തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്ക്കെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ച സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പ്രതിപക്ഷത്തു നിന്നും ഇ.പി.ജയരാജനാണ് വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. പോലീസിന്റെ നരനായാട്ടാണ് കണ്ണൂരില്‍ നടന്നതെന്ന് ജയരാജന് കുറ്റപ്പെടുത്തി. പ്രകോപനം കൂടാതെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് ലാത്തി ചാര്‍ജ് നടത്തിയതെന്നും പോലീസിനെ രാഷ്ട്രീയവല്‍ക്കരിച്ചതിന്റെ ഭാഗമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നും പ്രകോപനപരമായ നീക്കങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയതെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. സംഭവത്തില്‍ 16 പോലീസുകാര്‍ക്ക് പരുക്കേറ്റെന്നും തിരുവഞ്ചൂര്‍ നിയമസഭയില്‍ പറഞ്ഞു. തുടര്‍ന്ന് സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു.
വ്യാഴാഴ്ച എസ്എഫ്ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിരുന്നു. മാര്‍ച്ചിനിടെ പോലീസിന് നേരെ വിദ്യാര്‍ഥികള്‍ കല്ലെറിഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ഇതേതുടര്‍ന്ന് പോലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ലാത്തിവീശുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: