Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അതിവേഗ റെയില്‍പാത: സ്ഥലം ഏറ്റെടുക്കുന്നതില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2012, 10:51 pm IST
in Ernakulam

അങ്കമാലി; തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെ രണ്ടര മണിക്കൂര്‍ കൊണ്ട്‌ എത്താവുന്ന നിര്‍ദ്ദിഷ്ട അതിവേഗ റെയില്‍പാതയ്‌ക്ക്‌ വേണ്ടി സ്ഥലം അളന്നുപോയിട്ടുള്ള തുറവൂര്‍, മൂക്കന്നൂര്‍, കറുകുറ്റി പഞ്ചായത്തുകളില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഹൈസ്പീഡ്‌ റെയില്‍വേ ആക്ഷന്‍ കൗണ്‍സിലിന്റെയും മുക്കന്നൂര്‍ പൗരസമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ രണ്ടിന്‌ പ്രതിഷേധറാലിയും പൊതുസമ്മേളനവും നടക്കും. ഉച്ചതിരിഞ്ഞ്‌ മൂന്നിന്‌ മൂക്കന്നൂര്‍ പോസ്റ്റാഫീസിന്‌ സമീപത്തുനിന്നും പ്രതിഷേധറാലി ആരംഭിക്കും. തുടര്‍ന്ന്‌ മൂക്കന്നൂര്‍ മര്‍ച്ചന്റ്സ്‌ അസ്സോസിയേഷന്‍ ഹാളില്‍ നടക്കുന്ന പ്രതിഷേധയോഗത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരായ ഡോ. എം. മോഹന്‍ദാസ്‌, പ്രൊഫ. കുസുമം ബേബി തുടങ്ങിയവര്‍ പ്രസംഗിക്കും. മൂക്കന്നൂര്‍ പൗരസമിതി പ്രസിഡന്റ്‌ എം. വി. പൗലോസ്‌ പ്രതിഷേധയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും. മൂക്കന്നൂര്‍ പഞ്ചായത്തിലെ ജനനിബിഡ പ്രദേശങ്ങളായ 7, 8, 9, 10, 11 വാര്‍ഡുകളിലെ പ്രദേശങ്ങളിലൂടെയാണ്‌ അതിവേഗ ട്രെയിനുകള്‍ക്ക്‌ വേണ്ടിയുള്ള റെയില്‍പാതയ്‌ക്ക്‌ സ്ഥലം ഒരുക്കുന്നതിനായി സാറ്റ്ലൈറ്റ്‌ സര്‍വ്വേ നടത്തി അടയാളങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. ജനനിബിഡപ്രദേശങ്ങള്‍ ഒഴിവാക്കണമെന്ന്‌ നിര്‍ദ്ദേശമുണ്ടായിട്ടും ഈ പ്രദേശങ്ങള്‍ ഒഴിവാക്കാത്തതിനാലാണ്‌ പ്രതിഷേധം ശക്തമായിട്ടുള്ളതെന്ന്‌ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ എം. വി. പൗലോസ്‌, എം. പി. ദേവസ്സി, ഇ. എ. ചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റെയില്‍പാതയ്‌ക്കുവേണ്ടി സ്ഥലം പോകുന്ന മൂന്നാംപറമ്പ്‌, ആഴകം, എരുപ്പ്‌, മൂക്കന്നൂര്‍ മഠം ഭാഗം, മൂക്കന്നൂര്‍ പമ്പ്‌ ഭാഗം, കാളാര്‍ക്കുഴി പ്രദേശം എന്നിവിടങ്ങളിലെ ജനങ്ങള്‍ ഒപ്പിട്ട ഭീമഹര്‍ജി അധികൃതര്‍ക്ക്‌ നല്‍കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ നിര്‍ദ്ദേശപ്രകാരം സ്വകാര്യ ഏജന്‍സിയാണ്‌ ഉപഗ്രഹ ചിത്രത്തിന്റെ സഹായത്തോടെ സ്ഥലങ്ങള്‍ അയാളപ്പെടുത്തിയിട്ടുള്ളത്‌. ഇത്‌ പ്രകാരം തുറവൂര്‍, മൂക്കന്നൂര്‍, കറുകുറ്റി പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ മഞ്ഞനിറത്തില്‍ റെയില്‍പാതയ്‌ക്കുവേണ്ടി രേഖപ്പെടുത്തിയിട്ടുണ്ട്‌. യാതൊരു വിവരങ്ങളും നല്‍കാതെ അളന്നു തിട്ടപ്പെടുത്തി റെയില്‍പാതയ്‌ക്കുവേണ്ടി അടയാളപ്പെടുത്തിയതാണ്‌ ജനങ്ങളെ കൂടുതല്‍ പ്രതിഷേധത്തിന്‌ കാരണമാക്കിയത്‌. രണ്ടരമണിക്കൂര്‍കൊണ്ട്‌ കാസര്‍കോഡ്‌ നിന്നും തിരുവനന്തപുരത്ത്‌ എത്താവുന്ന അതിവേഗ ട്രെയിന്റെ റെയില്‍പാത തെക്ക്‌ വടക്ക്‌ നേര്‍ദിശയിലായതിനാല്‍ ഉപഗ്രഹചിത്രത്തിന്റെ സഹായത്തോടെ എടുത്തിട്ടുള്ള ഇപ്പോഴത്തെ സ്ഥലനിര്‍ണ്ണയത്തില്‍ ഇനി കാര്യമായി മാറ്റം ഉണ്ടാകുവാനിടയില്ല. എന്നിട്ടും സ്ഥലം ഏറ്റെടുക്കലും ദിശനിര്‍ണ്ണയവും സംബന്ധിച്ച്‌ സര്‍ക്കാരും അതിവേഗ റെയില്‍ കോറിഡോര്‍ കോര്‍പ്പറേഷനും യഥാസമയം വിവരങ്ങള്‍ വെളിപ്പെടുത്താതിലും ജനങ്ങളുടെ ഇടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്‌. രണ്ട്‌ വരിയായി നീളുന്ന പാതയ്‌ക്ക്‌ 13 മീറ്റര്‍ വീതിയില്‍ സ്ഥലം എടുക്കുമെന്നാണ്‌ അധികൃതര്‍ പറയുന്നതെങ്കിലും പലയിടത്തും മുപ്പതു മീറ്റര്‍ വീതിയില്‍ വരെ അളന്നു പോയിട്ടുണ്ട്‌. ഇത്‌ മൂലം ജനങ്ങള്‍ക്ക്‌ ഉണ്ടായിട്ടുള്ള ആശങ്കയും പ്രതിഷേധത്തിന്‌ കാരണമായിട്ടുണ്ട്‌. അതിവേഗ റെയില്‍പാതയ്‌ക്ക്‌ 534 കിലോമീറ്റര്‍ ദൂരമാണ്‌ കണക്കാക്കുന്നത്‌. ഇതില്‍ 110 കിലോമീറ്ററോളം എലവേറ്റഡ്‌ പാതയിലും 25 കിലോമീറ്ററിലേറെ തുരങ്കപാതയിലുമാണ്‌ അതിവേഗ ട്രെയിന്റെ യാത്ര. റോഡുകളുടെ വികസനത്തിനായി വേണ്ട ബൈപാസ്‌ റോഡുകളും ഓവര്‍ബ്രിഡ്ജുകളും പണിയുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കാതെ അതിവേഗ റെയില്‍പാതയുടെ പിന്നാലെ അധികൃതര്‍ പോകുന്നതിലും പ്രതിഷേധം ശക്തമായിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ആര്‍. നാസര്‍, യു. പ്രതിഭ
Kerala

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.