വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണ കേസിന്റെ മുഖ്യസൂത്രധാരനെന്ന് ഇന്ത്യ സംശയിക്കുന്ന ലഷ്കര്‍ ഇ തോയ്ബ ഭീകരന് ഡേവിഡ് കോള്മാന് ഹെഡ്ലിയെ ഇന്ത്യയ്ക്ക് കൈമാറില്ലന്ന് അമേരിക്ക. ഭീകരസംഘടനകളെക്കുറിച്ചുള്ള വിവരം കൈമാറുന്നതില്‍ യു.എസ് ഏജന്‍സികളോട് സഹകരിക്കുന്നതിനാല്‍ ഹെഡ്ലിയെ ഇന്ത്യയ്ക്ക് കൈമാറാനാവില്ലെന്ന് ഷിക്കാഗോ കോടതിയെ യു.എസ് അറ്റോര്‍ണി ഗാരി.എസ്.ഷാപിറോ അറിയിച്ചു.
ഹെഡ്ലിയുടെ മൊഴി പ്രകാരമാണ് കൂട്ടാളിയായ തഹാവൂര്‍ റാണയ്ക്ക് 14 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഇനിയും പല കേസുകളില്‍ മൊഴി നല്‍കാമെന്ന് ഹെഡ്ലി അന്വേഷണ ഏജന്‍സികളോട് സമ്മതിച്ചതായും അറ്റോര്‍ണി ജനറല്‍ കോതിയില്‍ അറിയിച്ചു. മാത്രമല്ല ഇന്ത്യന്‍ ഏജന്‍സികള്‍ ഹെഡ്ലിയെ ഏഴു ദിവസം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
വീഡിയോ കോണ്‍ഫറന്‍സിങ് അടക്കമുള്ള സംവിധാനങ്ങളിലൂടെ ഇന്ത്യയിലെ നിയമവ്യവസ്ഥയുമായി സഹകരിക്കാന്‍ ഹെഡ്ലി തയ്യാറാണെന്നും ഷാപിറോ കോടതിയില്‍ പറഞ്ഞു. റാണയെ ഡെന്മാര്ക്കിലെ ഭീകരാക്രമണ കേസിൽ ശിക്ഷിച്ചിരുന്നെങ്കിലും മുംബയ് ആക്രമണക്കേസില്‍ കുറ്റവിമുക്തനാക്കിയിരുന്നു.
ഹെഡ്ലിക്കു പുറമേ, സഹായി തഹാവുര്‍ റാണ, ലഷ്കര്‍ ഇ തോയ്ബ സ്ഥാപകന്‍ ഹഫിസ് സയിദ്, പാക് സൈനിക ഓഫിസര്‍മാരായ മേജര്‍ ഇക്ബാല്‍, മേജര്‍ സമീര്‍ അലി, അല്‍ക്വഇദ ഭീകരന് ഇല്യാസ് കാശ്മീരി, ഹെഡ്ലിയുടെ സഹായി സജിദ് മാലിക്, പാക് മുന്‍ സൈനിക ഓഫിസര്‍ അബ്ദുല്‍ റഹ്മാന് ഹാഷ്മി, സാകിര്‍ റഹ്മാന് ലാഖ്വി എന്നിവരെ പ്രതിചേര്‍ത്ത് 2011 ഡിസംബര്‍ 24ന് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: