ഹൈദരാബാദ്: മുന്‍ പ്രധാനമന്ത്രി പി.വി.നരസിംഹ റാവുവിന്റെ മകന് പി.വി.രംഗ റാവു (75)അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഹിമായത്ത്നഗറിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ധ്രാപ്രദേശ് മുന്‍ മന്ത്രി കൂടിയായിരുന്ന രംഗറാവുവിന്റെ അന്ത്യം. അവിവാഹിതനായ ഇദ്ദേഹം സഹോദരങ്ങള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി രോഗബാധിതനായിരുന്നുവെന്ന് കുടുംബ വൃത്തങ്ങള്‍ പറയുന്നു. 1992 മുതല്‍ 94 വരെയുള്ള കാലയളവില്‍ കോട്ല വിജയ ഭാസ്കര റെഡ്ഡി മന്ത്രി സഭയില്‍ വിദ്യാഭ്യാസ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വാറങ്കല്‍ ജില്ലയിലെ ഹനാംകൊണ്ടയില് നിന്നും രണ്ട് തവണ ആന്ധ്രാപ്രദേശ് നിയോജക മണ്ഡലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1970 കളുടെ മധ്യത്തില്‍ സഞ്ജയ് ഗാന്ധിയുടെ സമയത്താണ് ഇദ്ദേഹം കോണ്‍ഗ്രസില്‍ കൂടുതല്‍ സജീവമാകുന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.കിരണ്‍ കുമാര്‍ റെഡ്ഡി, തെലുങ്ക് ദേശം പാര്‍ട്ടി മേധാവി എന്‍.ചന്ദ്രബാബു നായിഡു തുടങ്ങി ഒട്ടനവധി നേതാക്കള്‍ രംഗറാവു വിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: