Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രണബ്‌ ഒന്‍പത്‌ മാസത്തിനുള്ളില്‍ തള്ളിയത്‌ ഒന്‍പത്‌ ദയാഹര്‍ജികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2013, 10:18 pm IST
inIndia

ന്യൂദല്‍ഹി: കഴിഞ്ഞ ഒന്‍പതു മാസത്തിനിടെ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി തള്ളിയത്‌ ഒന്‍പതു ദയാഹര്‍ജികള്‍. ദയയില്ലാത്ത രാഷ്‌ട്രപതിയെന്ന വിശേഷണം പ്രണബ്‌ മുഖര്‍ജിക്ക്‌ ലഭിക്കുമോ. മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട അജ്മല്‍ കസബിന്റെ ദയാഹര്‍ജിയാണ്‌ രാഷ്‌ട്രപതിയായതിന്‌ ശേഷം പ്രണബ്‌ ആദ്യം തള്ളിയത്‌. കോടതി വധശിക്ഷ വിധിച്ച ഒരു സ്ത്രീയുടെ ദയാഹര്‍ജിയും പ്രണബ്‌ തള്ളിയിരുന്നു. മുന്‍ രാഷ്‌ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മ തന്റെ അധികാരവേളയില്‍ പതിന്നാല്‌ ദയാഹര്‍ജികളാണ്‌ തള്ളിയത്‌. എന്നാല്‍ മുന്‍ രാഷ്‌ട്രപതി കെ.ആര്‍.നാരായണന്‍ ഒരു ഹര്‍ജി പോലും തള്ളിയിട്ടില്ല. മുന്‍രാഷ്‌ട്രപതിമാരായ അബ്ദുല്‍കലാം ഒരു ഹര്‍ജിയും പ്രതിഭാ പാട്ടീല്‍ രണ്ട്‌ ഹര്‍ജിയും മാത്രമാണ്‌ തള്ളിയത്‌.

2013 ജനുവരി നാലിന്‌ സായിബന്ന നിംഗപ്പ നടികര്‍, ഫെബ്രുവരി മൂന്നിന്‌ പാര്‍ലമെന്റ്‌ ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരു എന്നിവരുടെ ദയാഹര്‍ജിയും പ്രണബ്‌ തള്ളി. ഈ വര്‍ഷം ഫെബ്രുവരിക്കും മാര്‍ച്ചിനുമിടയില്‍ പ്രണബ്‌ വീരപ്പന്റെ സഹായികളായ നാല്‌ പേരുടെ ദയാഹര്‍ജികള്‍ തള്ളിയിരുന്നു. സ്വന്തം കുടുംബത്തിലെ എട്ടു പേരെ കൊന്ന കേസിലെ പ്രതികളായ സഞ്ചീവ്‌, സോണീയ എന്നിവരുടെ ഹര്‍ജികളാണ്‌ രാഷ്‌ട്രപതി ഏറ്റവും ഒടുവില്‍ തള്ളിയത്‌.

മുംബൈ ആക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയതോടെയാണ്‌ രാജ്യത്ത്‌ ഒരിടവേളക്ക്‌ ശേഷം വധശിക്ഷ വീണ്ടും നടപ്പാക്കി തുടങ്ങിയത്‌. രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി അടിയന്തര പ്രാധാന്യത്തോടെയാണ്‌ കസബിന്റെ ദയാഹര്‍ജി പരിഗണിച്ചത്‌. കസബിന്റെ വധശിക്ഷ നടപ്പാക്കിയതിന്‌ ശേഷമാണ്‌ ഇക്കാര്യം പുറത്തുവിട്ടത്‌. ഇതിന്‌ മുമ്പ്‌ 2004 ലാണ്‌ വധശിക്ഷ നടപ്പാക്കിയത്‌. ബലാത്സംഗക്കേസിലെ പ്രതിയായ ധനഞ്ജയ്‌ ചാറ്റര്‍ജിയുടെ ദയാഹര്‍ജി അന്ന്‌ രാഷ്‌ട്രപതിയായിരുന്ന ഡോ.അബ്ദുല്‍ കലാമാണ്‌ തള്ളിയത്‌.

ഇന്ത്യന്‍ ഭരണഘടനയുടെ 72 ാ‍ം വകുപ്പാണ്‌ വധശിക്ഷയില്‍ തീരുമാനമെടുക്കാന്‍ രാഷ്‌ട്രപതിക്ക്‌ വിവേചനാധികാരം നല്‍കുന്നത്‌. ഇത്പ്രകാരം ശിക്ഷയില്‍ ഇളവ്‌ വരുത്താനോ ഹര്‍ജി തള്ളാനോ രാഷ്‌ട്രപതിക്ക്‌ കഴിയും. ആവശ്യമെങ്കില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെയും മന്ത്രിസഭയുടെയും ഉപദേശം രാഷ്‌ട്രപതിക്ക്‌ സ്വീകരിക്കാം. മുന്‍രാഷ്‌ട്രപതി കെ.ആര്‍.നാരായണന്‌ മുന്നില്‍ പത്ത്‌ ദയാഹര്‍ജികള്‍ എത്തിയെങ്കിലും ഒന്നുപോലും അദ്ദേഹം നിരസിച്ചില്ല. കെ.ആര്‍.നാരായണന്‌ ശേഷമെത്തിയ അബ്ദുല്‍കലാമിന്‌ മുന്നിലെത്തിയ ഹര്‍ജികളില്‍ രണ്ടെണ്ണം അദ്ദേഹം തള്ളുകയുമായിരുന്നു. വിവരാവകാശ നിയമപ്രകാരമാണ്‌ ഈ വിവരങ്ങള്‍ പുറത്തു വന്നത്‌. രാജ്യത്തെ ആദ്യവനിതാ രാഷ്‌ട്രപതിയായ പ്രതിഭാപാട്ടില്‍ മൂന്ന്‌ ഹര്‍ജികളാണ്‌ നിരസിച്ചിട്ടുള്ളത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

World

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.