മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ ഇരുസമുദായങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര് മരിച്ചു. പതിനാറ് പേര്‍ക്ക് പരിക്കേറ്റു. ഒരു ആരാധനാലയത്തിന് സമീപത്ത് നിന്ന് വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കമാണ് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി വളര്‍ന്നത്. ആക്രമണത്തെത്തുടര്‍ന്ന് ഒട്ടേറെ വീടുകള്‍ക്കും കടകള്‍ക്കും വാഹനങ്ങള്‍ക്കും തീ വച്ചതായി മഥുര പോലീസ് അറിയിച്ചു, സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് കടകള്‍ അടച്ചിട്ടു. പരുക്കേറ്റവരെ മഥുര, ഫരീദാബാദ്, ആഗ്ര എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷ സാധ്യത നില നില്ക്കുന്ന പ്രദേശങ്ങളില്‍ പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ക്രമസമാധാനപാലനത്തിനായി ദ്രുതകര്‍മ്മസേനയേയും വിന്യസിച്ചിട്ടുണ്ട്. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: