Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അക്രമികള്‍ക്ക്‌ പരസ്യ പിന്തുണയുമായി ലീഗ്‌ രംഗത്ത്‌ ; പോലീസിന്‌ ചെര്‍ക്കളത്തിണ്റ്റെ ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2012, 11:24 pm IST
inKasargod

കാസര്‍കോട്‌ : നാരംപാടിയില്‍ അയ്യപ്പഭക്തനുള്‍പ്പെടെ മൂന്ന്‌ ബസ്‌ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ അക്രമികള്‍ക്ക്‌ പരസ്യ പിന്തുണയുമായി ലീഗ്‌ ജില്ലാ നേതൃത്വം രംഗത്ത്‌. നാരംപാടിയിലുണ്ടായത്‌ നിസാര സംഭവമാണെന്നും അതിണ്റ്റെ പേരില്‍ ലീഗ്‌ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്താല്‍ പോലീസിനെതിരെ മുസ്ളിം ലീഗ്‌ നടപടിയെടുക്കുമെന്നും ലീഗ്‌ ജില്ലാ പ്രസിഡണ്റ്റ്‌ ചെര്‍ക്കളം അബ്ദുള്ളയുടെ ഭീഷണി. പ്രത്യേക സമുദായത്തില്‍പ്പെടുന്ന പോലീസുകാരുടെ പേരെടുത്ത്‌ പറഞ്ഞായിരുന്നു ചെര്‍ക്കളത്തിണ്റ്റെ ഭീഷണി. കഴിഞ്ഞ ശനിയാഴ്ചയാണ്‌ അയ്യപ്പഭക്തനടക്കം മൂന്ന്‌ സ്വകാര്യ ബസ്‌ ജീവനക്കാര്‍ക്ക്‌ നാരംപാടിയില്‍ വച്ച്‌ മര്‍ദ്ദനമേറ്റത്‌. മുസ്ളിം ലീഗ്‌ ചെങ്കള പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ഖാദര്‍ ഹാജിയുടെ മകന്‍ ഷഫീഖിനെ അക്രമം നടത്തുന്നതിനിടെ പോലീസ്‌ പിടികൂടിയിരുന്നു. പിറ്റേദിവസം ലീഗ്‌ പ്രവര്‍ത്തകനായ സത്താറിനെയും പോലീസ്‌ അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ തങ്ങളെ പോലീസ്‌ ക്രൂരമായി തല്ലിച്ചതച്ചെന്ന്‌ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന്‌ കോടതി നിര്‍ദ്ദേശ പ്രകാരം പ്രതികളെ കാസര്‍ കോട്‌ ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയതോടെ പരാതി വ്യാജമെന്ന്‌ തെളിഞ്ഞു.മുസ്ളിം ചെറുപ്പക്കാര്‍ക്കു നേരെ വ്യാപകമായി പോലീസ്‌ അതിക്രമം നടക്കുന്നുവെന്ന്‌ പ്രചരിപ്പിക്കാന്‍ നേരത്തെ ആസൂത്രിതമായി തയ്യാറാക്കിയ തിരക്കഥയായിരുന്നു ലോക്കപ്പ്‌ മര്‍ദ്ദനമെന്ന്‌ വൈദ്യ പരിശോധനയിലൂടെ പുറത്തായതോടെയാണ്‌ പോലീസിനെതിരെ ഭീഷണിയുമായി ചെര്‍ക്കളം തന്നെ രംഗത്തെത്തിയത്‌. സി ഐ സുനില്‍കുമാര്‍, എസ്‌ ഐ ലക്ഷമണന്‍, അഡീഷണല്‍ എസ്‌ ഐ കൃഷ്ണന്‍, കോണ്‍സ്റ്റബിള്‍മാരായ ആനന്ദന്‍, വിനോദ്‌, ബാബു, മദനന്‍ എന്നിങ്ങനെ പ്രത്യേക മത വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയാണ്‌ ചെര്‍ക്കളത്തിണ്റ്റെ പത്ര പ്രസ്താവന. ‘ഒരു വിഭാഗം ആളുകളെ കാണുമ്പോള്‍ ഇത്തരത്തിലുള്ള പോലീസുകാര്‍ക്ക്‌ ഭ്രാന്തിളകുന്നുവെന്നും’ ചെര്‍ക്കളം ആരോപിക്കുന്നു. ഏതാനും വര്‍ഷങ്ങളായി ജില്ലയില്‍ മുസ്ളിംലീഗ്‌ മെനയുന്ന ‘പോലീസ്‌ അതിക്രമം’ കഥകളുടെ തുടര്‍ച്ചയാണ്‌ കഴിഞ്ഞ ദിവസത്തേതെന്ന്‌ വിലയിരുത്തപ്പെടുന്നത്‌. പ്രതികളായ മുസ്ളിം ലീഗ്‌ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ്‌ നടപടിയെടുക്കുമ്പോള്‍ നിരപരാധികളെന്നവകാശപ്പെട്ട്‌ പീഢനകഥകള്‍ പ്രചരിപ്പിക്കുന്നതും നിത്യസംഭവമാണ്‌. ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ്‌ പോലീസ്‌ സ്റ്റേഷനില്‍ കയറി ലീഗ്‌ എംഎല്‍എമാരായ അബ്ദുള്‍ റസാഖും എന്‍ എ നെല്ലിക്കുന്നും പോലീസ്‌ പിടികൂടിയ പ്രതികളെ നിരപരാധികളാണെന്ന്‌ വാദിച്ച്‌ ബലമായി മോചിപ്പിച്ചത്‌. പോലീസ്‌ അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ സ്റ്റേഷനുകള്‍ക്കുമുന്നില്‍ ധര്‍ണ്ണ നടത്തി വെല്ലുവിളിക്കുന്നതും പതിവു കാഴ്ചയാണ്‌. ജില്ലയിലെ പോലീസ്‌ സ്റ്റേഷനുകളില്‍ നിന്ന്‌ മുസ്ളിം ചെറുപ്പക്കാര്‍ക്ക്‌ മറ്റ്‌ സമുദായങ്ങളില്‍പ്പെട്ട പോലീസുകാരില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്ന വ്യാജപ്രചാരണമാണ്‌ ലീഗ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. സ്വസമുദായത്തിലും പാര്‍ട്ടിയിലും ഉള്‍പ്പെട്ട പോലീസുകാരെ സമ്മര്‍ദ്ദം ചെലുത്തി സ്റ്റേഷനുകളില്‍ നിയമിക്കാനുള്ള ലീഗിണ്റ്റെ ഗൂഢനീക്കമാണ്‌ ഇതിനുപിന്നില്‍. രാത്രി കാലങ്ങളില്‍ വീടുകളില്‍ കയറി പോലീസ്‌ നടത്തുന്ന റെയ്ഡില്‍ സ്ത്രീകള്‍ മര്‍ദ്ദിക്കപ്പെടുന്നുണ്ടെന്നും ലീഗ്‌ പ്രചരണം നടത്തുന്നുണ്ട്‌. ലീഗ്‌ സമ്മര്‍ദ്ദത്തിനുവഴങ്ങി പല കേസുകളിലും അന്വേഷണം അട്ടിമറിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം ആരോപണങ്ങള്‍ പോലീസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌. നാരംപാടിയില്‍ അമ്പതോളം വരുന്ന സംഘം നടത്തിയ അക്രമത്തില്‍ ഇതുവരെ അറസ്റ്റ്‌ ചെയ്യാനായത്‌ രണ്ട്‌ പ്രതികളെ മാത്രമാണ്‌. ഡിസംബര്‍ ആറിനോടനുബന്ധിച്ച്‌ തുടര്‍ച്ചയായി മൂന്ന്‌ ദിവസങ്ങളില്‍ ജില്ലയില്‍ വ്യാപക അക്രമം അരങ്ങേറിയിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിനായിട്ടില്ല. അക്രമികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പിന്‌ കേസെടുക്കുമെന്ന ജില്ലാ പോലീസ്‌ മേധാവിയുടെ പ്രഖ്യാപനവും ലീഗ്‌ നേതൃത്വം ഇടപെട്ട്‌ അട്ടിമറിക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

Kerala

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

Kerala

ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനം…എസ് എഫ്ഐ ഇനി ഈ മുദ്രാവാക്യം വിളിക്കരുതെന്ന് ഫക്രുദ്ദീന്‍ അലി

India

ഇന്ത്യാ ദിന പരേഡിൽ പങ്കെടുക്കാതെ മേയർ സൊഹ്‌റാൻ മംദാനി ; 44 വർഷം നീണ്ടു നിന്ന പാരമ്പര്യം ലംഘിച്ചു

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടിയുടെ ശൃംഖല തകർത്ത് ഇന്ത്യൻ സൈന്യം ; 250 ഓളം പേർ അറസ്റ്റിൽ ; കേരളത്തിൽ നിന്ന് രണ്ട് പേർ പിടിയിൽ

അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായി, ഏകദേശം 25 ശതമാനം ഡ്രോണുകള്‍ നഷ്ടമായി, 12500 കോടി രൂപയുടെ നഷ്ടം

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.