Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കാര്‍ ബോംബ്‌ സ്ഫോടനത്തിന്‌ പുറകില്‍ സിറിയയെന്ന്‌ തുര്‍ക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2013, 11:22 pm IST
in World

റെയ്ഹാന്‍ലി: സിറിയന്‍ അതിര്‍ത്തിയായ അങ്കാരയില്‍ നടന്ന ഇരട്ട കാര്‍ ബോംബ്‌ സ്ഫോടനത്തിന്‌ പുറകില്‍ സിറിയയാണെന്ന്‌ തുര്‍ക്കി. 43 ലധികം പേര്‍ കൊല്ലപ്പെട്ട സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ദമാസ്കസ്‌ ഗ്രൂപ്പുകള്‍ക്കാണെന്നും എന്തുവില കൊടുത്തും ഇവരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരുമെന്നും തുര്‍ക്കി വെളിപ്പെടുത്തി.

സ്ഫോടനത്തില്‍ പരുക്കേറ്റവരെയും പൊള്ളലേറ്റവരെയും തിരിച്ചറിയാനുള്ള ശ്രമം നടന്നുവരികയാണ്‌. സിറിയന്‍ അഭയാര്‍ഥികളെയും വിമതരെയും പാര്‍പ്പിച്ചിരുന്ന പ്രദേശത്താണ്‌ തീവ്രസ്ഫോടനങ്ങളുണ്ടായത്‌. ശനിയാഴ്ചയുണ്ടായ സ്ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക്‌ കാര്യമായ കേടുപാടുകളുണ്ടായി. ഇരട്ടസ്ഫോടനത്തില്‍ കുറഞ്ഞത്‌ 43 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും 100ലധികം പേര്‍ക്ക്‌ പരുക്കേറ്റിട്ടുണ്ടെന്നും ഡെപ്യൂട്ടി പ്രധാനമന്ത്രി ബെസിര്‍ അട്ടാലെ വ്യക്തമാക്കി. പരുക്കേറ്റ നിരവധി പേരുടെ നില അതീവഗുരുതരമാണ്‌.

ഈ ആക്രമണത്തിന്‌ പുറകില്‍ പ്രവര്‍ത്തിച്ച വ്യക്തികളെയും സംഘടനയെയും തിരിച്ചറിയേണ്ടതുണ്ടെന്ന്‌ മന്ത്രി മുഅമ്മര്‍ ഗുലര്‍ ദേശീയ ടെലിവിഷനോട്‌ പറഞ്ഞു. ഇതിന്‌ പുറകില്‍ പ്രവര്‍ത്തിച്ചവര്‍ക്ക്‌ സിറിയന്‍ ഭരണകൂടവുമായും രഹസ്യാന്വേഷണ വിഭാഗവുമായും ബന്ധമുണ്ടെന്ന കാര്യത്തില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നാറ്റോ അംഗം കൂടിയായ തുര്‍ക്കി സിറിയയില്‍ ബാഷര്‍ അല്‍ അസദ്‌ പ്രസിഡന്റായതോടെ അവരില്‍ നിന്നും അകന്നുനില്‍ക്കുകയാണ്‌. മാത്രമല്ല 2011 മുതല്‍ സിറിയയില്‍ പ്രസിഡന്റിനെതിരായ വിമതര്‍ നടത്തുന്ന പ്രക്ഷോഭത്തെ തുര്‍ക്കി പിന്തുണയ്‌ക്കുന്നുമുണ്ട്‌. സിറിയന്‍ വിമതര്‍ അങ്കാര കേന്ദ്രമാക്കിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. അതിനാല്‍ തന്നെ ദമാസ്കസ്‌ നിരവധി തവണ തുര്‍ക്കി മണ്ണില്‍ ആക്രമണപരമ്പര നടത്തിയതായും ആരോപണമുണ്ട്‌.

ശനിയാഴ്ചത്തെ ആക്രമണം നടത്തിയവര്‍ സിറിയയില്‍ നിന്നും തുര്‍ക്കിയിലെത്തിവരല്ലെന്നും അവര്‍ രാജ്യത്ത്‌ നേരത്തെ തന്നെയുണ്ടായിരുന്നെന്നും അട്ടാലെ പറഞ്ഞു. വേണ്ട സുരക്ഷാ നടപടികള്‍ സ്വീകരിക്കാനായി പ്രവിശ്യാ ഗവര്‍ണറെ റെയ്ഹാനിലേക്ക്‌ നിയോഗിച്ചിട്ടുണ്ടെന്ന്‌ ഗുലര്‍ കൂട്ടിച്ചേര്‍ത്തു.

ആക്രമണം അറുപതിനായിരത്തോളം പേര്‍ താമസിക്കുന്ന ചെറുപട്ടണമായ റെയ്ഹാനിലെ ജനജീവിതം തകര്‍ത്തു. സ്ഫോടനം നടന്നതോടെ തുര്‍ക്കിയിലെ യുവാക്കളും സിറിയന്‍ അഭയാര്‍ഥികളുമായി ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി. ജനക്കൂട്ടത്തെ പിരിച്ചുവിടാനായി അവസാനം പോലീസ്‌ ആകാശത്തേക്ക്‌ വെടിവച്ചു.

സ്ഫോടനം യാദൃശ്ചികമല്ലെന്ന്‌ ബെര്‍ലിനില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരുന്ന വിദേശകാര്യമന്ത്രി അഹമെത്‌ ദാവുതൊഗ്ലു പറഞ്ഞു. സിറിയന്‍ പ്രശ്നപരിഹാരത്തിനായി രാജ്യാന്തര നയതന്ത്രശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ്‌ ഇത്‌ സംഭവിച്ചത്‌. ലോകം മുഴുവനും സിറിയന്‍ പ്രശ്നപരിഹാരത്തിനായി ശ്രമിച്ചുകൊണ്ടിരിക്കവെ ഇത്‌ യാദൃശ്ചികമെന്ന്‌ കരുതാനാകില്ലെന്ന്‌ അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു. ഉത്തരം ലഭിക്കാതെ ഇതൊന്നും മറഞ്ഞുപോകില്ലെന്നും ഇതിന്‌ പുറകില്‍ പ്രവര്‍ത്തിച്ചവരെ തീര്‍ച്ചയായും നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.

അസദ്‌ ഭരണത്തിന്‌ നാമമാത്രമായ പിന്തുണ ലഭിക്കുന്നത്‌ അമേരിക്ക, റഷ്യ തുടങ്ങിയ ഭരണകൂടങ്ങളില്‍ നിന്നാണ്‌. യുഎന്‍ കണക്കനുസരിച്ച്‌ 2011 മാര്‍ച്ച്‌ മുതല്‍ ഇതുവരെ 70,000ലധികം ആള്‍ക്കാരാണ്‌ സിറിയയില്‍ കൊല്ലപ്പെട്ടിരിക്കുന്നത്‌.

ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടുത്തുതന്നെ റഷ്യ സന്ദര്‍ശിച്ച്‌ പ്രസിഡന്റ്‌ വ്ലാദിമിര്‍ പുട്ടിനുമായി നയതന്ത്രതലത്തില്‍ ഇതേക്കുറിച്ച്‌ ചര്‍ച്ച നടത്തുമെന്ന്‌ ശനിയാഴ്ച ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. തുര്‍ക്കി പ്രധാനമന്ത്രി റെസിപ്‌ തായിപ്‌ ഇര്‍ഡോഗന്‍ ഈ മാസം ആദ്യം അസദിനെ കശാപ്പുകാരനെന്ന്‌ വിശേഷിപ്പിച്ചിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഒട്ടുമിക്കതും സ്ഫോടനത്തെ തള്ളിപ്പറഞ്ഞു.

ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഫ്രാന്‍സിയോസ്‌ ഹോളണ്ട്‌ കടുത്തഭാഷയില്‍ അവരെ വിമര്‍ശിച്ചപ്പോള്‍ യുഎന്‍ തലവന്‍ ബാന്‍ കി-മൂണ്‍ ആക്രമണം നടത്തിയവരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ടു. സംഭവത്തെ അപലപിച്ച യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ജോണ്‍ കെറി തുര്‍ക്കിക്ക്‌ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. അതേസമയം സിറിയന്‍ പ്രതിപക്ഷ കക്ഷികളുടെ ദേശീയ സഖ്യം ഈ സ്ഫോടനം തുര്‍ക്കിക്കും സിറിയയ്‌ക്കും ഇടയില്‍ വിടവുണ്ടാക്കാനാണെന്ന്‌ ആരോപിച്ചു. സിറിയന്‍ ജനതയ്‌ക്ക്‌ മികച്ച പിന്തുണ നല്‍കുന്ന തുര്‍ക്കിയിലെ ജനങ്ങളോടുള്ള പ്രതികാരമാണിതെന്നും സഖ്യം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

Astrology

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)
India

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

Environment

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

പുതിയ വാര്‍ത്തകള്‍

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.