Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മുംബൈ ഇന്ത്യന്‍സിന്‌ തകര്‍പ്പന്‍ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2013, 10:03 pm IST
in Cricket

മുംബൈ: പൂനെ വാരിയേഴ്സിനെ 41 റണ്‍സിന്‌ തകര്‍ത്ത്‌ മുംബൈ ഇന്ത്യന്‍സ്‌ ഗംഭീര വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ്‌ ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 183 റണ്‍സ്‌ അടിച്ചുകൂട്ടി. 44 റണ്‍സെടുത്ത സച്ചിന്‍, 41 റണ്‍സെടുത്ത ദിനേശ്കാര്‍ത്തിക്‌, 62 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന രോഹിത്ശര്‍മ്മ, 19 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന കീറണ്‍ പൊള്ളാര്‍ഡ്‌ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ്‌ മുംബൈക്ക്‌ കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്‌. മറുപടി ബാറ്റിംഗിനിറങ്ങിയ പൂനെ വാരിയേഴ്സിന്‌ 20 ഓവറില്‍ എട്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 38 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ്‌ പൂനെ നിരയിലെ ടോപ്‌ സ്കോറര്‍.

ടോസ്‌ നേടിയ മുംബൈ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്‌ ബാറ്റിംഗ്‌ തെരഞ്ഞെടുത്തു. പതിവിന്‌ വിപരീതമായി തകര്‍പ്പന്‍ തുടക്കമാണ്‌ ഇതിഹാസതാരങ്ങളായ സച്ചിനും പോണ്ടിംഗും ചേര്‍ന്ന്‌ മുംബൈ ഇന്ത്യന്‍സിന്‌ നല്‍കിയത്‌. പോണ്ടിംഗ്‌ മെല്ലെയാണ്‌ സ്കോറിംഗ്‌ നടത്തിയതെങ്കിലും പതിവിന്‌ വിരുദ്ധമായി സച്ചിന്‍ തുടക്കം മുതല്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. 39 പന്തില്‍ മുംബൈ സ്കോര്‍ 50-ലെത്തി. പിന്നീട്‌ 7.1 ഓവറില്‍ സ്കോര്‍ 54-ല്‍ എത്തിയശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. 17 പന്തില്‍ നിന്ന്‌ 14 റണ്‍സെടുത്ത പോണ്ടിംഗിനെ യുവരാജിന്റെ പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ പിടികൂടി. പിന്നീട്‌ അധികം വൈകും മുന്നേ സച്ചിനെയും നഷ്ടമായി. 29 പന്തുകളില്‍ നിന്ന്‌ 7 ബൗണ്ടറികളും ഒരു സിക്സറുമടക്കം 44 റണ്‍സെടുത്ത സച്ചിനെ ഫിഞ്ചിന്റെ പന്തില്‍ മിച്ചല്‍ മാര്‍ഷ്‌ പിടികൂടി. സ്കോര്‍: 2ന്‌ 60. പിന്നീട്‌ ക്രീസില്‍ ഒത്തുചേര്‍ന്നത്‌ കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഉജ്ജ്വലമായി ബാറ്റ്‌വീശീയ ദിനേശ്കാര്‍ത്തികും രോഹിത്‌ ശര്‍മ്മയും. കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനം ഇന്നലെയും ഇരുവരും തുടര്‍ന്നതോടെ മുംബൈ സ്കോര്‍ 13.3 ഓവറില്‍ 100 പിന്നിട്ടു. ഒടുവില്‍ 15.1 ഓവറില്‍ സ്കോര്‍ 115-ല്‍ എത്തിയശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിക്കാന്‍ പൂനെക്ക്‌ കഴിഞ്ഞത്‌. 29 പന്തില്‍ നിന്ന്‌ നാല്‌ ബൗണ്ടറിയും ഒരു സിക്സറുമടക്കം 41 റണ്‍സെടുത്ത ദിനേശ്കാര്‍ത്തികിനെ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി മാര്‍ഷാണ്‌ 50 റണ്‍സിന്റെ മൂന്നാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ പിരിച്ചത്‌. പിന്നീട്‌ രോഹിത്‌ ശര്‍മ്മയും കീറണ്‍ പൊള്ളാര്‍ഡും ഒത്തുചേര്‍ന്നതോടെ മുംബൈ സ്കോറിംഗിന്‌ റോക്കറ്റ്‌ വേഗം കൈവന്നു.
തുടക്കത്തില്‍ സൂക്ഷിച്ചുകളിച്ച രോഹിത്‌ ശര്‍മ്മ നിലയുറപ്പിച്ചതോടെ വെടിക്കെട്ടാണ്‌ പുറത്തെടുത്തത്‌. വെറും 32 പന്തുകളില്‍ നിന്ന്‌ മൂന്ന്‌ ബൗണ്ടറികളും അഞ്ച്‌ സിക്സറുകളുമായി 62 റണ്‍സെടുത്ത രോഹിത്‌ ശര്‍മ്മ പുറത്താകാതെ നിന്നപ്പോള്‍ 14 പന്തില്‍ ഒന്നുവീതം ബൗണ്ടറിയും സിക്സറുമായി 19 റണ്‍സെടുത്ത പൊള്ളാര്‍ഡും തകര്‍പ്പന്‍ പ്രകടനം നടത്തി. അവസാന നാല്‌ ഓവറുകളില്‍ രോഹിതും പൊള്ളാര്‍ഡും ചേര്‍ന്ന്‌ അടിച്ചുകൂട്ടിയ 65 റണ്‍സാണ്‌ മുംബൈ ഇന്ത്യന്‍സിനെ കൂറ്റന്‍ സ്കോറിലേക്ക്‌ നയിച്ചത്‌.

184 റണ്‍സ്‌ എന്ന കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന പൂനെ വാരിയേഴ്സിന്‌ തുടക്കത്തില്‍ തന്നെ കനത്ത തിരിച്ചടിയാണ്‌ നേരിട്ടത്‌. മിച്ചല്‍ ജോണ്‍സണ്‍ എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണറായ ആരോണ്‍ ഫിഞ്ച്‌ ക്ലീന്‍ ബൗള്‍ഡായി മടങ്ങി. സ്കോര്‍ ബോര്‍ഡില്‍ അഞ്ച്‌ റണ്‍സായപ്പോള്‍ രണ്ടാം വിക്കറ്റും അവര്‍ക്ക്‌ നഷ്ടമായി. നാല്‌ റണ്‍സെടുത്ത റോസ്‌ ടെയ്‌ലര്‍ റണ്ണൗട്ടായി മടങ്ങി. എട്ട്‌ റണ്‍സ്‌ കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്നാം വിക്കറ്റും പൂനെക്ക്‌ നഷ്ടമായി. ഒമ്പത്‌ പന്തില്‍ നിന്ന്‌ 7 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയെ മിച്ചല്‍ ജോണ്‍സണ്‍ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീട്‌ യുവരാജും സുമനും ചേര്‍ന്ന്‌ പൂനെയെ മത്സരത്തിലേക്ക്‌ മടക്കിക്കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും സ്കോര്‍ 38-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും പൂനെക്ക്‌ നഷ്ടമായി. 15 പന്തില്‍ നിന്ന്‌ അഞ്ച്‌ ബൗണ്ടറികളോടെ 23 റണ്‍സെടുത്ത സുമനെ ഹര്‍ഭജന്റെ പന്തില്‍ പൊള്ളാര്‍ഡ്‌ പിടികൂടുകയായിരുന്നു. പിന്നീട്‌ യുവരാജും ആഞ്ചലോ മാത്യൂസും ചേര്‍ന്ന്‌ സ്കോര്‍ 71-ല്‍ എത്തിച്ചു. എന്നാല്‍ 16 പന്തില്‍ നിന്ന്‌ ഒരു ബൗണ്ടറിയും രണ്ട്‌ സിക്സറുമടക്കം 24 റണ്‍സെടുത്ത യുവരാജിനെ പൊള്ളാര്‍ഡ്‌ ഋഷി ധവാന്റെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും പൊളിഞ്ഞു. സ്കോര്‍ 89-ല്‍ എത്തിയപ്പോള്‍ ആറാം വിക്കറ്റും പൂനെക്ക്‌ നഷ്ടമായി. 18 പന്തില്‍ നിന്ന്‌ 19 റണ്‍സെടുത്ത ആഞ്ചലോ മാത്യൂസിനെ പ്രഗ്യാന്‍ ഓജ രോഹിത്‌ ശര്‍മ്മയുടെ കൈകളിലെത്തിച്ചു. പിന്നീട്‌ സ്കോര്‍ 120-ല്‍ എത്തിയപ്പോള്‍ ഏഴാം വിക്കറ്റും 127-ല്‍ എത്തിയപ്പോള്‍ എട്ടാം വിക്കറ്റും വീണു. ആറ്‌ റണ്‍സെടുത്ത അഭിഷേക്‌ നായരെ മലിംഗയുടെ പന്തില്‍ പൊള്ളാര്‍ഡ്‌ പിടികൂടിയപ്പോള്‍ 38 റണ്‍സെടുത്ത്‌ ടോപ്‌ സ്കോററായ മിച്ചല്‍ മാര്‍ഷിനെ മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ ധവാന്‍ പിടികൂടി. പിന്നീട്‌ ഭുവനേശ്വര്‍കുമാറും (6), രാഹുല്‍ ശര്‍മ്മയും (10) പൊരുതിനോക്കിയെങ്കിലും ടീമിനെ വിജയത്തിലേക്ക്‌ നയിക്കാനായില്ല. മുംബൈ ഇന്ത്യന്‍സിന്‌ വേണ്ടി മിച്ചല്‍ ജോണ്‍സണ്‍ മൂന്ന്‌ വിക്കറ്റുകള്‍ വീഴ്‌ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സൗന്ദര്യം കൂട്ടാൻ ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും കുത്തിവെയ്‌പ്പ് നിരോധിച്ചു

Kerala

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

India

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

India

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

India

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.