ന്യൂദല്‍ഹി: ജനദ്രോഹകരമായ കോണ്‍ഗ്രസ് ഭരണത്തില്‍നിന്നും രാജ്യത്തെ രക്ഷിക്കാന്‍ വനിതകള്‍ രംഗത്തിറങ്ങണമെന്ന് മഹിളാമോര്‍ച്ച ദേശീയ പ്രവര്‍ത്തക യോഗം ആഹ്വാനം ചെയ്തു.
കോണ്‍ഗ്രസില്‍നിന്നും ഇന്ത്യയെ സ്വതന്ത്രമാക്കുവാന്‍ സ്ത്രീകള്‍ പൊരുതേണ്ട സാഹചര്യമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് പറഞ്ഞു. ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും രാജ്യത്തെ മുക്തമാക്കുവാന്‍ യുദ്ധത്തിനിറങ്ങിയ ഝാന്‍സി റാണിയെ മാതൃകയാക്കി പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും സുഷമാ സ്വരാജ് പറഞ്ഞു.
കോണ്‍ഗ്രസ് ഭരണത്തിനെതിരെ അതിനിശിതമായ വിമര്‍ശനമാണ് ലോക്സഭാ പ്രതിപക്ഷനേതാവ് അഴിച്ചു വിട്ടത്. ദൗത്യം 2013 എന്നത് ദൗത്യം 2013 എന്നതിലേക്ക് മാറിയേക്കാമെന്ന പ്രഖ്യാപനത്തോടെ പതു തെരഞ്ഞെടുപ്പ് നേരത്തെ നടക്കുമെന്ന സൂചനകളുംപ്രതിപക്ഷ നേതാവ് നല്കി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപി സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കുമെന്നും സുഷമാ സ്വരാജ് പറഞ്ഞു.
രാജ്യത്തിന്റെ കാര്ഷികമേഖലയേപ്പറ്റി യാതൊന്നും പറയാനില്ലാത്ത അവസ്ഥയിലാണ്. ജിഡിപിയുടെ അവസ്ഥയും പരിതാപകരമാണ്. ഇതെല്ലാം സൃഷ്ടിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ വിവരണാതീതമാണ്.
സുരക്ഷാ പ്രശ്നങ്ങളും വലിയ ആശങ്കകള്‍ക്ക് കാരണമാകുന്നു. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം സ്ത്രീകളെയാണ് ഏറ്റവുമധികം ബാധിച്ചിരിക്കുന്നതെന്നും സുഷമാ സ്വരാജ് പറഞ്ഞു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി,അരുണ്‍ ജെറ്റ്ലി,മീനാക്ഷി ലേഖി തുടങ്ങിയവരും തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: