Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ ഭൂപ്രദേശത്തെ പട്രോളിംഗ്‌ ചൈന വിലക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2013, 06:57 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യനതിര്‍ത്തിയിലെ സ്വന്തം സ്ഥലത്ത്‌ പട്രോളിംഗ്‌ നടത്തുന്നതില്‍ ചൈന കടുത്ത പ്രതിഷേധമെന്ന്‌ റിപ്പോര്‍ട്ട്‌. ഇതോടെ ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം വീണ്ടും സര്‍ക്കാരിനെ വേട്ടയാടാന്‍ തുടങ്ങിയിരിക്കുകയാണ്‌. ലഡാക്ക്‌ അതിര്‍ത്തിയില്‍ ഇടയ്‌ക്കിടെ ആക്രമണം നടത്തി ചൈന ധിക്കാരവും കാട്ടുന്നു. ഇവിടെ ഇന്ത്യന്‍ ഭൂപ്രദേശത്ത്‌ പട്രോളിംഗ്‌ നടത്തിയിരുന്ന ഇന്ത്യന്‍ സൈന്യത്തെ എതിര്‍ഭാഗത്തുണ്ടായിരുന്ന ചൈനീസ്‌ പട്ടാളം തടഞ്ഞതായാണ്‌ റിപ്പോര്‍ട്ട്‌.

പ്രധാനമന്ത്രിയുടെ ഓഫീസ്‌ നിയോഗിച്ച കമ്മീഷന്‍ സമര്‍ച്ചതാണ്‌ റിപ്പോര്‍ട്ട്‌. ദേശീയ സുരക്ഷാ ഉപദേശക സമിതിയുടെ ചെയര്‍പേഴ്സണായ ശ്യാം സരന്‍ ആണ്‌ ഈ റിപ്പോര്‍ട്ട്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‌ 2013 ആഗസ്റ്റ്‌ 10ന്‌ സമര്‍പ്പിച്ചിരിക്കുന്നത്‌. ചൈനയുടെ പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മി അതിര്‍ത്തിയിലെ നിയന്ത്രണ രേഖയ്‌ക്ക്‌ ഇപ്പുറത്തുള്ള കിഴക്കന്‍ ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്ത്‌ നമ്മുടെ സൈന്യത്തെ പട്രോളിംഗ്‌ നടത്താന്‍ അനുവദിക്കുന്നില്ലെന്നാണ്‌. സുരക്ഷയുമായി ബന്ധപ്പെട്ട്‌ ക്യാബിനറ്റ്‌ കമ്മറ്റിക്ക്‌ റിപ്പോര്‍ട്ട്‌ കൈമാറിയിട്ടുണ്ട്‌.

ലഡാക്ക്‌, സിയാച്ചിന്‍ മേഖലകള്‍ ആഗസ്റ്റ്‌ ആദ്യവാരത്തില്‍ തന്നെ സന്ദര്‍ശിക്കാന്‍ സരനോട്‌ പ്രധാനമന്ത്രി നിര്‍ദേശിച്ചതായി ഇംഗ്ലീഷ്‌ പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇവിടം സന്ദര്‍ശിച്ച്‌ അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യവികസനവും നിയന്ത്രണ രേഖയിലെ ഇപ്പോഴത്തെ സാഹചര്യവും വിലയിരുത്താനാണ്‌ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്‌. ദൗളത്‌ ബെഗ്‌ ഓള്‍ഡി, ഡെപ്സാംഗ്‌ ബുള്‍ഗെ, ചുമാര്‍ മേഖലകളില്‍ ചൈനീസ്‌ സൈന്യം നടത്തുന്ന അതിര്‍ത്തി ലംഘനത്തിന്റെ യഥാര്‍ഥ ചിത്രം സരന്‍ റിപ്പോര്‍ട്ട്‌ ചെയ്തതായാണ്‌ സൂചന.

റിപ്പോര്‍ട്ട്‌ സംബന്ധിച്ച യാതൊരു വിവരങ്ങളും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പട്രോളിംഗ്‌ നടത്താനുള്ള പരിധി ഇപ്പോള്‍ ഇന്ത്യയുടെ പുതിയ അതിര്‍ത്തി നിയന്ത്രണ രേഖയായി ലഡാക്ക്‌ മേഖലയിലെ ചില പ്രദേശങ്ങളില്‍ മാറിയിട്ടുണ്ടെന്ന സൂചന ദേശീയ സുരക്ഷാ ഉപദേശക സമിതി തലവന്‍ നല്‍കിയിട്ടുണ്ട്‌. ദൗളത്‌ ബെഗ്‌ ഓള്‍ഡി പ്രദേശത്ത്‌ ചൈന യന്ത്രങ്ങള്‍ കൊണ്ടുപോകാനുള്ള ചെറിയ റോഡ്‌ നിര്‍മിച്ചതായി സരന്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌. ഇതിലൂടെ ഭൂമി സംബന്ധിച്ച്‌ 2005ലെ മാനദണ്ഡത്തില്‍ അവര്‍ മാറ്റം വരുത്തി.

സരനോടൊപ്പം മുന്‍ വടക്കന്‍ സൈനിക തലവന്‍ ലഫ്‌. ജനറല്‍ പി.സി. ഭരദ്വാജും പരിശോധനയില്‍ പങ്കു വഹിച്ചു. നിയന്ത്രണ രേഖയിലെ ഉപ്പുതടാകമായ പാംഗോംഗ്‌ സോയിലെത്തിയ ഇരുവരും സൃജാപ്‌ പ്രദേശത്ത്‌ സായുധസന്നദ്ധരായി നിലയുറപ്പിച്ച പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മിയെയാണ്‌ കണ്ടത്‌.

ചുമാര്‍ മേഖലയില്‍ ചൈനീസ്‌ സൈന്യം നിരന്തരം നടത്തുന്ന അതിര്‍ത്തി ലംഘനത്തെക്കുറിച്ചും സരന്‍ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്‌. ഇവിടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ രാജ്യാന്തര അതിര്‍ത്തിയില്‍ നിന്നും ഇന്ത്യന്‍ ഭൂപ്രദേശത്തെ 85 ചതുരശ്ര കിലോമീറ്റര്‍ തങ്ങളുടെതാണെന്ന്‌ ചൈന വാദിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

Kerala

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

Kerala

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

India

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

India

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.