Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വിവേകാനന്ദ ചെയറിനെതിരായ നീക്കം പ്രാകൃതമായ അയിത്തം: തപസ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2013, 05:55 pm IST
in Kollam

കൊല്ലം: എംജി സര്‍വകലാശാലയില്‍ വിവേകാനന്ദ ചെയറിനെതിരെ നടക്കുന്ന നീക്കങ്ങള്‍ പ്രാകൃതവും വിവേകാനന്ദ നിന്ദയുമാണെന്ന്‌ തപസ്യ കലാസാഹിത്യവേദി കൊല്ലം ജില്ലാ പ്രസിഡന്റ്‌ ഡോ. പട്ടത്താനം രാധാകൃഷ്ണന്‍ പറഞ്ഞു. ഹിന്ദുത്വാഭിമുഖ്യമുള്ള എന്തിനെയും ചെളിവാരിയെറിയുന്ന നിലപാട്‌ പരിഷ്കൃത സമൂഹത്തിന്‌ ചേര്‍ന്നതല്ല. പണ്ഡിതനും ചിന്തകനുമായ പ്രൊഫ. ഒ.എം. മാത്യു ഭാരതീയതയില്‍ അടിയുറച്ചുനില്‍ക്കുന്നയാളായതിനാല്‍ അദ്ദേഹത്തെ അപമാനിച്ച്‌ പുറത്താക്കാമെന്ന ധാര്‍ഷ്ട്യം പൊതുസമൂഹത്തിന്‌ പൊറുക്കാനാവാത്തതാണെന്ന്‌ പട്ടത്താനം പറഞ്ഞു.

രാഷ്‌ട്രീയ അയിത്തം എന്ന കാടത്തം കേരളീയ പൊതുമണ്ഡലത്തില്‍ നിന്ന്‌ തൂത്തെറിഞ്ഞേ മതിയാകൂ. കേരളത്തെ ഭ്രാന്താലയമെന്ന്‌ വിശേഷിപ്പിക്കാന്‍ സ്വാമി വിവേകാനന്ദന്‍ കണ്ടെത്തിയ അതേ കാരണങ്ങള്‍ തന്നെയാണ്‌ എംജി സര്‍വകലാശാലയില വിവേകാനന്ദ ചെയറിനെതിരെയും പ്രവര്‍ത്തിക്കുന്നത്‌. അഴിമതിയും വിവരക്കേടും മതഭ്രാന്തും കൂടിച്ചേര്‍ന്ന ഒരുതരം നികൃഷ്ട ഗൂഢപദ്ധതിയാണ്‌ അവിടെ പ്രവര്‍ത്തിക്കുന്നതെന്നും രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

വിവേകാനന്ദദര്‍ശനങ്ങള്‍ മറയില്ലാതെ ശരിയായ വിധത്തില്‍ വിദ്യാര്‍ത്ഥികളിലെത്തുന്നതിനെ ഭയപ്പെടുന്നവരാണ്‌ ചെയറിനെ എതിര്‍ക്കുന്നത്‌. സ്വാമി വിവേകാനന്ദനെപോലും വര്‍ഗീയവാദിയെന്നും പിന്തിരിപ്പനെന്നും അധിക്ഷേപിച്ചവരുടെ പിന്മുറക്കാരുടെ ചെലവിലാണ്‌ എംജിയില്‍ മതമൗലികവാദികള്‍ ഹാലിളക്കം നടത്തുന്നത്‌. പ്രൊഫ. ഒ.എം. മാത്യുവിന്‌ മാത്രമല്ല ഹിന്ദുത്വാദര്‍ശങ്ങളില്‍ ഉറച്ചുനിന്ന എല്ലാ പ്രമുഖര്‍ക്കും നേരെ ഇത്തരമൊരു അയിത്താചരണത്തിന്റെ കറുത്ത ബുദ്ധി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഡോ. വി.എന്‍ രാജശേഖരന്‍പിള്ളയടക്കമുള്ള പലരും ഇത്തരം കുടിലബുദ്ധികള്‍ക്ക്‌ ഇരകളാകേണ്ടി വന്നിട്ടുണ്ട്‌.

പാഠ്യപദ്ധതിയില്‍ മഹാകവി അക്കിത്തത്തിന്റെ കവിതയില്‍ നിന്ന്‌ അമ്പാടിക്കണ്ണനെ തുടച്ചുമാറ്റാന്‍ ഒരുങ്ങിയ മതശക്തികളുടെ ദാസന്മാര്‍ വിവേകാനന്ദചെയറിന്റെ പ്രശ്നത്തിലും മൗനം പാലിക്കുകയാണ്‌. ഇതേ ശക്തികളാണ്‌ മറ്റൊരു സര്‍വകലാശാലയിലെ കുട്ടികള്‍ക്ക്‌ പഠിക്കാന്‍ മതഭീകരനും അല്‍ഖ്വയ്ദ നേതാവുമായ ആളുടെ കവിതയ്‌ക്ക്‌ വേണ്ടി വാദിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍വകലാശാലയില്‍ ചെയര്‍ പുനരാരംഭിക്കാനും അതിന്റെ നേതൃത്വം പണ്ഡിതനായ പ്രൊഫ. ഒ.എം. മാത്യുവിനെ ഏല്‍പിക്കാനും ധൈര്യം കാണിച്ച വൈസ്ചാന്‍സിലറെ അഭിനന്ദിക്കുന്നതിന്‌ പകരം കല്ലെറിയാനാണ്‌ രാഷ്‌ട്രീയ ഭരണനേതൃതും ശ്രമിക്കുന്നതെന്നും പട്ടത്താനം രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു
India

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു
India

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

Kerala

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

Kerala

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു
Kerala

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് ഉപരോധം തുടരുന്നു; ഇറാന്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

രണ്ടുമക്കളുള്ള വീട്ടമ്മയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

എന്‍. രാമചന്ദ്രന്‍ കുടുംബത്തോടൊപ്പം (ഫയല്‍)

പഹല്‍ഗാം ഭീകരാക്രമണം: ഭീതി നിറഞ്ഞ ഓര്‍മകള്‍ക്ക് ഒരാണ്ട്

പിണറായിയുടെ പോലീസ് പിന്നെയും അഴിഞ്ഞാടുന്നു

എഴുത്തച്ഛന്‍ മിത്തല്ല; സത്ത്..!

‘ എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. പക്ഷേ മരിക്കാൻ ധൈര്യമില്ല. പക്ഷേ മരിച്ചേ പറ്റൂ’, പൊട്ടിക്കരഞ്ഞ് വെള്ളം, സുമതി വളവ് സിനിമ നിർമ്മാതാവ്

പിണങ്ങിക്കഴിഞ്ഞിരുന്ന സഹോദരൻ സ്വത്ത് കൈക്കലാക്കി വിഷം കൊടുത്തു കൊന്നെന്ന് പരാതി, വയോധികന്റെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അപകടം നടന്ന സ്ഥലത്ത് വെടിക്കെട്ട് സാമഗ്രികള്‍ തയ്യാറാക്കിയിരുന്നവര്‍. അപകടത്തിനും ഏതാനും നിമിഷം മുന്‍പെടുത്ത ചിത്രം

മുണ്ടത്തിക്കോട് അപകടം: ആര്‍ഡിഒ അന്വേഷിക്കും , കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

സ്‌ഫോടനം നടന്ന വെടിക്കെട്ട് പുരകളിലൊന്ന്
കത്തിയമര്‍ന്ന നിലയില്‍

മുണ്ടത്തിക്കോട് അപകടം:രണ്ടുമണിക്കൂര്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍; ആദ്യം കരുതിയത് ഭൂകമ്പമെന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.