Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇലപ്രസാദം നല്‍കരുതെന്ന് ദേവസ്വം ഡപ്യൂട്ടി കമ്മീഷണറുടെ നിര്‍ദ്ദേശം വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2012, 11:08 pm IST
in Kottayam

സ്വന്തം ലേഖകന്‍

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് ക്ഷേത്രം മേല്‍ശാന്തി ഇലപ്രസാദം നല്‍കരുതെന്ന എരുമേലി ക്ഷേത്രത്തിന്റെകൂടി ചുമതലയുള്ള മുണ്ടക്കയം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറുടെ നിര്‍ദ്ദേശം വിവാദമാകുന്നു.

കഴിഞ്ഞദിവസം ഡപ്യൂട്ടി കമ്മീഷണര്‍ പി.ആര്‍.ബാലചന്ദ്രന്‍ നേരിട്ടെത്തിയാണ് ക്ഷേത്രം മേല്‍ശാന്തിയോട് ഇലപ്രസാദം തീര്‍ത്ഥാടകര്‍ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ടത്. മേല്‍ശാന്തിമാര്‍ നല്‍കുന്ന പ്രസാദത്തിന് തീര്‍ത്ഥാടകര്‍ ദക്ഷിണ നല്‍കുന്നതിലൂടെ ദേവസ്വം ബോര്‍ഡിന്റെ കാണിക്കയിനത്തിലുള്ള വരുമാനം കുറയുമെന്നതാണ് ഇലപ്രസാദത്തിന് വിലക്കേര്‍പ്പെടുത്താന്‍ കാരണമായത്. സംഭവം സംബന്ധിച്ച് ശാന്തിക്കാര്‍ അന്വേഷിച്ചപ്പോള്‍ രണ്ടുദിവസത്തിനകം തീരുമാനം അറിയിക്കാമെന്നും ഡപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞതായും ശാന്തിക്കാര്‍ പറഞ്ഞു.

എന്നാല്‍ ക്ഷേത്രശ്രീകോവിലിനു മുന്നില്‍നിന്നും തൊഴുതു വണങ്ങുന്ന തീര്‍ത്ഥാടകരെ മാറ്റിവിടാനും, മേല്‍ശാന്തിമാരെക്കൊണ്ട് ദക്ഷിണ വാങ്ങാതിരിപ്പിക്കാനുമായി ശ്രീകോവിലിനു തൊട്ടുമുന്നിലായി ജീവനക്കാരെയും ദേവസ്വം ബോര്‍ഡ് നിയോഗിച്ചിട്ടുണ്ട്. ഇതിനുപുറമെയാണ് ഇലപ്രസാദം തീര്‍ത്ഥാടകര്‍ക്ക് നല്‍കരുതെന്ന് ചൂണ്ടിക്കാട്ടി ഡപ്യൂട്ടി കമ്മീഷണര്‍തന്നെ രംഗത്തെത്തിയിരിക്കുന്നത്. കീറിയെടുത്ത വാഴയിലയില്‍ ചന്ദനവും, ഭസ്മവും, പൂക്കളും, കുങ്കുമവും വച്ച് അര്‍ച്ചന ചെയ്തും മറ്റുമായി നല്‍കുന്ന ഇലപ്രസാദം തയ്യാറാക്കുന്നത് ശാന്തിക്കാര്‍ മാത്രമാണ്. ദേവസ്വം ബോര്‍ഡിന് യാതൊരുവിധ ചിലവും ഇല്ല. പക്ഷെ ശ്രീകോവിലിലിരിക്കുന്ന തിരുമേനിമാര്‍ ദക്ഷിണ വാങ്ങാതിരിക്കാന്‍ ജീവനക്കാരെ തന്നെ നിയമിച്ചതിനു തൊട്ടുപിറകെ വിലക്കേര്‍പ്പെടുത്തിയ നടപടി തീര്‍ത്ഥാടകരോടുള്ള വെല്ലുവിളിയാണെന്നും നാട്ടുകാര്‍ പറഞ്ഞു.

ശബരിമല തീര്‍ത്ഥാടനകാലമായതിനാല്‍ നാട്ടുകാരായവരുടെ തിരക്ക് കുറയുകയും പ്രസാദവിതരണം അനിശ്ചിതത്വത്തിലെത്തിയതോടെ മേല്‍ശാന്തിമാരും പ്രതിസന്ധിയിലായിരിക്കുകയാണ്. തീര്‍ത്ഥാടകരുടെ സംഘത്തിലെ ഗുരുസ്വാമിമാരാണ് മിക്കപ്പോഴും മേല്‍ശാന്തിമാരുടെ കയ്യില്‍നിന്നും ഇലപ്രസാദം വാങ്ങാറുള്ളത്. പ്രസാദവിതരണത്തിനും മറ്റ് പൂജകള്‍ക്കുമായി മേല്‍ശാന്തിമാരുടെ നേതൃത്വത്തില്‍ നിരവധി ശാന്തിക്കാരാണ് മിക്കക്ഷേത്രങ്ങളിലും എത്തി ജോലിചെയ്യുന്നത്.

എരുമേലി ക്ഷേത്രത്തില്‍ മാത്രമല്ല ദേവസ്വം ബോര്‍ഡിന്റെ ശബരിമല തീര്‍ത്ഥാടകരെത്തുന്ന ക്ഷേത്രങ്ങളിലെല്ലാം ഇലപ്രസാദം നല്‍കുമ്പോള്‍ എരുമേലിയില്‍ മാത്രം തടഞ്ഞുകൊണ്ടുള്ള ദേവസ്വം ഡെപ്യൂട്ടിയുടെ തീരുമാനം വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

Kerala

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

Kerala

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

Kerala

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

Mollywood

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.