കൈതാള്‍: ഹരിയാനയില്‍ വീണ്ടും കൂട്ടമാനഭംഗം. കൈതാളില്‍ ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിന് ഇരയാക്കി. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു മാസത്തിനുള്ളില്‍ സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്യുന്ന പതിനാലാമത്തെ കൂട്ടമാനഭംഗക്കേസാണിത്.
കൂട്ടമാനഭംഗത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ കുടുംബത്തെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ മാനഭംഗ കേസ് റിപ്പോര്‍ട്ട് ചെയ്തത്. മാനഭംഗ കേസുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഹരിയാന ഡി.ജി.പി പോലീസുകാരുടെ അവധികള്‍ റദ്ദാക്കിയിരുന്നു.
പീഡനങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തില്‍ ഹരിയാന മന്ത്രിസഭയേയും മുഖ്യമന്ത്രി ഹൂഡയേയും വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: