ന്യൂദല്‍ഹി: രാജ്യത്ത് കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ നശിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി അഞ്ചംഗ സമിതിയെ നിയോഗിച്ചു. എന്‍ഡോസള്‍ഫാന്‍ ശേഖരം എങ്ങനെ നശിപ്പിക്കാമെന്നും ഇതിന് സാമ്പത്തിക ബാധ്യതയുണ്ടോയെന്നുമടക്കമുള്ള കാര്യങ്ങളാണ് സമിതി പരിശോധിക്കേണ്ടത്.
ആരോഗ്യവിഭാഗം ഡയറക്ടര്‍ ജനറല്‍ ആണ് സമിതിയുടെ അധ്യക്ഷന്‍. കൃഷിമന്ത്രാലയത്തില്‍ നിന്നും ഐസിആര്എമ്മില് നിന്നും ഓരോ ശാസ്ത്രജ്ഞരും സമിതിയില്‍ ഉള്‍പ്പെടും. ആറാഴ്ചയ്ക്കകം സമിതി റിപ്പോര്‍ട്ട് നല്‍കണം. നിലവില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് പല സമിതികള്‍ നടത്തിയ പഠനങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നതായി ജസ്റ്റിസ് സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: