ന്യൂദല്‍ഹി: ദല്‍ഹിയില്‍ സ്വതന്ത്ര എംഎല്‍എയ്ക്ക് വെടിയേറ്റു. നജഫ്ഗര്‍ എംഎല്‍എ ഭരത് സിംഗിനാണ് (35) അജ്ഞാതരുടെ വെടിയേറ്റത്. വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. സംഭവത്തെത്തുടര്‍ന്ന് എല്ലാ നിയമസഭാ സാമാജികരുടെയും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് നിര്‍ദ്ദേശം നല്കി. നജഫ്ഗരിലെ സിംഗിന്റെ ഓഫീസിന് മുന്നില്‍ കാത്തുനിന്നിരുന്ന അക്രമികളാണ് അദ്ദേഹത്തെ വെടിവച്ചത്. രാവിലെ എട്ടരയോടെ ഓഫീസിന് മുന്നിലെത്തിയ സിംഗിന് നേരെ അക്രമിസംഘം വെടിയുതിര്‍ക്കുകയായിരുന്നെന്നും ഓഫീസിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച എംഎല്‍എയെ പിന്തുടര്ന്ന് സംഘം വീണ്ടും വെടി വച്ചെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സിംഗിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. സിംഗിന്റെ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ അമ്മാവന് ധര്മ്മപാലിനും ആക്രമണത്തില്‍ പരിക്കേറ്റു. പൊലീസ് അന്വഷണം തുടങ്ങി. ഒട്ടേറെ ക്രിമിനില്‍ കേസുകളില്‍ പ്രതിയായ ദല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കൃഷന് പഹല്‍വാന്റെ സഹോദരനാണ് ഭരത് സിംഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: