നിര്‍ദിഷ്ട കൊല്ലം ബൈപ്പാസിന്റെ നിര്‍മാണം ബിഒടി വ്യവസ്ഥയില്‍ തീര്‍ക്കുന്നു. ഇതിന്റെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള കല്ലുംതാഴം മുതല്‍ കാവനാട്‌ വരെയുള്ള ഭാഗത്തെ റോഡ്‌ പണിക്കായി 230 കോടി രൂപ ആദ്യഘട്ടമായി അനുവദിക്കപ്പെട്ടിട്ടുണ്ട്‌. മേവറം മുതല്‍ കാവനാട്‌ വരെ 13 കിലോമീറ്ററാണ്‌ ബൈപ്പാസ്‌ വരുന്നത്‌. നഗരത്തിലെ ഗതാഗാതക്കുരുക്കില്‍ പെടാതെ തിരുവനന്തപുരത്തേക്ക്‌ വാഹനയാത്ര സുഗമമാക്കാന്‍ ബൈപ്പാസ്‌ വരുന്നതോടെ കഴിയും. ബിഒടി അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന രണ്ടാംഘട്ടം പൂര്‍ത്തിയാകുന്നതോടെ ബൈപ്പാസ്‌ യാഥാര്‍ത്ഥ്യമാകുമെന്നാണ്‌ ബന്ധപ്പെട്ടവരുടെ വാദം. ബിഒടി അടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ ടോള്‍ നല്‍കേണ്ടതായിവരും. ഇതിനായുള്ള ടോള്‍ഗേറ്റ്‌ ആല്‍ത്തറമൂട്ടില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. ഇക്കാര്യത്തിനായി ദേശീയപാതാവിഭാഗം ചീഫ്‌ എഞ്ചിനീയറടക്കമുള്ള ഉദ്യോഗസ്ഥസംഘം കഴിഞ്ഞ ദിവസം ആല്‍ത്തറമൂട്ടിലെത്തി പരിശോധിച്ചു.

രണ്ടാം ഘട്ട നിര്‍മാണപ്രവര്‍ത്തനത്തില്‍ എട്ടര കിലോമീറ്റര്‍ റോഡാണ്‌ പൂര്‍ത്തിയാക്കേണ്ടത്‌. ഇതില്‍ കല്ലുംതാഴം ദേശീയപാതയില്‍ ഫ്ലൈഓവറും നിര്‍ദിഷ്ട കൊല്ലം-തേനി പാത കടന്നുപോകുന്ന കടവൂരില്‍ അണ്ടര്‍പാസും ആലോചിക്കുന്നുണ്ട്‌. 800 മീറ്റര്‍ നീളമുള്ള പാലമാണ്‌ കണ്ടച്ചിറയില്‍ നിര്‍മിക്കുക. അരവിളയിലൂടെയാണ്‌ 600 മീറ്ററിന്റെ മറ്റൊരു പാലം കടന്നുപോകുന്നത്‌.

കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും അമ്പത്‌ ശതമാനം വീതം തുക ചെലവഴിച്ചാണ്‌ ബിഒടി വ്യവസ്ഥയില്‍ ബൈപ്പാസ്‌ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്‌. മേവറം മുതല്‍ കല്ലുംതാഴം വരെയുള്ള പാതയിലൂടെ ഇപ്പോല്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നുണ്ട്‌. എന്നാല്‍ വാഹനഗതാഗതം പൂര്‍ണമാകാന്‍ കാവനാട്‌ വരെയുള്ള ഭാഗം പൂര്‍ത്തിയാക്കേണ്ടതുണ്ട്‌. ഒറ്റഘട്ടമായി കല്ലുംതാഴം മുതല്‍ കാവനാട്‌ വരെയുള്ള ഭാഗത്തെ നിര്‍മാണം പൂര്‍ത്തികരിക്കാനാണ്‌ ദേശീയപാതാവിഭാഗം ഉദ്ദേശിക്കുന്നത്‌. ഫണ്ടിന്റെ അപര്യാപ്ത മൂലം മുന്‍കാലങ്ങളില്‍ റോഡ്‌ നിര്‍മാണത്തെ ബാധിച്ചത്‌ ബൈപ്പാസിന്റെ കാര്യത്തില്‍ ഉണ്ടാകരുതെന്ന നിഷ്കര്‍ഷതയോടെയാണ്‌ മുന്നോട്ടുപോകുന്നത്‌.

നേരത്തെ രണ്ടാം ഘട്ടം പണികള്‍ ഒക്ടോബറില്‍ ആരംഭിക്കാനായിരുന്നു പദ്ധതിയിട്ടത്‌. എന്നാല്‍ പാരിസ്ഥിതിക അനുമതിക്കായി കാത്തിരിക്കേണ്ടിവന്നതിനാല്‍ തുടങ്ങാനായില്ല.

1972ലാണ്‌ കൊല്ലം നഗരത്തിലെ ഗതാഗതത്തിരക്ക്‌ ഒഴിവാക്കാനും അപകടകരമായ യാത്രക്ക്‌ പരിഹാരമായും ബൈപ്പാസ്‌ നിര്‍മാണം എന്ന ആശയം ഉണ്ടായത്‌. വളര്‍ന്നുവരുന്ന നഗരത്തിന്റെ തിരക്കും വാഹനങ്ങളുടെ ബാഹുല്യവും സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളുടെയും വര്‍ദ്ധനവും ബൈപ്പാസ്‌ അത്യന്താപേക്ഷിതമാക്കി. 13 കിലോമീറ്റര്‍ വരുന്ന രണ്ടുവരിപാതയാണ്‌ വിഭാവനം ചെയ്തത്‌. എന്നാല്‍ രണ്ട്‌ പതിറ്റാണ്ട്‌ പൂര്‍ത്തിയായിട്ടും പണിതീരാത്ത വീട്‌ പോലെയായി കിടക്കാനായിരുന്നു ബൈപ്പാസിന്റെ വിധി. ഈ ആവശ്യത്തിലേക്ക്‌ സ്ഥാലം കട്ടുത്തവരും വെട്ടിലായി. എന്ത്‌ ചെയ്യണമെന്ന്‌ അറിയാതെ ഓഫീസുകള്‍ തോറും കയറിയിറങ്ങി നിവേദനങ്ങള്‍ കൊടുത്തത്‌ മാത്രമായിരുന്നു മിച്ചം.

2010 ഡിസംബറില്‍ സ്ഥലം എംപിയായ പീതാംബരക്കുറുപ്പ്‌ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ്‌ കൊല്ലം ബൈപ്പാസിന്റെ പൂര്‍ത്തിയാക്കേണ്ട നിര്‍മാണം രണ്ടുവരിയില്‍ തീര്‍ക്കാന്‍ ദേശീയപാതാവിഭാഗം തീരുമാനിച്ചത്‌. 230 കോടി രൂപ അടങ്കല്‍ വരുന്ന ബൈപ്പാസിന്റെ ശേഷിക്കുന്ന പണി പൂര്‍ത്തിയാക്കാന്‍ കേന്ദ്രത്തില്‍ നിന്നുള്ള 153 കോടി രൂപയുടെ സഹായത്തിനും എംപിക്ക്‌ ഉറപ്പ്‌ കിട്ടി. ഈ തുക ലഭ്യമായിട്ടും അതുപോരെന്ന നിലപാടാണ്‌ ദേശീയപാതാവിഭാഗം പിന്നീട്‌ മുന്നോട്ടുവച്ചത്‌.

രണ്ടുവരിയില്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്രം അനുവദിച്ച 153 കോടി രൂപക്ക്‌ പുറമേ ബിഒടിയായി 300 കോടി രൂപ കൂടി ചേര്‍ത്ത്‌ ആകെ 453 കോടിയായി തുക വര്‍ദ്ധിച്ചു. ഈ സാഹചര്യത്തിലാണ്‌ ടോള്‍ ഏര്‍പ്പെടുത്താനും തീരുമാനമായത്‌. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ്‌ ഇപ്പോള്‍ ബൈപ്പാസുമായി ബന്ധപ്പെട്ട്‌ നടന്നുകൊണ്ടിരിക്കുന്നത്‌.

എ. ശ്രീകാന്ത്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

Kerala

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു
Kerala

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

പുതിയ വാര്‍ത്തകള്‍

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.