അഹമ്മദാബാദ്: ഇസ്രത് ജഹാന് കേസില്‍ ആരോപണവിധേയരായ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ സാക്ഷിമൊഴികള്ക്കായി കോടതിയെ സമീപിച്ചു. ജി.എല്‍. സിംഗാള്‍, തരുണ്‍ ബാരോത് എന്നിവരാണ് അഭിഭാഷകര്‍ മുഖേന മുമ്പ് അന്വേഷണം നടത്തിയ ഏജന്‍സികളുടെ സാക്ഷിമൊഴികള്ക്കായി കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിന്മേലുള്ള വാദം ആഗസ്റ്റ് അഞ്ചിന് നടക്കും.
ഇസ്രത് കേസില്‍ ജൂലൈ നാലിനാണ് സിബിഐ കുറ്റപ്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തിന്റെ കോപ്പിയോടൊപ്പം നിരവധി രേഖകളും സിബിഐ ആരോപണവിധേയരായവര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ സിബിഐക്ക് മുമ്പ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച്, സ്പെഷ്യല്‍ ഇന്സ്വെസ്റ്റിഗേഷന് ടീം എന്നിവരുടെ സാക്ഷിമൊഴികളുടെ കോപ്പികള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നില്ല. ക്രിമിനല്‍ നടപടിച്ചട്ടത്തിന്റെ 161-ാം സെക്ഷന്‍ പ്രകാരം റെക്കോഡ് ചെയ്യപ്പെട്ട സാക്ഷിമൊഴികള്ക്കായാണ് പോലീസ് ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചത്. മുമ്പ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് കൊല്ലപ്പെട്ടവര്‍ ഭീകരരാണെന്ന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: