മനസ്സ് ഒരു ഭോഗ്യവസ്തുവില്നിന്ന് മറ്റൊന്നിലേക്ക് സര്‍വ്വദാ ചലിച്ചുകൊണ്ടിരിക്കുന്നു. ചിന്താപ്രവാഹം എന്നും നിലനില്ക്കുകയില്ല. മനസ്സിനെ ഏതെങ്കിലും ഒന്നില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ കഴിയണമെങ്കില്‍ അതിനെ ആ നിലയ്ക്ക് പരിശീലിപ്പിക്കുക തന്നെ വേണം. എല്ലാ ഇന്ദ്രിയാര്ത്ഥങ്ങളില്നിന്നും ധ്യാനത്തില്‍ മനസ്സ് പിന്തിരിപ്പിക്കപ്പെടുന്നു. ബുദ്ധി, അതിന്റെ മേധാവിത്വത്തെ സ്ഥാപിച്ചുകണ്ട്, ആ ‘പൊതുഗുണിതസംഖ്യ’ യെപ്പറ്റിയുള്ള ചിന്തയൊഴിച്ചുള്ള മേറ്റ്ല്ലാ ചിന്തകളും അവസാനിപ്പിക്കാന്‍ മനസ്സോട് ആജ്ഞാപിക്കുന്നു. അവിരതമായ പരിശീലനം വഴി, ഒരേ കാര്യത്തെപ്പറ്റിമാത്രം ചിന്തിക്കാന്‍ മനസ്സ് പഠിക്കുന്നു. അങ്ങനെയുള്ളൊരു മനസ്സ് ഒരു ഗണനീയമായ ശക്തിയായി, ഒരജയ്യശക്തിയായിത്തീരുന്നു. സ്വകീയമായ യഥാര്‍ത്ഥ പ്രകൃതത്തെപ്പറ്റി ബോധം വന്ന താദൃശമനസ്സിനെ ലോകത്തിലെ ക്ഷണികസുഖങ്ങള്ക്കോ പെട്ടെന്ന് വന്നകലുന്ന സഹതാപങ്ങള്ക്കോ, പിന്നെ, അലട്ടാന്‍ കഴിയുകയില്ല. സമ്പത്തിന് അതിനെ ദുഷിപ്പിക്കാനോ, വിപത്തിന് അതിനെ തരംതാഴ്ത്താനോ കഴിയുകയില്ല. ‘ദ്രവ്യ’ ത്തിന്റെയും ശക്തിയുടെയും അനശ്വരതത്തെപ്പറ്റിയുള്ള ഭൗതികശാസ്ത്രത്തിന്റെ കണ്ടുപിടുത്തം, അവ രണ്ടിന്റെയും സംയുക്താവസ്ഥമാത്രമായ പദാര്ത്ഥജാലത്തിന് പുതിയ അര്‍ത്ഥത്തെ എങ്ങിനെ പ്രദാനംചെയ്തുവോ, അതുപോലെ മനോബുദ്ധികളുടെ സന്ദര്ഭോചിതയോഗത്താല് ധ്യാനത്തില്‍ക്കൂടി സാധിതമാകുന്ന ‘സച്ചിദാനന്ദ’ത്തിന്റെ സാക്ഷാല്‍ക്കാരം ജീവിതത്തിന് ഒരു പുതിയ തീഷ്ണതയെ നല്കുന്നു; മാത്രവുമല്ല ലോകത്തിലെ ക്ഷണഭംഗുരങ്ങളായ വൈഭവങ്ങളെല്ലാം, വ്യാമോഹിപ്പിക്കാനുള്ള അവയുടെ കഴിവുകളെല്ലാം നശിച്ച് കേവലം അവയുടെ നഗ്നരൂപത്തില്‍ അവിടെ പ്രത്യക്ഷപ്പെടുകയായി.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: