ന്യൂദല്‍ഹി: മാറാട് കേസില്‍ മുന്‍പു ശിക്ഷിച്ചവരെ പുതിയ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയില്‍ ഹര്‍ജി. മുസ് ലിം ലീഗ് ബേപ്പൂര്‍ മണ്ഡലം മുന്‍ പ്രസിഡന്റും പ്രതിയുമായ മൊയ്തീന് കോയ അടക്കം 24 പേരാണു ഹര്‍ജി നല്‍കിയത്. കേസ് വെള്ളിയാഴ്ച പരിഗണിക്കും.
രണ്ടാം മാറാട് കേസില്‍ നേരത്തേ ശിക്ഷിക്കപ്പെട്ട 50 പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. കേസില്‍ 74 പ്രതികളാണ് ആകെ ഉണ്ടായിരുന്നത്. ഇതില്‍ 50 പേരെ വിചാരണക്കോടതി ശിക്ഷിച്ചു. മൊയ്തീന് കോയ ഉള്‍പ്പെടെ ബാക്കിയുള്ളവരെ വെറുതെ വിട്ടിരുന്നു. പിന്നീടു ഹൈക്കോടതി വിചാരണക്കോടതി വിധി റദ്ദാക്കുകയും ഈ 24 പേരെയും ശിക്ഷിക്കുകയും ചെയ്തു. ഇതിനെതിരേയാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
കേസില്‍ സര്‍ക്കാരിനെയും ഹര്‍ജിക്കാരെയും മാത്രമേ കക്ഷികളാക്കാവൂ എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: