Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജോര്‍ജ്‌ അലക്സാണ്ടര്‍ ലൂയിസ്‌!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2013, 08:54 pm IST
in Vicharam

സരിതാ രാജകുമാരി രക്ഷിച്ചു, അല്ലായിരുന്നെങ്കില്‍ ജോര്‍ജ്ജ്‌ അലക്സാണ്ടര്‍ ലൂയിസ്‌ രാജകുമാരന്റെ ജനനം സംബന്ധിച്ച്‌ ഒത്തിരിപുലയാട്ടുകള്‍ കാണേണ്ടി വരുമായിരുന്നു.

ജോര്‍ജ്ജ്‌ അലക്സാണ്ടര്‍ ലൂയിസ്‌ രാജകുമാരനെ അറിയില്ലേ? അദ്ദേഹമാണ്‌ അംശവടി ഇല്ലാത്ത ഭാവി രാജാവ്‌. വില്യം യുവരാജാവിന്റെയും റാണി കേറ്റ്‌ മിഡില്‍ ടണ്ണിന്റേയും സീമന്ത പുത്രന്‍. ജനനം ലണ്ടനിലെ പോഷ്‌ ആശുപത്രിയില്‍. അറുപത്തിനാല്‌ വെടിപൊട്ടിച്ചാണ്‌ പ്രസവം ലോകത്തെ അറിയിച്ചത്‌.
പാപ്പരാസികളും ചാനല്‍ ലേഖകരും പത്രക്കാരും ആശുപത്രി കോമ്പൗണ്ടില്‍ അട്ടിപ്പേറു കിടക്കുകയായിരുന്നു, പ്രസവത്തിന്റെ ഓരോ നിമിഷവും ലോകത്തെ അറിയിക്കാന്‍. നടി ശ്വേതാ മേനോന്റെ ക്യാമറ പ്രസവം കഴിഞ്ഞാല്‍ അറിയപ്പെടുന്ന മറ്റൊരു കാമറാ പ്രസവമാണ്‌ കേറ്റിന്റെ തിരുവയറൊഴിയല്‍. കൊളോണിയല്‍ ഉച്ഛിഷ്ടം ഭക്ഷിച്ചു മടുക്കാത്തവര്‍ക്ക്‌ ഈ പ്രസവം ചാനലില്‍ കാണാനുള്ള സാധ്യതയും വിരളവുമാണ്‌.

വില്യം-കേറ്റ്‌ ദമ്പതികളുടെ കുട്ടി ജനിച്ചപ്പോള്‍ ബ്രിട്ടീഷുകാര്‍ വെടിപൊട്ടിച്ചതു മനസ്സിലാക്കാം. അവിടെ നടക്കുന്ന ഓരോ പ്രസവവും ഒന്നാംലോക രാജ്യങ്ങലിലെ സുകര പ്രസവം പോലല്ല എന്നറിയിക്കേണ്ട ആവശ്യം അവര്‍ക്കുണ്ട്‌. പോരാത്തതിന്‌ ഡയാന രാജകുമാരി കാര്‍ അപകടത്തില്‍ പെട്ട്‌ മരിച്ചതിന്റെ ദുരൂഹതയും നാണക്കേടും ഒഴിവാക്കി എടുക്കേണ്ടതും രാജകുടുംബത്തിന്റെ ആഗ്രഹമാണ്‌.

ഇന്ത്യന്‍ പ്രസിഡന്റ്‌ പ്രണാബ്‌ കുമാര്‍ മുഖര്‍ജിയും കൊച്ചിന്റെ മുതുമുത്തശ്ശി എലിസബത്ത്‌ രാജ്ഞിക്ക്‌ സന്ദേശമയച്ച്‌ ആഹ്ലാദം പങ്കുവെച്ചു. സന്ദേശം എന്തായാലും അത്‌ കമ്പിമാര്‍ഗമായിരിക്കില്ല. ഇന്ത്യന്‍ കമ്പി വകുപ്പ്‌ കമ്പി സേവനം എന്നന്നേയ്‌ക്കുമായി ഉപേക്ഷിച്ചു കഴിഞ്ഞുവല്ലോ.

ഇന്ത്യന്‍ രാഷ്‌ട്രപതിയുള്‍പ്പെടെ മൂന്നാംലോക രാഷ്‌ട്രങ്ങളിലെ രാഷ്‌ട്രീയനേതാക്കള്‍ക്ക്‌ ബ്രിട്ടീഷ്‌ അടിമത്വത്തിന്റെ കെട്ട്‌ ഇനിയും വിട്ടുമാറിയിട്ടില്ല. ബ്രിട്ടീഷുകാര്‍ കൊള്ളയടിച്ചുകൊണ്ടുപോയ ധനത്തെക്കുറിച്ച്‌ അതുകൊണ്ടുതന്നെ ഒരുത്തനും പരാതിയുമില്ല.

121- കോടി ഇന്ത്യന്‍ ജനസംഖ്യയില്‍ 50 കോടിയും ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെ. 600 രൂപയുണ്ടെങ്കില്‍ നാലംഗ കുടുംബത്തിന്‌ ഒരു മാസം സുഭിക്ഷമായി കഴിയാമെന്നും പ്രഖ്യാപിച്ചിട്ടുള്ള മുഖ്യമന്ത്രിമാരും ഈ രാജ്യത്തുതന്നെ. പാവപ്പെട്ടവന്റെ മത്സ്യമായ മത്തി കിലോ ഒന്നിന്‌ 120 രൂപ, കൊടുക്കേണ്ടിവരുന്ന സാഹചര്യത്തില്‍ പോലും രാജകുമാരന്റെ ജനനം ആഘോഷിക്കുകയാണ്‌ നേതാക്കളും ചാനലുകളും പത്രങ്ങളും.

സരിതാ നായരും ശാലുമേനോനും ഇല്ലായിരുന്നെങ്കില്‍ ചാനലുകളില്‍ 24 മണിക്കൂറും കേറ്റിന്റെ പ്രസവം നിറയുമായിരുന്നു. പ്രസവ സമയത്ത്‌ കേറ്റ്‌ എന്താണ്‌ ഭക്ഷിച്ചത്‌,ഏതു വസ്ത്രമാണ്‌ ധരിച്ചത്‌, മുടിയില്‍ തിരുപ്പണ്‍ ഉണ്ടായിരുന്നോ, നാലു കാമറാ വെച്ചു പ്രസവം ഷൂട്ട്‌ ചെയ്തോ വില്യമിന്റെ വിഐപി ഫ്രഞ്ചിയുടെ നിറമെന്തായിരുന്നു തുടങ്ങി എല്ലാം വിളമ്പുമായിരുന്നു. പ്രേക്ഷകരെ സരിതാ നായര്‍ രക്ഷിച്ചുവെന്ന്‌ തന്നെ പറയാം.

യേശുക്രിസ്തു ജനിച്ചത്‌ കാലിത്തൊഴുത്തിലാണ്‌ 200 വര്‍ഷം മുമ്പ്‌. ദൃക്‌സാക്ഷികളാവാന്‍ പാപ്പരാസികള്‍ ചെന്നില്ല, ഏതാനും കന്നുകാലികള്‍ മാത്രം. ചാനലുകള്‍ അന്നുണ്ടായിരുന്നെങ്കില്‍പ്പോലും കവറേജു കിട്ടുമായിരുന്നില്ല. എന്തൊക്കെയാണ്‌ ജോര്‍ജ്‌ അലക്സാണ്ടര്‍ ലൂയിസ്‌ രാജകുമാരനെപ്പറ്റി പറയുന്നത്‌? ഭാവിയില്‍ അദ്ദേഹം ആരാകുമെന്ന്‌ ചൈനക്കാര്‍ തന്നെ പ്രവചിച്ചു കഴിഞ്ഞു. മുത്തച്ഛന്റെ പാരമ്പര്യം വെച്ചു നോക്കിയാല്‍ ഭാര്യ ജീവിച്ചിരിക്കെത്തന്നെ മറ്റൊരുത്തിയുടെ പുറകേ കൂടും, ഭാര്യ മരിക്കുമ്പോള്‍ അവളെ കല്യാണം കഴിക്കും. ഇതൊന്നുമായിരിക്കില്ല, ജോര്‍ജ്ജ്‌ രാജകുമാരന്‍. അദ്ദേഹം ലോകം തന്നെ മാറ്റിമറിക്കും. ഇതാണ്‌ ചാനല്‍ ഗാര്‍ബിജ്‌ വില്‍ക്കുന്നവരുടെ മുഴുനീള വായ്‌ക്കുരവ.

കെ.എ.സോളമന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇതുവരെ പിടികൂടിയത് 8905 പാമ്പുകളെ

India

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

India

അനധികൃത സ്വത്ത്: രാഹുലിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Kerala

വൈറല്‍ താരത്തിന്റെ വിവാഹം: വി. സജിത് കുമാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍

India

ചെങ്കോട്ട സ്‌ഫോടനം: കുറ്റപത്രം സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

11 കോടി വരുമാനം, 60 കോടി ചെലവ്!; രാഹുലിന്റെ വിദേശയാത്രകളില്‍ ദുരൂഹത: ബിജെപി

കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങി

ഷോഡശസംസ്‌കാരവും പെണ്‍കുട്ടികളും

പാരമ്പര്യ ഭക്ഷണത്തിന്റെ ഊര്‍ജ്ജത്തില്‍

ജ്യോതിഷ സുധ: ശനി ജാതകത്തില്‍

ശ്രീജേഷിനെ മാറ്റി; ജൂനിയര്‍ ഹോക്കി ടീമിന് സോയെസ് പരിശീലകന്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ ക്വാര്‍ട്ടറില്‍

ഫ്രഞ്ച് ലിഗ് വണ്‍ കിരീടം നേടിയ പിഎസ്ജി ടീം ആഹ്ലാദത്തില്‍

ഫ്രഞ്ച് ലിഗ് വണ്‍ കിരീടം: ഫ്രാന്‍സില്‍ പിഎസ്ജി

ഇന്റര്‍ മിലാന്‍ നായകന്‍ ലൗത്താരോ മാര്‍ട്ടിനെസ് കോപ്പ ഇറ്റാലിയ കിരീടവുമായി

ഇന്ററിന് ഇരട്ടിമധുരം; സീരി എയും കോപ്പ ഇറ്റാലിയും ഒരുമിച്ച് നേടുന്നത് 16 വര്‍ഷത്തിന് ശേഷം

‘ആ ചിരിയോടുകൂടിയില്ലാതെ സന്താനം സാറിനെ ഓര്‍ക്കാനാകില്ല’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.