Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മിത്രക്കരി ദേവീക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2012, 10:19 pm IST
in Travel

ആലപ്പുഴ ജില്ലയില്‍ മുട്ടാര്‍ പഞ്ചായത്തിലാണ്‌ ചരിത്രപ്രസിദ്ധമായ മിത്രക്കരി ദേവീക്ഷേത്രം. ചെങ്ങന്നൂര്‍ മിത്രമഠം വക. പണ്ട്‌ മിത്രക്കരിയിലും മിത്രമഠമുണ്ടായിരുന്നു. ഈ സ്ഥലത്തിനി പേരുണ്ടാവാന്‍ കാരണവും ഇതാണെന്ന്‌ പഴമക്കാര്‍. നിത്യവും ഗുരുതിയുള്ള ക്ഷേത്രം. രണ്ട്‌ കരിങ്കല്‍ സ്തൂപങ്ങള്‍, വലിയ തട്ടു വിളക്കുകള്‍, രണ്ട്‌ കളിത്തട്ടുകള്‍. അതിന്‌ വലത്തായി ഒരു ഗരുഡന്‍ തട്ടമുണ്ട്‌. നാലുവാതിലുള്ള നടശ്ശാല. ക്ഷേത്രത്തിന്റെ വാസ്തുവിദ്യക്കുമുണ്ട്‌ ഒരു സവിശേഷത. പൂര്‍ണമായും അടച്ചുകെട്ടിയ അമ്പലം. അകത്ത്‌ ശ്രീകോവിലില്‍ രണ്ട്‌ വിഗ്രഹങ്ങള്‍. രണ്ടും ഭദ്രകാളിയുടേത്‌. ഒരേ ദേവിക്ക്‌ രണ്ട്‌ ഭാവം. ആദ്യം ഇവിടെ ക്ഷേത്രവും വിഗ്രഹവും ഉണ്ടായിരുന്നുവെന്നും പിന്നീട്‌ മിത്രമഠത്തിലെ ജ്യേഷ്ഠന്‍ ഭദ്രകാളിയെ ഉപാസിച്ച്‌ സാന്നിധ്യപ്പെടുത്തിയെന്നും ഐതിഹ്യം. അങ്ങനെ ആ ദേവിയെയും ഇവിടെ പ്രതിഷ്ഠിച്ചു. അങ്ങനെയാണ്‌ രണ്ട്‌ വിഗ്രഹങ്ങള്‍ ഒരേ ശ്രീകോവിലിലുണ്ടാവാന്‍ കാരണം. ഗണപതി, ശിവന്‍ ,ദുര്‍ഗ എന്നീ ഉപപ്രതിഷ്ഠകളും വസൂരിമാലയും ആലിന്‍ ചുവട്ടില്‍ നാഗങ്ങളും യക്ഷിയമ്പലവും അതിനോട്‌ ചേര്‍ന്ന്‌ യോഗീശ്വരനുമുണ്ട്‌. വടക്ക്‌ ഭാഗത്ത്‌ പുരാതനമായ കാവും.

മണ്ഡലകാലത്ത്‌ കളമെഴുത്തും പാട്ടും. കളമെഴുത്തും പാട്ടുമുള്ള ദിവസങ്ങളില്‍ ദേവിയെ പുറത്തിറക്കി എഴുന്നെള്ളിപ്പുണ്ട്‌. നാല്‍പത്തിയൊന്നിനുള്ള താലവും കഴിഞ്ഞ്‌ ഗുരുതിയുണ്ട്‌. രാത്രി രണ്ടുവരെ നീളുന്ന ചടങ്ങുകള്‍.

പത്താമുദയം ക്ഷേത്രത്തിലെ മഹോത്സവമായി പ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുന്നു. വിഷുമുതല്‍ പന്ത്രണ്ട്‌ ദിവസമാണ്‌ ഉത്സവം. വിഷു മുതല്‍ നാലാം ഉത്സവം വരെ ചൂട്ടുവയ്‌പ്‌ തുടരും. ആറിടയോളം നീളത്തിലുള്ള വലിയ ചൂട്ടുകറ്റ തയ്യാറാക്കി ഒരാള്‍ ക്ഷേത്രത്തില്‍ കൊണ്ടുവരും. ശാന്തിക്കാരന്‍ കത്തിച്ചുകൊടുക്കുന്ന ചൂട്ടുമായി മൂന്ന്‌ പ്രാവശ്യം അയാള്‍ ക്ഷേത്രത്തിന്‌ പ്രദക്ഷിണം വക്കും. കൂക്കി വിളിച്ചും ആരവം മുഴക്കിയും കുറെ പേര്‍ പിന്നാലെ പോകും. ദീപാരാധന കഴിഞ്ഞാണ്‌ ഈ ചടങ്ങ്‌. ഭൂതപ്രേതബാധകള്‍ ഒഴിയുമെന്ന്‌ വിശ്വാസം. എട്ടും ഒന്‍പതും ദിവസങ്ങളില്‍ കോലം പടയണിയുണ്ടാകും.കോലത്തിനോടൊപ്പം കുതിരയുമുണ്ടാകും. പത്താമുദയത്തിന്‌ കാവടിയാട്ടവും കുംഭകുടവും മറ്റ്‌ പരിപാടികളുണ്ടാവില്ല. ദീപാരാധനക്ക്‌ ശേഷം അടിയന്തരതൂക്കം. അതായത്‌ മഠം വക തൂക്കം- ഒറ്റതൂക്കം. പിതനൊന്നാം തീയതി രാവിലെ വഴിപാട്‌ തൂക്കം ആരംഭിക്കും. അന്ന്‌ നട അടക്കാറില്ല. രാത്രി താലം വരവുണ്ട്‌. അതുകഴിഞ്ഞാല്‍ ഗരുഡന്‍ തൂക്കം ആരംഭിക്കും. ചാട്‌ ഇവിടെ ചക്രത്തിലല്ല എന്ന പ്രത്യേകതയുണ്ട്‌. ഭക്തജനങ്ങള്‍ പൊക്കിക്കൊണ്ട്‌ നടന്നുള്ള പറക്കല്‍. ഒടുവില്‍ ചാടേല്‍ കയറി ചൂണ്ട കുത്തി അവസാനിക്കും. പിറ്റേദിവസം പുലര്‍ച്ചെയാകുമ്പോഴേ അത്‌ അവസാനിക്കൂ. ഒടുവില്‍ എല്ലാവര്‍ക്കും മേല്‍ശാന്തി തീര്‍ത്ഥവും പ്രസാദവും നല്‍കും. അന്ന്‌ വൈകിട്ട്‌ ദീപാരാധനക്കുശേഷം രണ്ട്‌ കളിത്തട്ടിലും ഓട്ടല്‍ തള്ളല്‍ നടക്കും. ഈ രണ്ട്‌ തുള്ളല്‍ക്കാരും ചൂട്ടുവയ്‌പു കാര്യമായി ചേര്‍ന്ന്‌ പടയണി നടക്കും. പിന്നെ രണ്ട്‌ കളത്തിലും തേങ്ങ മറിച്ച്‌ ഫലം പറയുന്നതോടെ പത്താമുദയമഹോത്സവം പര്യവസാനിക്കും.

പെരിനാട്‌ സദാനന്ദന്‍ പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രേക്ഷക ലക്ഷങ്ങളെ ഹരംകൊള്ളിച്ച ആ ദൃശ്യം , മെര്‍ലിന്‍ മണ്‍റോയുടെ വ്യക്തി ജീവിതത്തില്‍ കരിനിഴലായി

India

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

Kerala

ഭർതൃപീഡനവും ഗാർഹിക അതിക്രമങ്ങളും ദേശീയതലത്തിൽ കുറയുമ്പോൾ കേരളത്തിൽ കൂടുന്നു; സർവേ റിപ്പോർട്ട് പുറത്ത്

Entertainment

പൊലീസില്‍ പരാതിപ്പെട്ടത് അന്‍സിബയുടെ മെസ്സേജ് തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തില്‍ : ലക്ഷ്മിപ്രിയ

Kerala

വാഴച്ചാലിൽ എത്തിയ വനംമന്ത്രിയെ തടഞ്ഞ് കാട്ടാന; പോലീസും ഉദ്യോഗസ്ഥരുമെത്തി ആനയെ തുരത്തി മന്ത്രിക്ക് വഴിയൊരുക്കി

പുതിയ വാര്‍ത്തകള്‍

പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

പാഠം ഒന്ന്: കഠാര, തോക്ക്, ബോംബ്; മുഖ്യമന്ത്രിയുടെ പ്രസംഗം അസ്ഥാനത്തോ?

സി.എം.ആർ.എൽ ഹർജിയിൽ ഇടക്കാല ഉത്തരവില്ല; അടിയന്തര സ്റ്റേ അനുവദിച്ചില്ല, ഇന്ന് തന്നെ വിശദ വാദം കേൾക്കും

ഏലൂര്‍ ഗവ. എല്‍പി സ്‌കൂള്‍ ഇന്ന് യുപി സ്‌കൂളാകും; ശതാബ്ദി പിന്നിട്ട സ്‌കൂളിന് അംഗീകാരത്തിന്റെ നിറവ്

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

പ്രഥമ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 220ന്റെ നിറവിലേയ്‌ക്ക്

കൃത്രിമ കൈയുടെ കരുതലിൽ വിനോദിനി അഞ്ചാം ക്ലാസിലേക്ക്; സ്നേഹോഷ്മള സ്വീകരണം നൽകി ടീച്ചർമാരും കൂട്ടികളും

പഹൽഗാം ആക്രമണം: ഭീകരർ ഉപയോഗിച്ച ഫോൺ പാക്കിസ്ഥാൻ ബാങ്കുവഴി ഇറക്കുമതി ചെയ്തതെന്ന് എൻഐഎ നിരോധിത ഭീകര സംഘടനയായ ല

Organ transplantation

മസ്തിഷ്ക മരണം സംഭവിച്ച 23കാരന്റെ ഹൃദയവുമായി കണ്ണൂരിൽ നിന്ന് ആംബുലൻസ് പുറപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.