Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രളയബാധിത കേരളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2013, 07:16 pm IST
in Vicharam

പശ്ചിമഭാഗത്ത്‌ അറബിക്കടലും അതിന്‌ കിഴക്കുള്ള ഭാഗങ്ങള്‍ കായലുകളും അതിന്‌ കിഴക്ക്‌ നദികളും കൊണ്ട്‌ നിറഞ്ഞ ഭൂപ്രകൃതിയാണ്‌ കേരളത്തിനുള്ളത്‌. ഇത്രയും ജലസമൃദ്ധമായ ഒരു പ്രദേശം ഭാരതത്തില്‍ വേറെ ഇല്ലെന്നുതന്നെ പറയാം. ജലസ്രോതസ്സുകള്‍ കൂടാതെ രാജഭരണകാലത്ത്‌ വെട്ടി ഉണ്ടാക്കിയിരുന്ന ആയിരക്കണക്കിന്‌ പുറംപോക്ക്‌ തോടുകളും കുളങ്ങും വേറെയുമുണ്ടായിരുന്നു. കേരളത്തെ ഭൂപ്രകൃതി അനുസരിച്ച്‌ തീരദേശ്‌, ഇടനാട്‌, മലനാട്‌ എന്ന്‌ മൂന്നായി ഭൂമിശാസ്ത്രം വിഭജിച്ചിരിക്കുന്നു. ഇവിടെ ശരാശരി ഒരേക്കറില്‍ അഞ്ചു കുളങ്ങളെങ്കിലും ശുദ്ധജലം ലഭിക്കുന്നതായിട്ടുണ്ടായിരുന്നു. അതുകൂടാതെ അനവധി തോടുകളും.

ഇങ്ങനെയുള്ള നാട്ടില്‍ ഒരു കാരണവശാലും പ്രളയവും ജലക്ഷാമവും ഒരിക്കലും ഉണ്ടാകാന്‍ കാരണമില്ല. കൊല്ലവര്‍ഷം 1099 ല്‍ ഉണ്ടായ പേമാരിയെ തുടര്‍ന്ന്‌ ഗംഭീരമായ വെള്ളപ്പൊക്കം ഉണ്ടായതായി പറഞ്ഞുകേട്ടിട്ടുണ്ട്‌. അന്നുപോലും ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയില്ല. നദികളും പുഴകളും മഴ മൂലം നിറഞ്ഞു കഴിഞ്ഞു വെള്ളപ്പൊക്കം അതിനോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ ഉണ്ടായെന്നാണ്‌ അറിയാന്‍ കഴിഞ്ഞിട്ടുള്ളത്‌. ആ വെള്ളപ്പൊക്കം കണ്ടവരാരും ഇന്ന്‌ ജീവിച്ചിരിപ്പുള്ളതായി അറിയില്ല.

അക്കാലങ്ങളില്‍ പെയ്തതുപോലെ തുടര്‍ച്ചയായി നിലനിന്ന പേമാരി ഇപ്പോള്‍ ഉണ്ടാകാറില്ല. ഉദ്ദേശ്യം 60 കൊല്ലം കൊണ്ട്‌ നമ്മുടെ കായലുകള്‍ നാലിലൊന്നായി ചുരുങ്ങി. ആഴം ശരാശരി 12 മീറ്ററില്‍ നിന്നും 2-3 മീറ്ററായി കുറഞ്ഞു. മിക്ക നദികളും ആഴവും വീതിയും കുറഞ്ഞ്‌ മൃതപ്രായമായി. കഴിഞ്ഞ 50 കൊല്ലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ മൂലം നാട്ടിലുണ്ടായിരുന്ന 90 ശതമാനം തോടുകളും കുളങ്ങളും നികന്നു. രാജ്യത്തുണ്ടായിരുന്ന പാറക്കെട്ടുകളും പൂഴിക്കുന്നുകളും എല്ലാം വെട്ടിനിരപ്പാക്കി. കടലില്‍ കല്ലിടല്‍ പദ്ധതികള്‍ മൂലം കരിങ്കല്‍ മലകള്‍ 60 ശതമാനത്തില്‍ ഏറെ വെട്ടിക്കൊണ്ടുവന്ന്‌ കടലില്‍ ഇട്ടു. കടലാക്രമണത്തിന്‌ യാതൊരു കുറവും ഇതുമൂലം ഉണ്ടായതുമില്ല.

നാട്ടിന്‍പുറങ്ങളിലുണ്ടായ ജലസ്രോതസ്സുകള്‍ മൂടി റോഡുകളും കെട്ടിടങ്ങളും നിര്‍മിച്ചതുമൂലം നാട്ടില്‍ കുടിക്കാന്‍ പോലും വെള്ളമില്ലാതായി. നാട്ടിലുണ്ടായിരുന്ന ഇടവഴികള്‍ പോലും കോണ്‍ക്രീറ്റ്‌ ചെയ്തു. അതുമൂലം ഒരു തുള്ളി വെള്ളം പോലും ഭൂമിയിലേക്ക്‌ ഊര്‍ന്നിറങ്ങാന്‍ കഴിയാത്തവിധം പുരയിടങ്ങള്‍ മാറി. വീടുകളുടെ മുറ്റം എല്ലാം മണ്ണു കാണാത്തവിധം മാര്‍ബിള്‍ ടെയില്‍സ്‌ വിരിച്ചു. അവിടെയും മഴവെള്ളം താഴോട്ടൂന്നിറങ്ങാതെയായി. അങ്ങനെ വേനലില്‍ കുടിവെള്ളം മുട്ടി.

മഴക്കാലത്ത്‌ വെള്ളം ഒഴുകിപ്പോകാനുള്ള തോടുകള്‍ റോഡാക്കിയതുമൂലവും കുളങ്ങള്‍ നികര്‍ന്നതുമൂലവും വെള്ളം നില്‍ക്കാന്‍ ഇടമില്ലാതെ രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടാകുന്നു. നെല്‍, വയലുകള്‍ എല്ലാം നികന്നതുമൂലവും കൃഷിപ്പണിക്ക്‌ ആളില്ലാത്തതുമൂലവും കൃഷി പാടെ ഇല്ലാതായി. അങ്ങനെ ഉപഭോക്തൃ സംസ്ഥാനമെന്ന ഓമനപ്പേരിനും കേരളം അര്‍ഹമായി. കായലുകളുടെ വിസ്തൃതിയും ആഴവും കുറഞ്ഞതുമൂലവും നദികളില്‍ കൂടി ഒഴുകി എത്തുന്ന മഴവെള്ളം തങ്ങിനില്‍ക്കാന്‍ ഇടമില്ലാതെ കരയിലേക്ക്‌ കയറിയാണ്‌ കായല്‍ത്തീരങ്ങളിലും കുട്ടനാട്ടിലും പ്രളയമുണ്ടാകുന്നത്‌.

വേമ്പനാട്ടു കായല്‍ ഖണ്ഡങ്ങളായി തിരിച്ചുണ്ടാക്കിയ കുട്ടനാടന്‍ കായല്‍ നിലങ്ങളില്‍ ഓരുവെള്ളം കയറാതിരിക്കാന്‍ വേണ്ടി നിര്‍മിച്ച അശാസ്ത്രീയമായ തണ്ണീര്‍മുക്കം ബണ്ടുമൂലം വേലി ഇറക്കത്തിന്റെ കുത്തൊഴുക്കു നിലച്ചപ്പോള്‍ പ്രകൃതിദത്ത തുറമുഖം ചെളി വന്നടിഞ്ഞ്‌ ആഴം കുറഞ്ഞു. ചെറിയ കപ്പലുകള്‍ക്ക്‌ പോലും കയറിവരാന്‍ കഴിയുന്നില്ല. അതിന്‌ പരിഹാരമായി കോടിക്കണക്കിന്‌ രൂപാ മുടക്കി വന്‍കിട മണ്ണുമാന്തിക്കപ്പല്‍ കൊണ്ട്‌ നിത്യേന കൊച്ചി തുറമുഖം കുഴിച്ചു മണ്ണുമാറ്റിക്കൊണ്ടിരിക്കുന്നു. അതിന്‌ മുടക്കുന്ന പണത്തിന്റെ നൂറില്‍ ഒരംശം പോലും കുട്ടനാട്ടിലെ കൃഷിയില്‍നിന്നും കിട്ടുന്നില്ല. വിസ്തൃതി കുറഞ്ഞും കായല്‍ ചെളി അടിഞ്ഞു പൊങ്ങിയും മാലിന്യങ്ങള്‍ മൂലവും കായല്‍ നിലങ്ങളില്‍ നിന്നും ഒഴുകി വരുന്ന കീടനാശിനിയുടേയും രാസവളങ്ങളുടേയും സാന്നിധ്യവും കൊണ്ട്‌ വേമ്പനാട്ട്‌ കായലിലെ മത്സ്യസമ്പത്ത്‌ പാടെ നശിച്ചു. അതുമൂലം രാജ്യത്തിനു വന്ന നാശനഷ്ടം കണക്കുകള്‍ക്കതീതമാണ്‌. കായല്‍ തീരങ്ങളില്‍ താമസിച്ചു മത്സ്യബന്ധനവും മറ്റുമായി കഴിഞ്ഞിരുന്ന ലക്ഷക്കണക്കിന്‌ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നിത്യ ദാരിദ്ര്യത്തിലും പട്ടിണിയിലുമായി, അരൂര്‍ മുതല്‍ വടക്കോട്ടുള്ള കായല്‍ ഒമ്പത്‌ ശതമാനവും നികത്തി വന്‍കിട കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങള്‍ക്ക്‌ വിറ്റും കോടീശ്വരന്മാര്‍ക്ക്‌ താമസിക്കാന്‍ സൗകര്യമൊരുക്കിയും നശിപ്പിച്ചു. അവിടെയും എണ്ണമറ്റ തരം മത്സ്യ വംശങ്ങളും അതുവഴി ജീവിച്ചിരുന്ന ജനതയും ഇല്ലാതായി. ഇതിന്റെയെല്ലാം അനന്തരഫലം ഇന്നനുഭവിക്കുന്നതിനെക്കാള്‍ എത്രയോ മടങ്ങായി വരും തലമുറ അനുഭവിക്കേണ്ടി വരും എന്ന കാര്യം ആര്‍ക്കും പ്രശ്നമാകുന്നില്ല. കായല്‍ എത്ര നികത്തിയാലും ആധുനിക വികസന വക്താക്കളുടെ ത്വര അടങ്ങുന്നില്ല. പരിശുദ്ധമായ ജീവജാലപ്രവാഹങ്ങളായ ഭാരതപ്പുഴയിലും പെരിയാറ്റിലും പമ്പയിലുമെല്ലാം അറവുശാലകളിലെയും ഹോട്ടലുകളിലെയും രാസവള നിര്‍മാണശാലകളിലെയും മാലിന്യങ്ങള്‍ ഒഴുക്കാന്‍ ഒരു മടിയുമില്ലാത്ത ജനങ്ങള്‍ പ്രകൃതിയാല്‍ എങ്ങനെ ശിക്ഷിക്കപ്പെടാതിരിക്കും.

കാടുകള്‍ വെട്ടിത്തെളിച്ചും മലകള്‍ ഇടിച്ചു നിരത്തിയും ടൂറിസ്റ്റ്‌ റിസോര്‍ട്ടുകളും തണ്ണീര്‍ത്തടങ്ങളും നെല്‍ വയലുകളും നികത്തി വിമാനത്താവളങ്ങളും നിര്‍മിക്കുന്നതാണ്‌ നാടിന്‌ ഗുണമെന്ന്‌ വാദിക്കുന്ന ജനദ്രോഹികളെ തിരിച്ചറിയാന്‍ സാമാന്യ ജനതയ്‌ക്ക്‌ കഴിയുന്നില്ലെങ്കില്‍ കേരളത്തില്‍ അനതി വിദൂര ഭാവിയില്‍ ജനജീവിതം അസാധ്യമാകുമെന്ന കാര്യം ഉറപ്പാണ്‌. ശുദ്ധജലക്ഷാമമോ പ്രളയമോ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഒരു ഭൂപ്രദേശമാണ്‌ കേരളം. ഈ നാടിന്റെ പ്രകൃത്യാ ഉള്ള സംവിധാനം ആ വിധത്തിലാണ്‌. അതുകൊണ്ട്‌ ഇന്നത്തെ ഈ വികലമായ വികസന സമ്പ്രദായം മാറ്റി പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ നാം തയ്യാറാകണം.

അഡ്വ.വി.പത്മനാഭന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.