കോട്ടയം: വീട്ടമ്മയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസില്‍ പാസ്റ്റര്‍ക്ക് ജീവപര്യന്തം കഠിന തടവും 50000 രൂപ പിഴയും. കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമം 450 -ാം വകുപ്പു പ്രകാരം അഞ്ചുവര്‍ഷം തടവ് അനുഭവിക്കുകയും 5000 രൂപ പിഴയൊടുക്കുകയും വേണം. ചങ്ങനാശേരി മാമ്മൂട് ബഥേല്‍ രാജന് ജോര്‍ജിനെ (50)യൊണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് – അതിവേഗ കോടതി – രണ്ട് ജഡ്ജി വി.സി.ചെറിയാന് ശിക്ഷിച്ച് ഉത്തരവായത്. പാമ്പാടി ചേന്നംപളളിയില് വാടകയ്ക്ക് താമസിക്കുകയായിരുന്ന വയനാട് പൂഴിപ്പറമ്പില്‍ ഷീല (39)യെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്.
ജീവപര്യന്തകേസില് പിഴയൊടുക്കിയില്ലെങ്കില്‍ അഞ്ചു വര്‍ഷം കൂടി തടവ് അനുഭവിക്കണം. പിഴയൊടുക്കിയാല്‍ ആ തുക ഷീലയുടെ മക്കള്‍ക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു. വീട്ടില്‍ അതിക്രമിച്ചു കയറിയ മകസിലെ പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. ഇരു കേസുകളിലെയും ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്ന് വിധിന്യായത്തില്‍ പറയുന്നില്ല.
2010 ഒക്ടോബര്‍ 11നായിരുന്നു കേസിനാസ്പദമായ സംഭവം. ചേന്നംപളളിയിലെ വാടക വീട്ടിലെത്തിയ രാജന് കൈയില്‍ കരുതിയിരുന്ന ആസിഡ് ഷീലയുടെ മുഖത്തൊഴിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.
നേരത്തെ പാസ്റ്ററായി ജോലി ചെയ്തിട്ടുള്ള രാജന് സംഭവത്തിനു ശേഷം മാരുതി വാനില്‍ രക്ഷപ്പെട്ടു. പിന്നീട് കോട്ടയം, എറണാകുളം ജില്ലകകളിലായി ഒളിവില്‍ താമസിക്കുകയും പിന്നീട് കോടതിയില്‍ കീഴടങ്ങുകയുമായിരുന്നു.
ഭര്‍ത്താവ് ജയിംസുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഷീല രണ്ടു മക്കള്‍ക്കൊപ്പമാണ് വാടകവീട്ടില്‍ താമസിച്ചിരുന്നത്. രാജന്റെ ആസിഡ് പ്രയോഗത്തില്‍ ഷീലയുടെ നാലുവയസുകാരന് മകനും പൊള്ളലേറ്റിരുന്നു. അപകടത്തില്‍ പരുക്കേറ്റ ഷീലയെ ആദ്യം കോട്ടയം മെഡിക്കല്‍ കോളജിലും പിന്നീട് വയനാട്ടിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പാമ്പാടി സി.ഐയായിരുന്ന പാര്ഥസാരഥിപിളളയാണ് കേസ് അന്വേഷിച്ച് കോടതിയില്‍ എത്തിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ അഡ്വ. സജയന് ജേക്കബ്, അഡ്വ. യൂസഫ്, അഡ്വ. നൃപന് വടക്കന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: