Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഓട്ടോയില്‍ തട്ടികൊണ്ടുപോയി മോഷണം കള്ളകഥയെന്ന്‌ തെളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2013, 10:44 pm IST
in Kollam

കൊല്ലം: ഓട്ടോറിക്ഷയില്‍ തട്ടികൊണ്ടുപോയി ബോധം കെടുത്തിയ ശേഷം സ്വര്‍ണ്ണവും, പേഴ്സും അപഹരിച്ചെടുത്തശേഷം കല്ലമ്പലത്ത്‌ ഉപേക്ഷിച്ചുവെന്ന പരാതി പെണ്‍കുട്ടി തന്റെ കാര്യസാദ്ധ്യത്തിനായി മെനെഞ്ഞെടുത്തതാണെന്ന്‌ പോലീസ്‌ അന്വേഷണത്തില്‍ തെളിഞ്ഞു.

സഹപാഠിയായിരുന്ന അന്യമതസ്ഥനുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടി അയാളെ വിവാഹം കഴിക്കുന്നതിനും, വീട്ടില്‍ വരുന്ന വിവാഹാലോചനകള്‍ മുടക്കുന്നതിനുമായാണ്‌ ഇത്തരത്തില്‍ കഥ മെനഞ്ഞത്‌. കൊല്ലം നഗരത്തില്‍ ഏറ്റവും തിരക്കേറിയതും, പോലീസിന്റെ ക്യാമറകളും പ്രവര്‍ത്തിക്കുന്നതുമായ ഒരു ഭാഗത്ത്‌ കൂടെ ഇത്തരത്തില്‍ ഒരു തട്ടികൊണ്ടുപോകല്‍ സാധ്യമായതെങ്ങനെയെന്ന്‌ പോലീസിന്‌ ആദ്യമെ സംശയം ഉണ്ടായിയെങ്കിലും, ആ സാധ്യത തള്ളിക്കളയാതെ ഇവിടെ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളുടെ റോഡ്‌ ഫോക്കസ്‌ ചെയ്ത ക്യാമറകളുടെയും, പോലീസിന്റെ ക്യാമറകളും സസൂക്ഷ്മം പരിശോധിച്ച പോലീസ്‌ അത്തരത്തില്‍ സംശയാസ്പദമായി യാതൊന്നും ശ്രദ്ധയില്‍പെട്ടിരുന്നില്ല. തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ നഷ്ടപ്പെട്ട മൊബെയില്‍ ഫോണിനെപ്പറ്റി പരിശോധിച്ചതില്‍ ഡ്യുയല്‍ സിം ഉപയോഗിക്കാവുന്ന ഫോണാണെന്നും, പെണ്‍കുട്ടി രണ്ട്‌ സിം ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ എടുത്ത്‌ നല്‍കിയ സിമ്മിന്റെ നമ്പര്‍ മാത്രമെ എല്ലാവര്‍ക്കും അറിയാമായിരുന്നുള്ളു.

രണ്ടാമത്‌ ഒരു സീം കാര്‍ഡ്‌ ഉള്ളത്‌ പെണ്‍കുട്ടിയുടെ ഏറ്റവും അടുത്ത ഒരു സഹപ്രവര്‍ത്തകയ്‌ക്ക്‌ മാത്രമെ അറിവുള്ളുവെങ്കിലും നമ്പര്‍ അറിയില്ലായിരുന്നു. പോലീസ്‌ പെണ്‍കുട്ടിയുടെ രണ്ടാമത്തെ ഫോണ്‍ നമ്പര്‍ കണ്ടുപിടിക്കുന്നതിന്‌ വേണ്ടിയുള്ള ശ്രമം ആരംഭിച്ചു. 2011-ല്‍ നിര്‍ത്തിവച്ച ഒരു കമ്പനിയുടെ ഫോണായിരുന്നു പെണ്‍കുട്ടി ഉപയോഗിച്ചിരുന്നത്‌. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ കമ്പനിയുമായി ബന്ധപ്പെട്ട്‌ പോലീസിന്‌ ലഭ്യമായ ഐ. എം. ഇ. ഐ. നമ്പര്‍ നല്‍കിയ ശേഷം അതിന്റെ ജോഡി ഐ. എം. ഇ. ഐ. നമ്പര്‍ ശേഖരിക്കുകയും, കമ്പനി നല്‍കിയ രണ്ടാമത്തെ ഐ. എം. ഇ. ഐ. നമ്പര്‍ ഉപയോഗിച്ച്‌ പെണ്‍കുട്ടിയുടെ രഹസ്യനമ്പര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ്‌ കണ്ടെത്തുകയും കാള്‍ ഡീറ്റയില്‍സില്‍ നിന്നും കേവലം ഒരു നമ്പരിലേക്ക്‌ മാത്രമുള്ള കോളുകളും മെസേജുകളും അതില്‍ നിന്നും കണ്ടെത്തി. ഈ നമ്പര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ കൂടെപഠിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥിയുടേതാണന്ന്‌ മനസിലാവുകയും, തുടര്‍ന്ന്‌ ഇയാളെ വിളിപ്പിച്ച്‌ ചോദ്യം ചെയ്തതില്‍ പെണ്‍കുട്ടിയുമായി കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി സ്നേഹബന്ധത്തിലാണെന്നും വിവാഹം നടക്കുന്നതിന്‌ പെണ്‍കുട്ടി എന്തോ പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും, അത്‌ വിജയകരമായി നടന്നുകഴിഞ്ഞാല്‍ പിന്നെ തന്നെ വിവാഹം കഴിക്കുവാന്‍ ആരും വരില്ലായെന്നും അങ്ങനെ അവര്‍ക്ക്‌ വിവാഹം കഴിക്കുവാന്‍ പറ്റുമെന്നും പെണ്‍കുട്ടി പലതവണ പറഞ്ഞിട്ടുണ്ടെന്നും ഇയാള്‍ പോലീസിനോട്‌ പറഞ്ഞു. സംഭവദിവസം വൈകിട്ട്‌ പെണ്‍കുട്ടി വിളിച്ച്‌ താന്‍ ആസൂത്രണം ചെയ്ത പരിപാടി ഇന്ന്‌ നടപ്പിലാക്കും എന്നും, കേള്‍ക്കുന്നതൊന്നും കേട്ട്‌ വിഷമിക്കരുതെന്നും, രണ്ടുമൂന്ന്‌ ദിവസം കാണാനോ, സംസാരിക്കാനോ പറ്റില്ലായെന്നും മറ്റും പറഞ്ഞതായും ഇയാള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴിയില്‍ ആദ്യമെ സംശയം ഉണ്ടായിരുന്ന പോലീസിന്‌ പെണ്‍കുട്ടിയുടെ മൊഴി വളരെ വിശദമായിത്തന്നെയാണ്‌ എടുത്തത്‌. സിറ്റി പോലീസ്‌ കമ്മീഷണര്‍ ദേബേഷ്കുമാര്‍ ബെഹ്‌റയുടെ മേല്‍നോട്ടത്തില്‍ അസി. കമ്മീഷണര്‍ ബി. കൃഷ്ണകുമാര്‍, കൊല്ലം ഈസ്റ്റ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. സുഗതന്‍, കൊല്ലം ഈസ്റ്റ്‌ സബ്ബ്‌ ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാര്‍, ഗ്രേഡ്‌ എസ്‌. ഐ. പ്രകാശന്‍, എ. എസ്‌. ഐ. സുകുമാരപിള്ള, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ ജോസ്പ്രകാശ്‌, അനന്‍ബാബു, ഹരിലാല്‍, ശ്രീലാല്‍, സജിത്‌, ഹരിഹരിന്‍, ഡെല്‍ഫിന്‍, സബീന എന്നിവരടങ്ങിയ പ്രത്യേക സംഘമാണ്‌ അന്വേഷണം നടത്തിയാണ്‌ കേസിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്‌. സംഭവദിവസം സംഭവിച്ചതിങ്ങനെ; തന്റെ കാമുകനെ ഫോണില്‍ വിളിച്ച്‌ വിവിരം പറഞ്ഞ ശേഷം തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ജോലിയുള്ള കൂട്ടുകാരില്‍ ആരുടെയെങ്കിലും വീട്ടില്‍ പോയി മാറിനില്‍ക്കാം എന്ന തീരുമാനത്താല്‍ കെഎസ്‌ആര്‍ടിസി ബസില്‍ കയറി തിരുവനന്തപുരത്തേയ്‌ക്ക്‌ ടിക്കറ്റ്‌ എടുത്തു. എന്നാല്‍ പോകുംവഴി വീട്ടൂകാരെ ഓര്‍ത്ത്‌ മാനസികസംഘര്‍ഷം ഉണ്ടാകുകയും, കല്ലമ്പലത്ത്‌ ഇറങ്ങുകയും ചെയ്തു. ബസില്‍ നിന്നും ഇറങ്ങുംമുമ്പ്‌ ചാത്തന്നൂര്‍ കഴിഞ്ഞുള്ള ഏതോ സ്ഥലത്ത്‌ തന്റെ സ്വര്‍ണ്ണാഭരണങ്ങളും, പേഴ്സും കുറ്റിക്കാട്ടിലേക്ക്‌ വലിച്ചെറിഞ്ഞു.

കല്ലമ്പലത്തില്‍ ഇറങ്ങിയ പെണ്‍കുട്ടി വേഷങ്ങള്‍ അലങ്കോലമാക്കുകയും, ദേഹത്ത്‌ മുറിപ്പാടുകള്‍ സ്വയം ഉണ്ടാക്കിയ ശേഷം വഴിയാത്രക്കാരോട്‌ സഹായം അഭ്യാര്‍ത്ഥിക്കുകയുമാണ്‌ ചെയ്തത്‌. എന്നാല്‍ എല്ലാ സത്യങ്ങളും പറയാമെന്നാണ്‌ ഈസ്റ്റ്‌ സ്റ്റേഷനില്‍ എത്തിയപ്പോള്‍ താന്‍ വിചാരിച്ചതെന്നും എന്നാല്‍ ചില പ്രമുഖ വ്യക്തികള്‍ ഉള്‍പ്പടെ ധാരാളം പേരില്‍ നിന്നും സ്റ്റേഷനില്‍ പലവിധത്തില്‍ മാറി മാറി ചോദ്യങ്ങള്‍ വന്നസമയം ഇനി മാറ്റിപ്പറഞ്ഞാല്‍ കുഴപ്പമാകുമെന്ന്‌ ഭയന്നാണ്‌ സത്യങ്ങള്‍ വളച്ചൊടിച്ചതെന്നും പെണ്‍കുട്ടി സമ്മതിച്ചു. കേസില്‍ പോലീസിന്‌ തെറ്റായ വിവരം നല്‍കിയതിനും, അന്വേഷണം വഴിതെറ്റിച്ചതിനും തെറ്റായ മൊഴി നല്‍കിയതിനും പെണ്‍കുട്ടിയുടെ പേരില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്ന്‌ പോലീസ്‌ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.