ന്യൂദല്‍ഹി: ഗോരഖ്പൂരില്‍ കഴിഞ്ഞദിവസം ഹിസ്ബുള്‍ ഭീകരന് എന്ന് സംശയിക്കുന്നയാള്‍ പിടിയിലായത് കീഴടങ്ങാന്‍ എത്തിയപ്പോഴെന്ന് സൂചന. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനായ ലിയാഖത്ത് അലിയെ പിടികൂടിയതോടെ ദല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്തതായി ഡല്‍ഹി പോലീസ് അവകാശപ്പെട്ടിരുന്നു.
പാക്കിസ്ഥാനില്‍ നിന്ന് നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് കടക്കാനായിരുന്നു ഇയാളുടെ ശ്രമമെന്നും അഫ്സല് ഗുരുവിന്റെ വധശിക്ഷയിലുള്ള പ്രതികാരമെന്ന നിലയില്‍ ദല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍ അറസ്റ്റോടുകൂടി ഇത് പൊളിഞ്ഞതായും ദല്‍ഹി പോലീസ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനം ഉപേക്ഷിച്ച് മടങ്ങിയെത്തുന്നവര്‍ക്ക് സൈ്വര്യ ജീവിതം നയിക്കാന്‍ നിലവില്‍ വ്യവസ്ഥയുണ്ട്. ഇത് പ്രകാരം പാകിസ്ഥാനില്‍ നിന്ന് നേപ്പാള്‍ വഴി കുടുംബത്തോടൊപ്പം സനോളി ചെക്പോസ്റ്റിലെത്തി കീഴടങ്ങുന്നതായി ലിയാഖത്ത് വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് ജമ്മു കാശ്മീരിലേക്ക് പോകും വഴിയാണ് ഇയാളെ പിടികൂടിയതെന്നാണ് കുടുംബാംഗങ്ങളും ജമ്മു കാശ്മീര്‍ പോലീസും പറയുന്നത്.
ദല്‍ഹി പോലീസിന്റെ വാദങ്ങളെ ജമ്മു കാശ്മീര്‍ പോലീസും ഖണ്ഡിക്കുന്നു. എന്നാല്‍ ലിയാഖത്തിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദല്‍ഹിയില്‍ നടത്തിയ റെയ്ഡില്‍ എകെ 47 തോക്കും സ്ഫോടക ശേഖരവും പിടിച്ചെടുത്തതായി ദല്‍ഹി പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: