സിംല: ജൂണ്‍ 23ന് ഹിമാചല്‍ പ്രദേശിലെ മാണ്ഡി പാര്‍ലമെന്റ് മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം ബിജെപി ശനിയാഴ്ച ഔദ്യോഗികമായി ആരംഭിച്ചു. ഇതോടെ മണ്ഡലത്തില്‍ ബിജെപി ഒരുചുവട് മുന്നിലായി.
പാര്‍ട്ടി പ്രചാരണം ആരംഭിച്ചതായും മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമാല്‍ അടക്കമുള്ള മുഴുവന്‍ നേതാക്കളും മണ്ഡലത്തിലുടനീളം സഞ്ചരിക്കുമെന്നും ബിജെപി സംസ്ഥാന നേതാവ് സത്പാല്‍ സാഠി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാണ്ഡിയിലെ സ്ഥാനാര്‍ഥി മുന്‍ സംസ്ഥാന മന്ത്രി ജെയ് രാം താക്കൂറാണെന്ന് ബിജെപി കേന്ദ്രനേതൃത്വം ശനിയാഴ്ച പ്രഖ്യാപിച്ചു. എന്നാല്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇനിയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പാര്‍ലമെന്റംഗമായിരുന്ന വീരഭദ്രസിംഗ് മുഖ്യമന്ത്രിയായി 2012 ഡിസംബറില്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സീറ്റ് ഒഴിവു വന്നത്. നാലുതവണ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താക്കൂറിന്റെ പ്രതിച്ഛായ മികച്ചതാണ്. ഇദ്ദേഹം 2007 മുതല്‍ 2009 വരെ സംസ്ഥാന പ്രസിഡന്റായിരുന്നു.
താക്കൂര്‍ ആദ്യം മത്സരിക്കാന്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു. നവംബറില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്ഥിയായിരുന്നതാണ് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. എന്നാല്‍ പാര്‍ട്ടി അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചതോടെ താക്കൂര്‍ സമ്മതം മൂളി. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആറുതവണ മുഖ്യമന്ത്രിയായിരുന്ന വീരഭദ്രസിംഗിന്റെ പത്നി പ്രതിഭ സിംഗിനെ ആയിരിക്കും കോണ്‍ഗ്രസ് മത്സരിപ്പിക്കുകയെന്ന് കരുതുന്നു. ഇവര്‍ 2004-09 കാലത്ത് മാണ്ഡിയില്‍ നിന്നും എംപിയായിരുന്നു. കോണ്‍ഗ്രസ് നേതാവും മുന്‍ ടെലികോം മന്ത്രിയുമായിരുന്ന സുഖ്റാ(84ാമും മാണ്ഡി നഗരത്തില്‍ നിന്നുള്ളയാളാണ്. ഇദ്ദേഹത്തിനും മണ്ഡലത്തില്‍ നല്ല സ്വാധീനമുണ്ട്.
ആദിവാസി മണ്ഡലങ്ങളായ കിനാനൂര്‍, ലാഹൗള്‍, സ്പിതി, കുല്ലു, ചമ്പ ജില്ലയുടെ ചില ഭാഗങ്ങള്‍ എന്നിവ ചേര്‍ന്ന മാണ്ഡി പാര്‍ലമെന്ററി നിയോജക മണ്ഡലം രാജ്യത്തെ ഏറ്റവും വലിയ നിയോജക മണ്ഡലങ്ങളിലൊന്നാണ്. മണ്ഡലത്തിലെ 1.1 ദശലക്ഷം വോട്ടര്‍മാരില്‍ 1,50,000 പേരും ആദിവാസി മേഖലയില്‍ താമസിക്കുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: