Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പറവൂര്‍ ചീപ്പു പാലം; ജില്ലാ കളക്ടറുടെ നിര്‍ദേശം ദുരുപയോഗം ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2013, 11:20 pm IST
in Kollam

കൊല്ലം: പറവൂര്‍ ചീപ്പു പാലത്തിന്റെ ഷട്ടറുകള്‍ അടച്ചിടുന്നതു സംബന്ധിച്ച കൊല്ലം ജില്ലാ കളക്ടറുടെ നിര്‍ദേശം ഉദ്യോഗസ്ഥര്‍ ദുര്‍വ്യാഖാനം ചെയ്യുന്നു.

ഇറിഗേഷന്‍ വകുപ്പ്‌ ഉദ്യോഗസ്ഥരാണു വേനല്‍ക്കാലത്തു സ്ഥിരമായി അടച്ചിടേണ്ടുന്ന ചീപ്പ്‌ പാലത്തിന്റെ ഷട്ടറുകള്‍ ഏതാനും ചില ചെമ്മീന്‍ കൃഷിക്കാര്‍ക്കു വേണ്ടി ഇടയ്‌ക്കിടെ തുറന്നിടുന്നത്‌. പറവൂര്‍ പൊഴിക്കര ചീപ്പു പാലത്തിന്റെ നിര്‍ദ്ദിഷ്ട ലക്ഷ്യത്തിനു വിപരീതമാണു ഈ ഷട്ടര്‍ തുറക്കല്‍. കായലില്‍ ഉപ്പുവെള്ളം കയറാതിരിക്കാന്‍ വേണ്ടിയാണു 1959 കാലഘട്ടത്തില്‍ ചീപ്പ്‌ പാലം നിര്‍മിച്ചത്‌.

ഇത്തിക്കര ഏലായിലെ ഇരുപ്പൂ കൃഷി സംരക്ഷണം ആയിരുന്നു അന്നത്തെ ലക്ഷ്യം. മഴക്കാലത്തു കായലില്‍ ജലനിരപ്പു ഉയരുമ്പോള്‍ ജലം കടലിലേക്ക്‌ ഒഴുക്കിവിടാന്‍ വേണ്ടി മാത്രമാണു ഷട്ടറുകള്‍ തുറക്കേണ്ടതെന്നതാണു ശാസ്ത്രീയ സമീപനം. വേനല്‍ കാലത്തു ചീപ്പു പാലത്തിലെ ആകെയുള്ള എട്ടു ഷട്ടറുകളും അടച്ചിടുന്നതിനാല്‍ കടലിലും കായലിനും ഇടയ്‌ക്കു ഒരു മണല്‍ത്തിട്ട രൂപം കൊള്ളുകയും അതു തുടര്‍ന്നു മഴക്കാലം വരെ സുരക്ഷിതമായ തടയണയായി രൂപാന്തരം ചെയ്യപ്പെടുകയും ചെയ്യും.

കഴിഞ്ഞ കുറെ നാളുകള്‍ ഷട്ടറുകള്‍ പ്രവര്‍ത്തനരഹിതമായി തുറന്നു തന്നെ കിടന്നതിന്റെ ഫലമായി കായലില്‍ വന്‍ തോതില്‍ മണല്‍ കയറി തിട്ടകള്‍ രൂപം കൊള്ളുകയും കായലിലെ നീരൊഴുക്കു തടസപ്പെടുകയും ചെയ്തിരുന്നു. ഇതുമൂലം കോടികള്‍ ചെലവഴിച്ചു ഷട്ടറുകള്‍ പുനര്‍നിര്‍മിക്കുകയായിരുന്നു. ഇപ്പോള്‍ പൂര്‍ണമായും ഷട്ടറുകള്‍ അടച്ചിടേണ്ടതിനു പകരം ഇടയ്‌ക്കിടെ തുറന്നിടുന്നതു ചീപ്പ്‌ പാലത്തിന്റെ ഉപയോഗം തന്നെ ഇല്ലാതെയാക്കുന്നു. വേലിയേറ്റ സമയത്തു ഷട്ടറുകള്‍ തുറന്നിടുന്നതു മൂലം ഉപ്പുവെള്ളം കായലിലേയ്‌ക്കു വന്‍തോതില്‍ കയറുന്നു. ഇതിനാല്‍ ഇത്തിക്കര,ചാത്തന്നൂര്‍, ചിറക്കര, പറവൂര്‍ തുടങ്ങി പ്രദേശങ്ങളില്‍ കിണറുകളിലെ വെള്ളത്തില്‍ ഉപ്പു കലരുന്നു. മാത്രവുമല്ല വേലിയിറക്ക സമയത്തു കടലിലേയ്‌ക്കു കായല്‍ ജലം ഒഴുകി പോകുന്നതിനാല്‍ കിണറുകളിലെ നിലവിലെ ജലനിരപ്പു കുറയുകയും ചെയ്യുന്നു. ഏതാനും ചില ചെമ്മീന്‍ കൃഷിക്കാര്‍ക്കു വേണ്ടി ഉദ്യോഗസ്ഥര്‍ കാട്ടുന്ന ഈ ഒത്തുകളി പരമ്പരാഗത കായല്‍ മത്സ്യബന്ധനത്തെയും പ്രതികൂലമായി ബാധിക്കും. കായല്‍ ജലത്തില്‍ ഉപ്പു വെള്ളം കലരുന്നതു മൂലം കായല്‍ മത്സ്യങ്ങളുടെ പ്രജനനവും വളര്‍ച്ചയും തടസപ്പെടും. വേലിയിറക്കസമയത്തു കായല്‍ മത്സ്യങ്ങള്‍ കടലിലേയ്‌ക്കു തള്ളപെടാനും ഇതു ഇടയാക്കുന്നു. കായലില്‍ ചിലയിടങ്ങളില്‍ കുറ്റി വല ഉപയോഗിച്ചു ചെമ്മീന്‍ വാരല്‍ നടത്തുന്ന ചുരുക്കം ചിലര്‍ ജില്ലാ കളക്ടര്‍ക്കു ഷട്ടറുകള്‍ തുറക്കണമെന്നു ആവശ്യപ്പെട്ടു നിവേദനം നല്‍കിയിരുന്നുവത്രെ. നിവേദനത്തില്‍ തീരുമാനം എടുക്കാനായി ജില്ലാ കളക്ടര്‍ ഇറിഗേഷന്‍ വകുപ്പിനു കൈമാറി. ഈ നിര്‍ദേശത്ത മറയാക്കിയാണു ആയിരക്കണക്കിനു കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന നടപടിയിലേയ്‌ക്കു വകുപ്പു ഉദ്യോഗസ്ഥര്‍ നീങ്ങിയിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.