തിരുവനന്തപുരം: എറണാകുളം ഇടപ്പള്ളിയില്‍ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ മന്ത്രിസഭാ തീരുമാനം. നഗരത്തില്‍ ഗതാഗതകുരുക്ക് കാരണം ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസം ബോധ്യമായതിനെ തുടര്‍ന്നാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
മേല്‍പ്പാലം നിര്‍മ്മാണത്തിനായി 180 കോടി രൂപ അനുവദിച്ചു. ടോള്‍ ഇല്ലാതെ പൂര്‍ണമായും റോഡ് ഫണ്ട് ബോഡില്‍ നിന്നാണു ഫ്ലൈ ഓവര്‍ നിര്‍മാണത്തിനു പണം അനുവദിക്കുകയെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗതാഗതക്കുരുക്കു മൂലം ജനം അനുഭവിക്കുന്ന പ്രയാസം ബോധ്യമായ സാഹചര്യത്തിലാണു മന്ത്രിസഭായോഗം പദ്ധതിക്ക് അനുമതി നല്‍കിയത്.
അബ്ക്കാരി ഭേദഗതി ഓര്‍ഡിനന്‍സ് 201, മുനിസിപ്പാലിറ്റി ഭേദഗതി ഓര്‍ഡിനന്‍സ് 2013, തിരുവിതാംകൂര്‍- കൊച്ചി ഹിന്ദു ഇന്‍സ്റ്റിട്യൂഷന്‍സ് ഭേദഗതി ഓര്‍ഡിനന്‍സ്, മദ്രാസ് ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റി എന്‍ഡോമെന്റ് ഭേദഗതി ഓര്‍ഡിനന്‍സ് 2013, സംസ്ഥാന യുവജന കമ്മീഷന് ഓര്‍ഡിനന്‍സ് തുടങ്ങി നിയമസഭയില്‍ പാസ്സാക്കാത്ത ഓര്‍ഡിനന്‍സുകള്‍ റീഇഷ്യൂ ചെയ്യാന്‍ തീരുമാനമായി.
ഇന്ദിര ആവാസ് യോജന, ഇ.എം.എസ്. ഭവന പദ്ധതികളുടെ വായ്പ്പാ പലിശ 11 1/4 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചു. പലിശ ബാദ്ധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും. ഭവന നിര്‍മ്മാണ ബോര്‍ഡ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരുടേതിനു സമാനമായ ശമ്പള പരിഷ്കരണം മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കും.
ഹൈക്കോടതിയിലെ 16 സെക്ഷന്‍ ഓഫീസര്‍മാരുടെ തസ്തികകള്‍ കോര്‍ട്ട് ഫീ എക്സാമിനര്‍ തസ്തികകളായി ഉയര്‍ത്തും. തലശ്ശേരി പോലീസ് സബ് ഡിവിഷനു കീഴില്‍ 10 മൊബൈല്‍ പട്രോളിംഗ് യൂണിറ്റുകള്‍ ആരംഭിക്കുതിനായി 150 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനമായി. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലും ഗതാഗത തിരക്കുള്ള റൂട്ടുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തിരമായി വര്ദ്ധപ്പിക്കുതിന് മന്ത്രിസഭായോഗത്തില്‍ വിശദമായ പദ്ധതി സമര്‍പ്പിക്കുതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ആലപ്പുഴ ജില്ലയിലെ കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിനും അംഗീകാരം നല്കി. ആദ്യത്തെ പദ്ധതിക്ക് 22.88 കോടി രൂപയും രണ്ടാമത്തെ പദ്ധതിക്ക് 18.99 കോടി രൂപയുമാണ് ചെലവ്. കെ.എസ്.യു.ഡി.പിയാണ് പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: