Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വീണ്ടും സന്തോഷ്‌ ട്രോഫി: വേണം ചില വീണ്ടുവിചാരങ്ങള്‍

Janmabhumi Online by Janmabhumi Online
Feb 9, 2013, 11:10 pm IST
in Football
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: കാല്‍പ്പന്തുകളിയെ അരീക്കോടന്‍ പാടങ്ങളിലെ ലോകകപ്പ്കാല കാഴ്ചകളിലൊതുക്കിക്കെട്ടി കേരളം വീണ്ടും സന്തോഷ്‌ട്രോഫിക്ക്‌ ആതിഥേയ മേലാപ്പെടുത്തുകെട്ടുന്നു. സേഠ്‌ നാഗ്ജി ടൂര്‍ണമെന്റുള്‍പ്പെടെ എണ്ണം പറഞ്ഞ നൂറോളം ചെറുതും വലുതുമായ മത്സരപരമ്പരകള്‍ തിടംവെച്ചെടുത്ത കേളികേട്ട ഫുട്ബോള്‍ പാരമ്പര്യം പഴമക്കാരുടെ നെടുവീര്‍പ്പുകളിലൊതുങ്ങുമ്പോഴാണ്‌ പുതിയ കെട്ടുകാഴ്ചകള്‍.

അറുപതുകളില്‍ തുടങ്ങിയതാണ്‌ മലയാളികളുടെ ഫുട്ബോള്‍ ആവേശം. എണ്‍പതുകളില്‍ അത്‌ കേരളത്തിന്റെ സമസ്ത മേഖലകളിലും കൊടുങ്കാറ്റ്‌ പോലെ പകര്‍ന്നാടി. മറഡോണമാരെത്തേടി മോഹന്‍ബഗാനും ഈസ്റ്റ്ബംഗാളും മുഹമ്മദന്‍ സ്പോര്‍ട്ടിംഗുമൊക്കെ കൊച്ചിയിലും കോഴിക്കോട്ടും പറന്നു നടന്ന കാലം. കേരളത്തിന്റെ ഒട്ടുമിക്ക സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അന്ന്‌ ഫുട്ബോള്‍ ടീമുകളുണ്ടായിരുന്നു. കേരളാ പോലീസും കെഎസ്‌ഇബിയും കെഎസ്‌ആര്‍ടിസിയും ട്രാവന്‍കൂര്‍ ടൈറ്റാനിയവും സെന്‍ട്രല്‍ എക്സൈസും എസ്ബിടിയും കെല്‍ട്രോണുമൊക്കെ കേരളത്തിനകത്തും പുറത്തും പന്തുതട്ടി. തുടര്‍ച്ചയായി മൂന്നുതവണയാണ്‌ ഇന്ത്യന്‍ ക്ലബ്ബ്‌ ഫുട്ബോള്‍ രാജാക്കന്മാരെ തേടിയുള്ള ഫെഡറേഷന്‍ കപ്പ്‌ മത്സരങ്ങളില്‍ കേരള പോലീസ്‌ കിരീടം നേടിയത്‌. ബാനര്‍ജിമാരും ചാറ്റര്‍ജിമാരും അടക്കിവാണ ഇന്ത്യന്‍ ഫുട്ബോളിന്റെ മുന്‍നിരയിലേക്ക്‌ വി.പി. സത്യനും തോമസ്‌ സെബാസ്റ്റ്യനും സി.വി. പാപ്പച്ചനും ഷറഫലിയും ഐ.എം. വിജയനും കെ.ടി. ചാക്കോയുമൊക്കെ കടന്നു ചെന്നത്‌ അക്കാലത്താണ്‌.

പിന്നീട്‌ ക്ലബ്ബ്‌ ട്രാന്‍സ്ഫറിന്റെ പ്രലോഭനങ്ങളില്‍ കേരളത്തിന്റെ കളിക്കാര്‍ പലരും മറുനാടന്‍ ക്ലബ്ബുകളിലേക്ക്‌ കൂടുമാറി. ഐ.എം. വിജയനെപ്പോലുള്ളവര്‍ ഈസ്റ്റ്‌ ബംഗാളിലൂടെ ഇന്ത്യയുടെ കരുത്തായി. നൈജീരിയന്‍ താരമായ ചീമാ ഒക്കേരിയും ഐ.എം. വിജയനും ഒത്തുചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ക്ലബ്ബ്‌ ഫുട്ബോളില്‍ പുതിയ വിസ്മയം പിറന്നു. പണമെറിഞ്ഞ്‌ താരങ്ങളെ വിലയ്‌ക്കെടുത്ത്‌ ബംഗാള്‍ ക്ലബ്ബുകള്‍ ഞെളിഞ്ഞപ്പോള്‍ കേരളം അര്‍ഹിക്കുന്ന പ്രാധാന്യം പോലും നല്‍കാതെ കളിയെ തന്നെ വിറ്റുതുലച്ചു.

കൊച്ചിയിലെ ഫുട്ബോള്‍ ലഹരിക്ക്‌ ആവേശംപകര്‍ന്ന നെഹ്‌റു സ്റ്റേഡിയം ഷാരൂഖ്ഖാനും നര്‍ത്തകിമാര്‍ക്കും നിറഞ്ഞാടാന്‍ വിട്ടുകൊടുത്തപ്പോള്‍ നഗരം പ്രതിഷേധിച്ചു. വിജയന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ അന്ന്‌ പ്രതിഷേധ പ്രകടനം നടന്നു. സ്റ്റേഡിയങ്ങളില്‍ നിന്ന്‌ ഫുട്ബോള്‍ പടിയിറങ്ങുകയും അവിടെ സെലിബ്രിറ്റി ഷോകള്‍ക്കും ക്രിക്കറ്റ്‌ മത്സരങ്ങള്‍ക്കും വേദിയാവുകയും ചെയ്തതോടെ കളി സെവന്‍സിന്റെ തട്ടകത്തിലേക്ക്‌ ഒതുങ്ങി.

ഫലമോ, ഫുട്ബോളിനെ പൊതുമേഖലാ സ്ഥാപനങ്ങളും കൈവിട്ടു. ആഗോളീകരണത്തിന്റെ കോര്‍പ്പറേറ്റ്‌ മന്ത്രങ്ങള്‍ സര്‍ക്കാരും അത്താണിയാക്കിയതോടെ പിടിച്ചുനില്‍ക്കാന്‍ പെടാപ്പാടുപെടുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ക്കെന്ത്‌ ഫുട്ബോള്‍! കെല്‍ട്രോണ്‍, കെഎസ്‌ഇബി, കെഎസ്‌ആര്‍ടിസി തുടങ്ങിയവയിലെല്ലാം അത്‌ നഷ്ടസ്വപ്നമായി. പോലീസും സെന്‍ട്രല്‍ എക്സൈസും വല്ലപ്പോഴും കളിച്ചെന്നു വരുത്തി ഓര്‍മ്മ പുതുക്കി. നിലവില്‍ കെഎഫ്‌എയുടെ കണക്കുപുസ്തകത്തില്‍ ഇരുപത്തഞ്ചോളം ക്ലബ്ബുകളാണുള്ളത്‌. അതില്‍ പലതും കടലാസില്‍ മാത്രമായിത്തീര്‍ന്നിട്ട്‌ കാലമേറെയായി, അടുത്തിടെ പൊട്ടിമുളച്ച വിവാ കേരളാ ആണ്‌ ഇപ്പോഴത്തെ വമ്പന്മാര്‍. അതും എത്രകാലത്തേക്ക്‌ എന്ന ആശങ്ക കായികപ്രേമികള്‍ മുന്നോട്ടുവെച്ചു തുടങ്ങി. ടീമുകള്‍ക്കൊപ്പം കേരളത്തില്‍ നിന്ന്‌ പടിയിറക്കപ്പെട്ടത്‌ ഫുട്ബോള്‍ ജീവിത സംസ്കാരമെന്ന്‌ പഠിപ്പിച്ചിരുന്ന ടൂര്‍ണമെന്റുകള്‍ കൂടിയാണ്‌. കണ്ണൂരില്‍ തുടങ്ങിയ ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റാണ്‌ ഇപ്പോഴത്തെ ഏക ആശ്വാസം. അതാകട്ടെ കളിയേക്കാള്‍ രാഷ്‌ട്രീയക്കളിക്കാണ്‌ മുന്‍തൂക്കം നല്‍കുന്നതെന്ന ആക്ഷേപം തുടക്കം മുതലേ ശക്തമാണ്‌. കൊല്ലത്ത്‌ മുന്‍സിപ്പല്‍ ഗോള്‍ഡന്‍ ജൂബിലി ഫുട്ബോള്‍ തുടങ്ങിയ വര്‍ഷം തന്നെ മരണമടഞ്ഞു. ഫുട്ബോള്‍ ടൂര്‍ണമെന്റ്‌ നടത്തേണ്ട കോര്‍പ്പറേഷന്‍ അതിലേറെ പണം കീശയിലാക്കാവുന്ന കൊല്ലംഫെസ്റ്റ്‌ പോലെയുള്ള മാമാങ്കങ്ങളിലേക്ക്‌ തിരിഞ്ഞു. കളിയായാലും ഫെസ്റ്റായാലും തനിക്കും കിട്ടണം പണം എന്നതായി അവരുടെ മുഖമുദ്ര. കൊച്ചി പ്രീമിയര്‍ ലീഗും തിരുവനന്തപുരം ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റുമാണ്‌ പട്ടികയില്‍ അവശേഷിക്കുന്നത്‌.കാല്‍പ്പന്തുകളിയെ ആവേശമാക്കിയ ഒരു തലമുറ ആരവങ്ങള്‍ക്ക്‌ വീണ്ടും കാതോര്‍ക്കുന്നുണ്ട്‌. പക്ഷേ, കളിയിടങ്ങളും പോരാളികളും നഷ്ടപ്പെട്ട്‌ മറ്റേതോ തുരുത്തിലകപ്പെട്ട നമ്മള്‍ ലോക ഫുട്ബോളിന്റെ മിമിക്രി കാണാന്‍ ഓരോ നാലുവര്‍ഷം കൂടുമ്പോഴും അരീക്കോടന്‍ പാടങ്ങളിലേക്ക്‌ മിഴിനട്ടിരിക്കുകയാണ്‌. സന്തോഷ്‌ട്രോഫിക്ക്‌ വിസില്‍ മുഴങ്ങാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോള്‍ കേരളം പുറകോട്ട്‌ ചിന്തിക്കണം, നഷ്ടമായവയെപ്പറ്റി.

എം. സതീശന്‍

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ കായലില്‍ യുവാവിന്റെ മൃതദേഹം

Kerala

കോഴിക്കോട് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala

നടന്‍ ഷൈന്‍ ടോം ചാക്കോയുടെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരം, പിതാവിന്റെ സംസ്‌കാരം തിങ്കളാഴ്ച

നടനും ബിജെപി നേതാവുമായ  കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും
Kerala

മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ 69 ലക്ഷം രൂപ തട്ടിയെന്ന പരാതിയുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍

Kerala

‘ 2000 രൂപ കിട്ടിയാൽ ഞങ്ങൾ മൂന്ന് പേരും കൂടിയാ ഷെയര്‍ ചെയ്യാറ് ‘ ; ദിയയുടെ ഓഫീസിലെ ജീവനക്കാർ കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

സാബു ജേക്കബ്ബിനെയും കിറ്റെക്സിനെയും തേടി ആന്ധ്ര മുഖ്യമന്ത്രിയും….കേരളത്തിലെ ഇടത് സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയത് ഈ നിധികുംഭം

വിജിലന്‍സ് കേസില്‍ ഇഡി ഉദ്യോഗസ്ഥനനുകൂലമായി മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമെന്ന് പരാതിക്കാരന്‍

അറബിക്കടലില്‍ കപ്പല്‍ മുങ്ങിയ സംഭവം: ഒഴുകി നടക്കുന്ന കണ്ടെയ്നറുകളില്‍ തട്ടി മത്സ്യബന്ധന വലകള്‍ക്ക് വ്യാപക നാശം

മെസിയും അര്‍ജന്റീന ടീമും ഒക്ടോബര്‍ – നവംബര്‍ മാസത്തില്‍ കേരളത്തില്‍

പത്തനംതിട്ടയില്‍ മധ്യവയസ്‌കന്‍ തൂങ്ങി മരിച്ച നിലയില്‍

ചൈനയ്‌ക്ക് വമ്പൻ പണി ; ഇന്ത്യയുടെ ഡ്രോണ്‍ പ്രതിരോധ സംവിധാനം വാങ്ങാന്‍ താത്പര്യപ്പെട്ട് തായ്‌വാന്‍

ചാരായവും വാഷുമായി യൂത്ത് കോണ്‍ഗ്രസ് നേതാവുള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പിൽ തോറ്റതിന് രാഹുൽ അസംബന്ധമായ കാര്യങ്ങളാണ് പറഞ്ഞ് പ്രചരിപ്പിക്കുന്നത് : നിയമവാഴ്ചയെ അപമാനിക്കുകയാണ് രാഹുൽ ; തെരഞ്ഞെടുപ്പ് കമ്മീഷൻ

നടപടികളുമായി ഭാരതം, പിന്തുടരാന്‍ ലോകരാഷ്‌ട്രങ്ങള്‍ ഭീകരതയെഒരുമിണ്ണ് ചെറുക്കാം: രാജ്‌നാഥ് സിങ്

പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹിയിൽ എത്തിക്കും ; നിർണായക നീക്കവുമായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies