കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ രജികാന്ത് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തലശേരി കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.
ടി.പിയെ വധിക്കാനെത്തിയ കൊലയാളി സംഘത്തിന് വഴികാട്ടിയായി പ്രവര്‍ത്തിച്ചതും ടി.പിയെ കാണിച്ചുകൊടുത്തതും രജികാന്ത് ആണെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. കേസിലെ മുഖ്യപ്രതികളില്‍ രജികാന്തിനെയും ഷിനോജിനെയും മാത്രമാണ് ഇനി പിടിയിലാകാനുള്ളത്. ഇവര്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് പോലീസ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: