കൊല്ലം: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ മുഖ്യപ്രതിയും രണ്ടാം പ്രതി സരിതയുടെ ഭര്‍ത്താവുമായ ബിജു രാധാകൃഷ്ണന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി.
ഏഡിഡിജി ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് റെയിഡ് നടത്തുന്നത്. ബിജുവും സരിതയും നടത്തിയിരുന്ന ടീം സോളാര്‍ ഓഫീസുകളിലും സംസ്ഥാന വ്യാപകമായും റെയ്ഡ് തുടരുകയാണ്.
തിരുവനന്തപുരം, തൃപ്പൂണിത്തുറ, കല്‍പ്പറ്റ ഓഫീസുകളില്‍ പോലീസ് റെയ്ഡ് നടത്തുകയാണ്. അതേ സമയം സരിത തന്നെയും ഒരു ലക്ഷം രൂപ പറ്റിച്ചെന്ന ആരോപണവുമായി ബിജുവിന്റെ അമ്മ രാജമ്മാള്‍ രംഗത്ത് വന്നു.
ബിജു വരുത്തിയ കടത്താലുണ്ടായ വീടിന്റെ ജപ്തി ഒഴിവാക്കി തരാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മന്ത്രിതലത്തില്‍ തനിക്കുള്ള ബന്ധം വച്ച് ജപ്തി ഒഴിവാക്കാമെന്നും അഞ്ച് ലക്ഷം രൂപ ഇതിനായി ചിലവഴിക്കണമെന്നും സരിത പറഞ്ഞെന്നാണ് രാജമ്മാളിന്റെ ആരോപണം.
അഞ്ച് ലക്ഷം ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഒരു ലക്ഷം മതിയെന്നായി. അതിനായി ട്രഷറിയിലെ ചെക്കാണ് നല്‍കിയത്. പണം മാറിയെടുത്ത് ആറ് മാസത്തിന് ശേഷമാണ് തട്ടിപ്പാണെന്ന് മനസ്സിലായതെന്നും രാജമ്മാള്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: