Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എതിര്‍പ്പുകള്‍ക്കെതിരെ അരിപ്പ ഭൂസമരത്തിന്‌ ആദ്യജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2013, 10:26 pm IST
in Kollam

കൊല്ലം: നൂറ്റിനാല്‍പ്പത്‌ ദിവസം പിന്നിടുന്ന അരിപ്പ ഭൂസമരത്തെ ഊരുവിലക്ക്‌ തീര്‍ത്ത്‌ ഇല്ലാതാക്കാനുള്ള കോണ്‍ഗ്രസ്‌- സിപിഎം നീക്കമാണ്‌ കഴിഞ്ഞദിവസം ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പൊളിഞ്ഞത്‌. ഭൂസമരം നടത്തി പരാജയപ്പെട്ട സിപിഎമ്മുകാര്‍ പ്രദേശവാസികളില്‍ സമരക്കാരെക്കുറിച്ച്‌ തെറ്റിദ്ധാരണ പ്രചരിപ്പിച്ചാണ്‌ ഊരുവിലക്ക്‌ അടിച്ചേല്‍പ്പിച്ചിരുന്നത്‌. അരിപ്പയിലെ സമരഭൂമിയില്‍ നിന്ന്‌ പുറത്തിറങ്ങാന്‍ അവസരം നിഷേധിച്ചാല്‍ പട്ടിണിമരണം ഭയന്ന്‌ സമരം അവസാനിപ്പിക്കുമെന്ന വ്യാമോഹമായിരുന്നു ഊരുവിലക്കിന്‌ പിന്നില്‍.

എന്നാല്‍ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ഹിന്ദുസംഘടനകള്‍ ആദിവാസി ദളിത്‌ മുന്നേറ്റ സമിതിക്ക്‌ പിന്തുണയുമായെത്തിയതോടെ കുപ്രചാരണങ്ങള്‍ പൊളിയുകയായിരുന്നു. സാമൂഹ്യവിരുദ്ധരെ ഇളക്കിവിട്ട്‌ സമരഭൂമിയില്‍ സംഘര്‍ഷം സൃഷ്ടിക്കാനും ആദിവാസി സ്ത്രീകളെ അപമാനിക്കാനും രാഷ്‌ട്രീയനേതൃത്വം ശ്രമിച്ചത്‌ ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ചോഴിയക്കോട്ടെയും മറ്റും സ്ഥാപനങ്ങളില്‍ നിന്ന്‌ സമരക്കാര്‍ക്ക്‌ സാധനങ്ങള്‍ വില്‍ക്കുന്നത്‌ കോണ്‍ഗ്രസ്‌- സിപിഎം നേതാക്കള്‍ വിലക്കിയിരുന്നു. സമരം നടത്തുന്ന ആദിവാസികള്‍ വഴിനടക്കുന്നത്‌ തടയാനും അവരെ മര്‍ദിക്കാനും പ്രത്യേക സംഘങ്ങളെ തന്നെ നിയോഗിച്ചു. സമരക്കാരെ തല്ലിയോടിക്കണമെന്ന്‌ പുനലൂര്‍ എംഎല്‍എ കെ. രാജു നടത്തിയ പ്രസംഗവും പട്ടികജാതി സംഘടനകള്‍ ചോദ്യം ചെയ്തിരുന്നു.

ഊരുവിലക്ക്‌ മൂലം ചികിത്സ നിഷേധിക്കപ്പെട്ട സമരക്കാര്‍ക്ക്‌ വേണ്ടി ഹിന്ദുഐക്യവേദി ഇന്നലെ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ നടത്തി. നേരത്തെ ഭക്ഷണസാമഗ്രികള്‍ സമരഭൂമിയിലെത്തിച്ച്‌ ഐക്യവേദി സമരത്തോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ 21ന്‌ അരിപ്പ സന്ദര്‍ശിക്കാനിരിക്കെയാണ്‌ ഊരുവിലക്ക്‌ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്‌- സിപിഎം നേതാക്കള്‍ നിര്‍ബന്ധിതരായിരിക്കുന്നത്‌.

അഞ്ചുമാസത്തോളമാകുന്ന അരിപ്പ സമരത്തിന്‌ അധികൃതരുടെ ഭാഗത്തു നിന്ന്‌ ലഭിക്കുന്ന ആദ്യ അനുകൂല നിലപാടാണ്‌ ഇത്‌. ഭൂസമരക്കാരുടെ നേരെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ നേതൃത്വം കൊടുത്ത ഉപരോധം അവസാനിപ്പിക്കാനാണ്‌ കളക്ടര്‍ പി.ജി. തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ധാരണയായത്‌. അതേസമയം അരിപ്പയിലെ സമരഭൂമിയില്‍ കുളിച്ചുകൊണ്ടിരുന്ന സ്ത്രീയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ സമരസമിതി തയാറായിട്ടില്ല. സമരം ചെയ്യാനുള്ള അവകാശത്തെ തടസപ്പെടുത്തുന്ന ഒരു നിലപാടും അംഗീകരിക്കാനാവില്ലെന്ന്‌ സമരസമിതി നേതാക്കള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.

ആയിരത്തിമുന്നൂറ്‌ കുടുംബങ്ങളില്‍പ്പെട്ട നാലായിരത്തോളം പേര്‍ സമരഭൂമിയില്‍ പട്ടിണിയുടെയും മാരകരോഗങ്ങളുടെയും പിടിയില്‍പെട്ട്‌ വലയുന്നതിന്റെ പശ്ചാത്തലത്തിലാണ്‌ കളക്ടര്‍ കഴിഞ്ഞദിവസം സര്‍വകക്ഷി യോഗം വിളിച്ചത്‌. ഭൂരഹിതര്‍ക്ക്‌ ഭൂമി ആവശ്യപ്പെട്ട്‌ 2012 ഡിസംബര്‍ 31ന്‌ ആണ്‌ അരിപ്പയില്‍ ആദിവാസി ദളിത്‌ മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്‌. അതിനുശേഷം സിപിഎം നടത്തിയ സമരം പൊളിഞ്ഞ്‌ പിന്മാറിയിട്ടും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആദിവാസി ദളിത്‌ കുടുംബങ്ങള്‍ അരിപ്പയില്‍ കുടില്‍കെട്ടി നിലയുറപ്പിക്കുകയായിരുന്നു.

മദ്യമടക്കമുള്ള ലഹരിപദാര്‍ത്ഥങ്ങളെ സമരഭൂമിയില്‍ നിന്ന്‌ കുടിയിറക്കി കൃഷിചെയ്തും വിളവെടുത്തും ഉല്‍പന്നങ്ങള്‍ വിറ്റും അച്ചടക്കത്തോടെ നടക്കുന്ന സമരത്തെ ഇല്ലാതാക്കാനുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ താല്‍പര്യങ്ങളാണ്‌ ഇപ്പോള്‍ പരാജയപ്പെട്ടത്‌.

കളക്ട്രേറ്റില്‍ നടന്ന ചര്‍ച്ചയില്‍ എഡിഎം ഒ. രാജു, ആര്‍ഡിഒ വി. ജയപ്രകാശ്‌, തഹസീല്‍ദാര്‍ ലംബോധരന്‍പിള്ള, ആദിവാസി ദളിത്‌ മുന്നേറ്റസമിതി പ്രസിഡന്റ്‌ ശ്രീരാമന്‍ കൊയ്യോന്‍, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശനന്‍, പുത്തൂര്‍ തുളസി, അബ്ദുള്‍ സലാം, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌. ജയമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

India

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

India

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

India

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

India

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

പുതിയ വാര്‍ത്തകള്‍

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.