Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പോക്കറ്റ്‌ ചോരാത്ത ഓണത്തിനായി വഴിയോരക്കച്ചവടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2013, 08:41 pm IST
in Lifestyle

മഴയിലും തളരാത്ത ഉത്സവാവേശവുമായി നഗരം ഓണത്തിരക്കിലേക്ക്‌. തിരക്കുതുടങ്ങിയതോടെ വഴിയോരക്കച്ചവടക്കാരും ഉഷാറായി. കനത്തമഴയും വിലക്കയറ്റവും ഓണവിപണിക്ക്‌ തിരിച്ചടിയാകുമെന്നു പ്രതീക്ഷിച്ചെങ്കിലും തലസ്ഥാനനഗരത്തില്‍ ഓണത്തിരക്കിന്‌ കുറവില്ല. നിര്‍ത്താതെ പെയ്യുന്ന മഴ വഴിയോരക്കച്ചവടക്കാരെ ഏറ്റവും ദുരിതത്തിലാക്കിയിരിക്കുകയാണ്‌. എങ്കിലും മഴയെ വകവയ്‌ക്കാതെ എത്തിയ അന്യസംസ്ഥാനക്കാരാണ്‌ വഴിയോരക്കച്ചവടക്കാരില്‍ ഏറെയും. കിഴക്കേകോട്ട ,പഴവങ്ങാടി, കോട്ടയ്‌ക്കകം, ചാല എന്നിവിടങ്ങളാണ്‌ ഇവരുടെ കേന്ദ്രം. 60 രൂപ മുതല്‍ 100 രൂപവരെയുള്ള ചെരുപ്പുകളുമായി തമിഴ്‌നാട്ടില്‍നിന്നെത്തിയ കുടുംബത്തിന്‌ കേരളത്തിലെ ഓണവിപണി സമ്മാനിക്കുന്നത്‌ മോശമല്ലാത്ത ലാഭം. ഇരുപത്‌ വര്‍ഷമായി ഓണക്കാലത്ത്‌ വഴിയോര തുണിക്കച്ചവടം നടത്തുന്ന മുരുകന്‍ അണ്ണാച്ചിക്കും പറയാന്‍ ലാഭത്തിന്റെ കണക്കുകള്‍ മാത്രം. കുറഞ്ഞവിലയ്‌ക്ക്‌ നല്ല തുണിത്തരങ്ങള്‍ തിരഞ്ഞെടുക്കാന്‍ മലയാളികള്‍ക്ക്‌ നല്ല സാമര്‍ത്ഥ്യമുണ്ടെന്ന്‌ സമ്മതിക്കുന്നു ഈ അണ്ണാച്ചി.

ഓണക്കാലത്ത്‌ ചിലപ്പോള്‍ മഴവരും പോകും. ഇതൊന്നും കച്ചവടക്കാരും വാങ്ങാന്‍ വരുന്നവരും ഗൗനിക്കാറില്ല. നല്ല ഡിസൈനില്‍ ഞൊറിവുകളോടെ തുന്നിയെടുത്ത കുട്ടികളുടെ ഉടുപ്പുകള്‍ക്ക്‌ 100 രൂപമുതല്‍ 150 രൂപവരെയാണ്‌ വില. തുണിക്കടകളില്‍ 500 രൂപയ്‌ക്ക്‌ മുകളില്‍ വില്‍ക്കുന്ന റെഡിമെയ്ഡ്‌ വസ്ത്രങ്ങളുടെ ഗുണനിലവാരമുള്ളവയാണ്‌ ഈ ഡ്രസ്സുകളെന്ന്‌ സാക്ഷ്യപ്പെടുത്താനും ഇവര്‍ക്ക്‌ മടിയില്ല. ഒരു ഷര്‍ട്ടിന്‌ 100 രൂപ, ഒരു ജീന്‍സിന്‌ 100 രൂപ എന്നുവിളിച്ചുപറയുമ്പോള്‍ ആവശ്യക്കാര്‍ അങ്ങോട്ടുപോകുന്നതില്‍ ഒട്ടും അതിശയമില്ല. തുണിക്കടകളിലെ ജീന്‍സിന്റെയും വഴിയോരക്കച്ചവടക്കാര്‍ വില്‍ക്കുന്ന ജീന്‍സിന്റെയും ഗുണനിലവാരത്തിലെ വ്യത്യാസം തിരിച്ചറിയാന്‍ പ്രയാസമാണെന്ന്‌ വാങ്ങിയവര്‍ പറയുന്നു. ആയിരം രൂപയുമായി നഗരത്തിലെ വഴിയോരകച്ചവടക്കാരെ സമീപിച്ച്‌ ഒരു അഞ്ചംഗകുടുംബത്തിലെ അംഗങ്ങള്‍ക്കാവശ്യമുള്ള ഓണക്കോടികള്‍ വാങ്ങിപ്പോകാം. തുണിക്കടയില്‍ കയറിയാല്‍ ഇത്രയും ഓണക്കോടിക്ക്‌ 5000 രൂപയെങ്കിലും നല്‍കണമത്രെ. പോക്കറ്റുകീറാതെ ഓണം ആഘോഷിക്കാന്‍ ഈ വഴിയോരക്കച്ചവടക്കാര്‍ തന്നെ ശരണം.

നഗരത്തില്‍ നടക്കുന്ന ഐആര്‍ഡിപി മേളയില്‍ കുടുംബശ്രീ സ്വയം തൊഴില്‍ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക്്്‌ വന്‍ ഡിമാന്‍ഡാണ്‌. അത്തം കഴിഞ്ഞാല്‍ നാടും നഗരവും ഉണരുന്നത്‌ വീടിനു പുറത്തും സ്ഥാപനങ്ങളിലും പൊതുസദസുകളിലും ഓണസദ്യ ഒരുക്കിയാണ്‌. വിവിധ സ്ഥാപനങ്ങളുടെ ഓണാഘോഷം നഗരങ്ങളുടെ മാത്രം പ്രത്യേകതയാണ്‌. പൂരാടവും ഉത്രാടവും തിരുവോണവും പോലീസ്‌ സ്റ്റേഷനുകളിലും വിദ്യാലയങ്ങളിലും അംഗനവാടികളിലും ആശുപതികളിലും എന്തിന്‌ ഓട്ടോ ടാക്സി സ്റ്റാന്‍ഡുകളില്‍ വരെ സദ്യ ഒരുക്കി ഒരുമിച്ചുണ്ട്‌ ആഘോഷിക്കുന്നു. ചിലര്‍ സദ്യവട്ടത്തിന്‌ കാറ്ററിംഗ്‌ സര്‍വീസുകാരെ ആശ്രയിക്കുമ്പോള്‍ ചിലരാകട്ടെ വീടുകളില്‍നിന്ന്‌ ഓരോ വിഭവങ്ങളും തയ്യാറാക്കി എത്തുന്നു. അങ്ങനെ കൂട്ടായ്‌മയുടെ സന്ദേശമാകുകയാണ്‌ ഓരോ ഓണവും. മഴ നല്‍കുന്ന മുന്നറിയിപ്പ്‌ വകവയ്‌ക്കാതെ ഇക്കൊല്ലവും പതിവുപോലെ മലയാളികള്‍ വീണ്ടും സമത്വത്തിന്റെയും സ്നേഹത്തിന്റെയും നന്മയുടെയും ഓണാഘോഷത്തിലേക്ക്‌ കടന്നുകഴിഞ്ഞു.

ഷീനാ സതീഷ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.