കൊച്ചി: കെപിസി പ്രസിഡന്റായ എട്ട് വര്‍ഷത്തെ കാലയളവില്‍ പല അനുഭവങ്ങളുമുണ്ടായിട്ടുണ്ട്. അവയെല്ലാം കോണ്‍ഗ്രസില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്ന പരിഹാര തീരുമാനം വൈകിക്കുകയാണെങ്കില്‍ തുറന്നടിക്കുമെന്ന് കെപിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്കി.
അധിക കാലം തീരുമാനത്തിനായി കാത്തിരിക്കാന്‍ കഴിയില്ലെന്നും ഉടന്‍ മൗനം വെടിയുമെന്നും അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. നേരത്തെ കോണ്‍ഗ്രസിലെ പ്രശ്ന പരിഹാരത്തിനായി ഹൈക്കമാന്‍ഡ് ഇടപെട്ടിരുന്നു.
നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രി അറിയിക്കുകയും ചെയ്തതിനു പിന്നാലെയാണ് ചെന്നിത്തലയുടെ ഈ പ്രസ്താവന.
പരസ്യ പ്രസ്താവനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടും അതിനെ മറികടന്നു കൊണ്ടാണ് ചെന്നിത്തല അഭിമുഖത്തില്‍ തുറന്നടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: