പാലാ: ഡെങ്കിപ്പനി-പകര്‍ച്ചവ്യാധികള്‍ വ്യാപകമായതോടെ സ്വകാര്യ ആശുപത്രികള്‍ക്ക് ചാകരക്കാലമായി. രോഗത്തിന്റെ പേരില്‍ വിവിധ ലാബ് ടെസ്റ്റുകളും പരിശോധനകളും നടത്തി രോഗികളില്‍ നിന്നും പരമാവധി മുതലെടുപ്പു നടത്താനാണ് ആശുപത്രിമാനേജ്മെന്റുകളുടെ ശ്രമം. പനിബാധിച്ച് മരണം സംഭവിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ രോഗികളുടെയും ബന്ധുക്കളുടെയും ആശങ്കയും ഭീതിയും പരമാവധി മുതലെടുക്കുകയാണ് പല ആശുപത്രി അധികൃതരും. പനിബാധിച്ചു വരുന്നവരാണ് അധികവും ചൂഷണത്തിനിരയാകുന്നത്. രോഗം നിര്‍ണ്ണയിക്കുന്നതിന് അത്യാവശ്യം ടെസ്റ്റുകള്‍ നടത്തുന്നതിന് പകരം അനാവശ്യമായ ടെസ്റ്റുകളും കൂടെകൂടെ നടത്തി രോഗിയെയും ബന്ധുക്കളെയും പരമാവധി ചൂഷണം ചെയ്യുകയാണ്.
ഡെങ്കിപ്പനി നിര്‍ണ്ണയത്തിന് തന്നെ പല സ്വകാര്യആശുപത്രികളും തോന്നുന്ന തുകയാണ് ബില്‍ ചെയ്യുന്നത്. ഇത് 550 രൂപ മുതല്‍ 900 രൂപ വരെ വരും. വിദേശനിര്‍മ്മിതമായ ഡയഗ്നോസ് ഡെന്‍ഗു കാര്‍ഡ് എന്ന ഉപകരണമാണ് എല്ലാ ആശുപത്രികളിലും ലാബുകളിലും ഡെങ്കിപ്പനി നിര്‍ണ്ണയത്തിന് ഉപയോഗിക്കുന്നത്. രണ്ട് കമ്പനികളുടെ ഉപകരണം വിപണിയിലുണ്ട്. 295-310 ആണ് ഇതിന്റെ വില. ഒരു പരിശോധനയ്ക്ക് പരമാവധി വരുന്ന തുക 400 രൂപയും. ഒരിക്കല്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ച രോഗിക്ക് പിന്നീട് ആ പരിശോധനയുടെ ആവശ്യമില്ല. രക്തത്തില്‍ വൈറ്റ് സെല്‍സ്, പ്ലേറ്റ്ലെറ്റ് ഇവയുടെ കൗണ്ട് പരിശോധിച്ചാല മതിയെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ഈ പരിശോധനയ്ക്ക് പരമാവധി 120 രൂപയാണ് ചെലവ്. എന്നാല്‍ പല സ്വകാര്യആശുപത്രികളിലും ഒന്നില്‍ കൂടുതല്‍ തവണ ഡെങ്കു നിര്‍ണ്ണയ പരിശോധനയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. ഡോക്ടര്‍മാര്‍ക്കുമേല്‍ ആശുപത്രിമാനേജ്മെന്റുകളുടെ സമ്മര്‍ദ്ദവും ഇക്കാര്യത്തില്‍ ഉള്ളതായാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: