Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹനുമദ്‌-ശ്രീരാമ സംഭാഷണവും ശ്രീരാമ-സുഗ്രീവ സഖ്യവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2013, 08:50 pm IST
in Samskriti

ശബരിയുടെ പൂര്‍വ്വ കഥയിലെ മാലിനിയെ ഭഗവാന്‍ അനുഗ്രഹിച്ച്‌, ഭര്‍ത്താവുമൊത്ത്‌ സ്വര്‍ഗ്ഗത്തില്‍ സുഖിച്ച്‌ വാഴാനയച്ചു. കലിയുഗത്തില്‍ നീ വീണ്ടും ശബരിയെന്ന പേരില്‍ ജനിച്ച്‌ സഗുണാത്മകമല്ലാത്ത നിര്‍ഗ്ഗുണ ബ്രഹ്മത്തെ തപസ്സ്‌ ചെയ്ത്‌ നിത്യമുക്തി നേടുക എന്നുപറഞ്ഞു. ശബരി സ്വര്‍ഗ്ഗാരോഹണ പ്രാപ്തയായി.

ശബരിയുടെ സ്വര്‍ഗ്ഗാരോഹണത്തിന്‌ ശ്രീരാമനും ലക്ഷ്മണനും സാക്ഷീഭൂതരായി. പിന്നീട്‌ ആ തപസ്വി നിര്‍ദ്ദേശിച്ച മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ച്‌ മനോഹരമായ പമ്പാസരസ്സിന്റെ നിരത്തെത്തി. അവിടുത്തെ അവര്‍ണ്യഭംഗി ഭഗവാന്‌ ഇഷ്ടപ്പെട്ടു. എങ്കിലും ജനകാത്മജ ഇല്ലാത്ത ദുഃഖം അദ്ദേഹത്തെ വളരെ സങ്കടപ്പെടുത്തി. ലക്ഷ്മണനോട്‌ പറഞ്ഞു. 13 കൊല്ലം കാട്ടില്‍ ജീവിച്ച്‌ കഴിഞ്ഞിരിക്കുന്നു എന്ന്‌ സങ്കടത്തോടെ പറഞ്ഞ വാക്കുകള്‍ ലക്ഷ്മണന്‍ മറുപടിയിലൂടെ സാന്ത്വനമേകി. ജനകപുരിയില്‍ ശ്രേഷ്ഠമായ ധനുര്‍ഭംഗം നടത്തിയത്‌ ആരാണ്‌, അഹല്യക്ക്‌ ശാപമോക്ഷം കൊടുത്തതാരാണ്‌, ആയിരം ആനകളുടെ ശക്തിയുള്ള താടകയെ വധിച്ചത്‌ ആരാണ്‌, ജാനകി ദേവിയെ വില്ലൊടിച്ച്‌ പാണീ ഗ്രഹണം ചെയ്തത്‌ ആരാണ്‌, ലോകകണ്ടകരായ വരന്‍ മുതലായ രാക്ഷസന്മാരേയും, സൈന്യത്തേയും അര്‍ദ്ധ യാമം കൊണ്ട്‌ വധിച്ചതാരാണ്‌, ആവീര യോദ്ധാവ്‌ ഒരിക്കലും സങ്കടപ്പെടരുത്‌. ഒരിക്കലും മനഃക്ലേശമനുഭവിക്കരുത്‌ എന്നു പറഞ്ഞു.

ഋഷ്യമൂകാചലം ലക്ഷ്യമാക്കി അവര്‍ നടന്നു. അവിടെ വാനരന്മാരുമായി നര്‍മ്മ സല്ലാപം ചെയ്യുകയായിരുന്നു സുഗ്രീവന്‍. ആ സമയം ആയുധധാരികളായ രണ്ട്‌ യുവാക്കള്‍ വരുന്നത്‌ കണ്ടു. ഇവര്‍ ആരായിരിക്കും എന്ന്‌ ഹനുമാനോട്‌ ചോദിച്ചു. ഭയസംഭ്രമത്തോടെ എന്നെ വധിക്കാന്‍ ബാലി അയച്ചതായിരിക്കാം. യോദ്ധാക്കളാണോ ആഞ്ജനേയാ നോക്കൂ. സൂത്രത്തില്‍ അവരുടെ പക്കല്‍ വിവരമെല്ലാം അറിഞ്ഞ്‌ അവരുടെ ആഗമനോദേശം ഗ്രഹിച്ച്‌ ശത്രുചാരന്മാരാണെങ്കില്‍ ആംഗ്യംകൊണ്ട്‌ കാണിക്കണം. മിത്രങ്ങളാണെങ്കില്‍ പുഞ്ചിരിക്കണം ഇങ്ങനെ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഗുഹാദ്വാരത്തിന്‌ സമീപം സംഭീതനായി ഇരുന്നു. ദാശരഥികള്‍ എങ്ങനെയാണ്‌ ഋഷ്യമുകാചലത്തേക്ക്‌ കടക്കുക എന്ന്‌ ആലോചിച്ച്‌ വൃക്ഷത്തണലില്‍ ഇരുന്നു.

ആ സമയം, നിത്യബ്രഹ്മചാരിയായ ഹനുമാന്‍ ഒരു വടുരൂപം ധരിച്ച്‌ രാജകുമാരന്‍മാരുടെ മുമ്പില്‍ താണ്‌ വണങ്ങി. താന്‍ ആരാണ്‌ എന്ന ശ്രീരാമന്റെ ചോദ്യത്തിന്‌ ഒരു ആശ്രമത്തിലേക്ക്‌ പൂക്കള്‍ ശേഖരിക്കാന്‍ പുറപ്പെട്ടതാണ്‌. ദിവ്യന്മാരെ പോലെ വിളങ്ങുന്ന ഭവാദൃശന്മാര്‍ ആരാണ്‌ എന്നറിയാന്‍ ആഗ്രമുണ്ട്‌. ഒരു ബ്രഹ്മചാരിക്ക്‌ ഇതറിയണ്ട ആവശ്യമില്ലെങ്കിലും വെറുതെ ചോദിച്ചെന്ന്‌ മാത്രം എന്ന്‌ എന്ത്‌ ഉദ്ദേശത്തോടെയാണ്‌ ഭവാന്മാര്‍ ഇങ്ങനെ സഞ്ചരിക്കുന്നത്‌. കൊട്ടാരത്തില്‍ താമസിക്കേണ്ടവരല്ലേ എന്നിങ്ങനെ ഹനുമാന്‍ ചോദിച്ചു.

അവന്റെ കര്‍ണ്ണാഭരണങ്ങള്‍ നീ കാണുന്നുവോ എന്ന്‌ രാമന്‍ ലക്ഷ്മണനോട്‌ ചോദിച്ചു. ഈ കര്‍ണ്ണ മണികള്‍ നഗ്നദൃഷ്ടിയില്‍ ആരു കാണുന്നുവോ ആ ദിവ്യനെ ആരാധിച്ച്‌ അദ്ദേഹത്തിന്റെ നിത്യോത്തമ ഭക്തനായി ഭവിക്കൂ എന്ന ഒരു അനുഗ്രഹം തനിക്ക്‌ ലഭിച്ചത്‌ ഹനുമാന്‍ ഓര്‍ത്തു. സ്വരൂപമെടുത്ത്‌ രാമപാദങ്ങളില്‍ വീണുനമസ്ക്കരിച്ചു.

സുഗ്രീവന്റെ ചരിത്രം ശ്രീരാമനെ പറഞ്ഞ്‌ ധരിപ്പിച്ച്‌ സുഗ്രീവന്റെ മിത്രാമാണൊ ശത്രുവാണൊ എന്ന്‌ നോക്കാനാണ്‌ വന്നത്‌. എന്റെ കര്‍ണ്ണ മണികള്‍ ദര്‍ശിച്ച അങ്ങ്‌ ഒരിക്കലും ശത്രുവായിരിക്കില്ല. അത്‌ കൊണ്ടാണ്‌ സ്വന്തം രൂപം ധരിച്ചത്‌ എന്നു പറഞ്ഞു.

അങ്ങയുടെ മിത്രാങ്ങള്‍ തന്നെയാണ്‌ ഞങ്ങള്‍. ദശരഥകുമാരന്‍മാരില്‍ മൂത്ത പുത്രനായ രാമനാണ്‌ ഞാന്‍ ഇത്‌ എന്റെ അനുജന്‍ ലക്ഷ്മണന്‍ എന്ന്‌ രാമന്‍ പറഞ്ഞത്‌ കേട്ടപ്പോള്‍ ഹനുമാന്‍ ഭക്തി വിജൃംഭിതനായി പോയി.

പലതും സംസാരിച്ചശേഷം ഈ ഭക്തന്‍ ചിലത്‌ ഉണര്‍ത്തിക്കാം എന്ന്‌ ഹനുമാന്‍ പറഞ്ഞു. അര്‍ക്കപുത്രനായ സുഗ്രീവന്‍ ജ്യേഷ്ഠനായ ബാലിയെ ഭയപ്പെട്ട്‌ ഋഷ്യമൂകപര്‍വ്വത്തില്‍ ഒരു ഗുഹയില്‍, ബാലി വരാത്ത സ്ഥലത്ത്‌ താമസിക്കുകയാണ്‌. അദ്ദേഹത്തിന്റെ ഭാര്യ രുമാദേവിയെപ്പോലും ബാലി അപഹരിച്ചു. സുഗ്രീവന്റെ നാല്‌ മന്ത്രിമാരില്‍ ഒരാളാണ്‌ ഞാന്‍. ആ സുഗ്രീവനുമായി സഖ്യം ചെയ്താല്‍ ഇരുകൂട്ടര്‍ക്കും ഗുണം സിദ്ധിക്കും അവരവരുടെ ശത്രുക്കളെനിഗ്രഹിക്കാം.

സുഗ്രീവനുമായുള്ള സഖ്യത്തെപ്പറ്റി താപസി ശബരിമാന പറഞ്ഞത്‌ ശ്രീരാമന്‍ ഓര്‍ത്തു. ഹനുമാന്‍ പറഞ്ഞതിനോട്‌ ശ്രീരാമന്‍ യോജിച്ചു. ഉടന്‍തന്നെ ശ്രീരാമനേയും ലക്ഷ്മണനേയും ഓരോ ചുമലില്‍ വഹിച്ച്‌ കൊണ്ട്‌ മാരുത പുത്രന്‍ ആര്‍ത്തുവിളിച്ച്‌ കൊണ്ട്‌ ഋഷ്യമൂക പര്‍വ്വതം എത്തി.

ഫലമൂലാദികള്‍ സമര്‍പ്പിച്ച്‌ ശ്രീരാമന്റെ മുമ്പില്‍ വന്നുതാണ്‌ വീണ്‌ സുഗ്രീവന്‍ നമസ്ക്കരിച്ചു. സുഗ്രീവനെ പിടിച്ച്‌ എഴുന്നേല്‍പ്പിച്ച്‌ അന്തികത്തില്‍ ഇരുത്തി. കുശലപ്രശ്നം നടത്തി, അത്‌ നടക്കുമ്പോള്‍ ബാലിയും ഭവാനും തമ്മില്‍ എന്താണീത്ര വിരോധം എന്ന ചോദ്യത്തിന്‌ മായാവിയുമായ യുദ്ധം സുഗ്രീവന്‍ വിവരിച്ചു. മതംഗമഹര്‍ഷിയുടെ ശാപം നിമിത്തം ബാലികേറാമലയായ ഇവിടെ വെച്ച്‌ രുമയെ അപഹരിച്ചതും നിത്യവും തന്റെ ശിരസ്സില്‍ ചവിട്ടികൊണ്ട്‌ സമുദ്രക്കരയിലേക്ക്‌ ചാടുന്നതും മനോവേദനയോടെ ശ്രീരാമനെ പറഞ്ഞ്‌ കേള്‍പ്പിച്ചു. അപ്പോഴേക്കും സുഗ്രീവന്റെ കണ്ണില്‍ വെള്ളം നിറഞ്ഞു. ഇവിടെ താമസം കൊണ്ട്‌ മരിക്കാതിരിക്കാം എന്നല്ലാതെ വേറൊരു പ്രയോജനവും ഇല്ല. ബലവാനായ ബാലിയെ പേടിച്ച്‌ ആരും ഇവിടെ വരില്ല എന്നത്‌ മാത്രമാണ്‌ ഗുണം.

മാന്യമിത്രമെ സീതാന്വേഷണ വിഷയത്തില്‍ ഭഗവാന്‍ എന്നെ സഹായിക്കുന്നപക്ഷം ബാലിനിധനം ചെയ്ത്‌ ശത്രുപീഡനത്തില്‍ നിന്ന്‌ ഭവാനേയും ഞാന്‍ രക്ഷിക്കാം. ഇത്‌ പറഞ്ഞപ്പോള്‍ മാരുതി രണ്ട്‌ പേരുടെയും നടുക്ക്‌ അഗ്നിയെ ജ്വലിപ്പിച്ച്‌ സത്യത്തിനുള്ള ശുഭമൂഹൂര്‍ത്തവും കല്‍പിച്ചു. അഗ്നിക്ക്‌ മുന്ന്‌ പ്രദക്ഷിണം ചെയ്ത്‌ ശ്രീരാമ-സുഗ്രീവന്മാര്‍ പരസ്പരം സഖികളായി വര്‍ത്തിക്കുകയും സഹായിക്കുകയും ചെയ്ത്‌ കൊള്ളാമെന്ന്‌ അഗ്നിസാക്ഷിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

Kerala

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

Kerala

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

India

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

Kerala

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ശനിയാഴ്ച 2 പേര്‍ മരിച്ചെന്ന് സംശയം, സൂര്യാതപമേറ്റത് 8 പേര്‍ക്ക്

പുതിയ വാര്‍ത്തകള്‍

ഹിന്ദു സ്ത്രീകൾ അമ്പലങ്ങളിൽ പോകുന്നത് ഹിന്ദുത്വ ഗൂഢാലോചന ; ക്ഷേത്രങ്ങളിൽ അന്നദാനം നടത്താനൊക്കെ പണം എവിടെ നിന്ന് ; വിഷം ചീറ്റി വേണു ബാലകൃഷ്ണൻ

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി പിടിയില്‍

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.