Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലിബിയന്‍ വിമതര്‍ നടത്തിയ കൂട്ടക്കൊലകളുടെ കൂടുതല്‍വിവരങ്ങള്‍ വെളിപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2012, 09:00 pm IST
in World

ട്രിപ്പോളി: ഗദ്ദാഫിയുടെ വധത്തിനുശേഷം വിമത സേന നടത്തിയ കൂടുതല്‍ കൂട്ടക്കൊലകളുടെ വിവരങ്ങള്‍ മനുഷ്യാവകാശ സംഘടന പുറത്തുവിട്ടു. ജന്മനഗരമായ സിര്‍ത്തില്‍ കഴിഞ്ഞ ഒക്ടോബര്‍ 20നാണ്‌ വിമത ലിബിയന്‍ സൈന്യം ഗദ്ദാഫിയെ പിടികൂടി വധിച്ചത്‌. ഗദ്ദാഫിയുടെ സംഘത്തില്‍ ഉണ്ടായിരുന്ന 66പേരെ ബന്ദികളാക്കിയ ശേഷം നടത്തിയ ക്രൂരമര്‍ദ്ദത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്‌ വന്നിരുന്നു. വിമത സൈന്യം തന്നെ പകര്‍ത്തിയവയാണിത്‌. കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ ലിബിയന്‍ മുന്‍ ഏകാധിപതിയുടെ പുത്രന്‍ മുത്താസിം ഗദ്ദാഫിയും ഉള്‍പ്പെടും.

ഗദ്ദാഫിയെ പിടികൂടുന്നതിന്റെയും വധിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്‌ വന്നിരുന്നെങ്കിലും ലിബിയന്‍ അധികൃതരുടെ വാദം ഗദ്ദാഫി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നാണ്‌. മനുഷ്യാവകാശ സംഘടനയുടെ തലവന്‍ പീറ്റര്‍ ബൂക്കര്‍ട്ട്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്‌ കൂട്ടക്കൊലകളുടെ വിവരങ്ങള്‍.

സിര്‍ത്തിലെ മഹറി ഹോട്ടലിന്റെ പരിസരത്താണ്‌ 66 ഗദ്ദാഫി അനുകൂലികളുടെ വെടിയേറ്റനിലയിലുള്ള മൃതശരീരങ്ങള്‍ കണ്ടെത്തിയത്‌. തലയില്‍ വെടിയേറ്റ ആളുകളുടെ കൈകള്‍ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു. ഹോട്ടലിലെ ഭിത്തിയില്‍ മിസ്‌റാത്ത കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വിമത സൈന്യത്തിന്റെ യൂണിറ്റ്‌ വിവരങ്ങളും പെയിന്റ്‌ ചെയ്തിരുന്നു. ലിബിയന്‍ ഏകാധിപതിയുടെ സൈന്യവും വിമതവിഭാഗവും തമ്മില്‍ എട്ട്‌ മാസം നീണ്ടുനിന്ന രൂക്ഷപോരാട്ടങ്ങളില്‍ വന്‍ മനുഷ്യാവകാശ ലംഘനങ്ങളാണ്‌ ലിബിയയില്‍ അരങ്ങേറിയത്‌. ഗദ്ദാഫി വിരുദ്ധ സേന നടത്തിയ ഏറ്റവും വലിയ കൂട്ടക്കൊലയുടെ വിവരങ്ങളാണ്‌ ഇപ്പോള്‍ പുറത്ത്‌ വന്നിരിക്കുന്നത്‌.

എന്നാല്‍ കൂട്ടക്കൊലകളിന്മേല്‍ അന്വേഷണത്തിന്‌ ശ്രമിക്കാതെ ദേശിയ പരിവര്‍ത്തന സമിതിക്കു കീഴിലുള്ള ഇടക്കാല സര്‍ക്കാര്‍ കൊലപാതകം നടന്ന സ്ഥലങ്ങള്‍ ശുചീകരിക്കുകയും വെടിയുണ്ടകളും വധിക്കപ്പെട്ടവരുടെ കൈകള്‍ ബന്ധിച്ചിരുന്ന പ്ലാസ്റ്റിക്ക്‌ വള്ളികള്‍ ഉള്‍പ്പെടെ നീക്കം ചെയ്തിരുന്നു.

ഒരു രാജ്യം ഭരിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമാണ്‌ തങ്ങള്‍ക്കുള്ളതെന്ന്‌ പറഞ്ഞ ഗദ്ദാഫിവിരുദ്ധ സേനയോട്‌ അനുഭാവമുള്ള ഇടക്കാല സര്‍ക്കാര്‍ ഗദ്ദാഫി കൊല്ലപ്പെട്ടത്‌ ഗദ്ദാഫി അനുകൂലികളുടെ തോക്കില്‍ നിന്ന്‌ വെടിയേറ്റാകാമെന്നും അഭിപ്രായപ്പെടുന്നു. ആഭ്യന്തരയുദ്ധം അവസാനിച്ചെങ്കിലും ഇപ്പോഴും രാജ്യത്തന്റെ പല ഭാഗങ്ങളിലും സായുധ വിഭാഗങ്ങള്‍ സമാന്തര ഭരണം നടത്തുന്നു. വിമത വിഭാഗങ്ങളെ വിചാരണനടത്തിയും അല്ലാതെയും തടവിലിടുകയും പീഡിപ്പിക്കുകയും വധിക്കുകയും ചെയ്യുന്നതില്‍ ശക്തമായ പ്രതിഷേധമാണ്‌ മനുഷ്യാവകാശ സംഘടനകള്‍ക്കും അന്താരാഷ്‌ട്ര സമൂഹത്തിനുമുള്ളത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

Kerala

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

India

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

Kerala

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

Kerala

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത: അനുവാദം നല്‍കിയത് ഇടത് പഞ്ചായത്ത് ഭരണസമിതി

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.