പട്ടാഴി: വരാന്‍ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പോടെ സിപിഎമ്മും കോണ്‍ഗ്രസും രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ നിന്നും തുടച്ചു മാറ്റപ്പെടുമെന്ന് ബിജെപി സാംസ്കാരിക വിഭാഗം സംസ്ഥാന കണ്‍വീനര്‍ ഡി. അശ്വനീദേവ് പറഞ്ഞു. പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ വികസന മുരടിപ്പിനും സ്വജനപക്ഷപാതത്തിനുമെതിരെ നടത്തിയ വാഹനപ്രചരണ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കടുവാത്തോട് ജംഗ്ഷനില്‍ സംസാരിക്കുകയായിരുന്നു അശ്വനീദേവ്.
സഖാക്കള്‍ക്ക് ഭൂമിയില്ലായെന്ന് ഭരണത്തിലിരുന്നപ്പോള്‍ സിപിഎമ്മിന് മനസ്സിലായില്ല. പ്രതിപക്ഷത്തിരിക്കുമ്പോഴാണ് ഭൂരഹിതരെപ്പറ്റി അവര്‍ ഓര്‍ക്കുന്നതെന്ന് അശ്വനീദേവ് ചൂണ്ടിക്കാട്ടി.
സഖ്യകക്ഷികള്‍ മാറിനിന്നാല്‍ കോണ്‍ഗ്രസിന് ഒരുസംസ്ഥാനത്ത് പോലും ഒറ്റയ്ക്ക് ഭരണമില്ലാത്ത അവസ്ഥയാണ്. ന്യൂദല്‍ഹിയില്‍ പോലും സ്ത്രീകളുടെ സുരക്ഷയും മാനവും സംരക്ഷിക്കാന്‍ ശക്തിയില്ലാത്ത കോണ്‍ഗ്രസ് സര്‍ക്കാര്‍ എവിടെയാണ് സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും സംരക്ഷണം നല്‍കുക. അരിവില വര്‍ധനവും പാചകവാതക വിലവര്‍ധനയും കൊണ്ട് ജനങ്ങളെ അരാജകത്വത്തിലെത്തിച്ച കോണ്‍ഗ്രസ് രാജ്യത്തിന് ബാധ്യതയായിരിക്കുകയാണെന്ന് അശ്വനീദേവ് പറഞ്ഞു.
പഞ്ചായത്തിലെ കോളനികളില്‍ കാലങ്ങളായി മൃതദേഹങ്ങള്‍ സന്തം വീടിനുള്ളില്‍ സംസ്കരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും പൊതുശ്മശാനമെന്ന ആവശ്യത്തിന് നേരെ ഗ്രാമപഞ്ചായത്ത് കണ്ണടയ്ക്കുയാണെന്ന് ബിജെപി പത്തനാപുരം നിയോജകമണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി പറഞ്ഞു. ഭൂസമരമല്ല ഭൂമിയാണ് ഭൂരഹിതര്‍ക്ക് വേണ്ടത്. പട്ടയം ലഭിച്ചവര്‍ക്ക് പഞ്ചായത്തില്‍ ഭൂമി നല്കുവാന് തയാറാകാത്തതിനെതിരെ, ഭൂസമരം- സിപിഎമ്മിനെതിരെ ബിജെപി പഞ്ചായത്തില്‍ നടത്തുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സുഭാഷ് പട്ടാഴി പറഞ്ഞു.
യാത്ര നയിച്ച ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് എന്‍. സദാശിവന് ചടങ്ങില്‍ സ്വീകരണം നല്കി. മണ്ഡലം വൈസ്പ്രസിഡന്റ് ജെ. രമേശന് അധ്യക്ഷത വഹിച്ചു. എസ്. സഹദേവന്, അനീഷ് കോവൂര്‍, വാമദേവന്, രാമചന്ദ്രന്‍പിള്ള, അശോകന് മാലൂര്‍, മധുസൂദനന് നായര്‍, സോമരാജന്, ജയചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: