Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇലക്ട്രോണിക്ക്‌ ടിക്കറ്റ്‌ മെഷീന്‍ ഇല്ല: കെഎസ്‌ആര്‍ടിസി സിറ്റി സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കി ജോലിയെടുക്കാന്‍ കണ്ടക്ടര്‍മാരെ കിട്ടുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2013, 10:27 pm IST
in Ernakulam

കൊച്ചി: കൊച്ചിസിറ്റിയില്‍ സര്‍വ്വീസ്‌ നടത്തുന്ന കെഎസ്‌ആര്‍ടിസുയുടെ ബസ്സുകള്‍ നിത്യേന ഷെഡ്യുളുകള്‍ റദ്ദാക്കുന്നതു മൂലം സിറ്റിയില്‍ യാത്രാ ദുരിതം ഏറുന്നു. ഗ്യാരണ്ടി കഴിഞ്ഞ ടിക്കറ്റ്‌ മെഷീനുകള്‍ക്ക്‌ പകരം പുതിയ മെഷീനുകള്‍ ലഭിക്കാത്തതാണ്‌ പ്രതിസന്ധിക്കുകാരണമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന മെഷീനുകള്‍ വിതരണം ചെയ്തിരുന്നത്‌ സോഫ്റ്റ്ലാന്റ്‌, മൈക്രോഎക്സ്‌ എക്സ്‌ സര്‍വ്വീസുകളാണ്‌. ഇവരുമായുള്ള കെഎസ്‌ആര്‍ടിസിയുടെ കരാര്‍ കാലാവധി ഇതിനകം അവസാനിച്ചുകഴിഞ്ഞു. പുതിയ കമ്പനികളുമായി കരാര്‍ ഉണ്ടാക്കി ആവശ്യമുള്ള മെഷീനുകള്‍ എത്തിച്ചാല്‍ മാത്രമേ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നത്തിന്‌ പരിഹാരമാവുകയുള്ളൂ. കടുത്ത ഗതാഗത പ്രശ്നം നേരിടുന്ന കൊച്ചിസിറ്റിയില്‍ മുപ്പതോളം, സര്‍വ്വീസുകളാണ്‌ നിത്യവും മുടങ്ങുന്നത്‌. ഇലക്ട്രോണിക്ക്‌ മെഷീനുകള്‍ക്ക്‌ പകരം ടിക്കറ്റ്‌ റാക്കുകള്‍ അധികൃതര്‍ നല്‍കുന്നുണ്ടെങ്കിലും റാക്കുകളില്‍ നിന്നും ടിക്കറ്റ്‌ കൊടുക്കുന്നതിനുള്ള പരിചയക്കുറവ്‌ പുതിയ ജീവനക്കാരെ ജോലിയെടുക്കുന്നതില്‍നിന്നും പിന്തിരിപ്പിക്കുകയാണ്‌. കണ്ടക്ടര്‍മാര്‍ എത്താത്തതുകാരണം ജോലിക്കെത്തുന്ന ഡ്രൈവര്‍മാരും തിരിച്ചുപോകേണ്ട സാഹചര്യമാണ്‌ നിലവിലുള്ളത്‌. കടുത്ത പ്രതിസന്ധിനേരിടുന്ന കെഎസ്‌ആര്‍ടിസിക്ക്‌ പുതിയ പരീക്ഷണം വിനയായി മാറുമെന്ന്‌ പറയപ്പെടുന്നു. ദീര്‍ഘദൂരസര്‍വ്വീസുകളും, തിരുകൊച്ചി, ജനറം സര്‍വ്വീസുകളുമാണ്‌ നിലവില്‍ മുടങ്ങുന്നത്‌. കെഎസ്‌ആര്‍ടിസിയുടെ മുന്നറിയിപ്പില്ലാത്ത മുടക്കം നഗരവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്‌.

എറണാകുളം കെഎസ്‌ആര്‍ടിസി സ്റ്റാന്റില്‍നിന്നും 180 ഓളം സര്‍വ്വീസുകളാണ്‌ നിത്യവും ഉള്ളത്‌. പ്രവര്‍ത്തനയോഗ്യമായ 38 മെഷീനുകളാണ്‌ ഇത്രയും വണ്ടികള്‍ക്കായി നിലവിലുള്ളത്‌. ഉപയോഗച്ചുകൊണ്ടിരിക്കുന്ന മെഷീനുകളും തകരാറാണെന്നും ജീവനക്കാര്‍ പറയുന്നു. മെഷീനുകള്‍ക്ക്‌ പകരം ടിക്കറ്റ്‌ റാക്കുകള്‍ നല്‍കുന്നുണ്ടെന്ന്‌ കെഎസ്‌ആര്‍ടിസി അധികൃതര്‍ പറഞ്ഞു. റാക്കുകള്‍ എടുക്കുവാന്‍ കണ്ടക്ടര്‍മാര്‍ തയ്യാറാവാത്തതാണ്‌ ഷെഡ്യൂളുകള്‍ മുടങ്ങാന്‍ കാരണമെന്ന്‌ കെഎസ്‌ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി. അതേസമയം ലക്ഷക്കണക്കിന്‌ രൂപയുടെ ടിക്കറ്റുകളാണ്‌ ഒരു കണ്ടക്ടര്‍ റാക്കുകളില്‍ കരുതുന്നത്‌. നിലവിലെ അവസ്ഥയില്‍ ടിക്കറ്റുകള്‍ നഷ്ടപ്പെട്ടാല്‍ ഇത്രയും തുകനല്‍കാന്‍ ജീവനക്കാര്‍ക്ക്‌ കഴിയില്ല. അധികൃതര്‍ക്ക്‌ ഇത്‌ നേരിട്ടുബോധ്യപ്പെടുത്തികൊടുത്തിട്ടുള്ളതാണെന്നും കെഎസ്‌ആര്‍ടിസി തൊഴിലാളി സംഘടനാ പ്രതിനിധികള്‍ പറയുന്നു.

കെഎസ്‌ആര്‍ടിസിയില്‍ 3900 ജീവനക്കാരാണ്‌ പിഎസ്സി നിയമനത്തിലൂടെ ഈ വര്‍ഷം പുതുതായി ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്‌. 114 പേര്‍ എറണാകുളം ഡിപ്പോയിന്‍ കീഴില്‍ എത്തി. ഒരു ജീവനക്കാരന്‍ പതിനഞ്ച്‌ ഡ്യൂട്ടിയെടുക്കണമെന്നാണ്‌ നിയമം, പത്തുഡ്യൂട്ടിയില്‍ കുറവായാല്‍ ഇവരുടെ ശമ്പളം നഷ്ടപ്പെടും. നിലവിലെ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക്‌ ഏഴുദിവസത്തെ ജോലിപോലും എടുക്കാന്‍ കഴിയുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടപ്പെടുന്നു. നഗരത്തിലെ സാധാരണക്കാരുടെ ആശ്വാസ സര്‍വ്വീസായ കെഎസ്‌ആര്‍ടിസിയെ തകര്‍ത്ത്‌ സ്വകാര്യ സര്‍വ്വീസുകളെ സഹായിക്കുന്നതിനുള്ള ഗൂഢനീക്കമാണ്‌ നടക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്‌. ബസ്സുകളുടെ ട്രിപ്പ്‌ റദ്ദാക്കല്‍ മൂലം കെഎസ്‌ആര്‍ടിസിക്ക്‌ ദിനം പ്രതിയുണ്ടാകുന്ന ലക്ഷങ്ങളുടെ നഷ്ടത്തെക്കുറിച്ചും അധികൃതര്‍ക്ക്‌ മറുപടിയില്ല.

കെ.കെ.റോഷന്‍കുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി നേതാവ് സുവേന്ദു അധികാരി (നടുവില്‍)
India

ബംഗാളിൽ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സൂചന.

Kerala

പിണറായിയെ പല റൗണ്ടിലും പിന്നിലാക്കിയ വി പി അബ്ദുള്‍ റഷീദിനെതിരെ ഭീഷണി; വീടിനും സുരക്ഷ ഏര്‍പ്പെടുത്തി

Kerala

ആര്‍എസ്പിക്ക് പുതുജീവന്‍

Astrology

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

അടിവേരിളകി കേരള കോണ്‍ഗ്രസ് എം; മത്സരിച്ച എല്ലാ സീറ്റിലും ജയിച്ച് ജോസഫ് വിഭാഗം

പുതിയ വാര്‍ത്തകള്‍

ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി ഇടത് മന്ത്രിമാര്‍

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.