Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരിയാറില്‍ വീണ്ടും മത്സ്യക്കുരുതി; അധികാരികളുടെ അനാസ്ഥ പ്രതിഷേധാര്‍ഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2012, 09:58 pm IST
in Ernakulam

കൊച്ചി: പാതാളം ബണ്ടിന്‌ സമീപം ഇന്നലെയും വന്‍തോതില്‍ മത്സ്യക്കുരുതി നടന്നു. ബണ്ടിന്‌ സമീപം ഷട്ടര്‍ അടഞ്ഞുകിടക്കുന്ന പ്രദേശത്തെ ജലത്തിന്‌ കറുത്ത നിറവും ദുര്‍ഗന്ധവും അനുഭവപ്പെട്ടു. കരിമീനും ചെമ്മീനുമുള്‍പ്പെടെ വന്‍തോതിലാണ്‌ മത്സ്യം ചത്തുപൊങ്ങിയത്‌. ഓയില്‍പ്പാട നിറഞ്ഞ രൂപമാണ്‌ കാഴ്ചയില്‍ പുഴയ്‌ക്ക്‌.

ഇതിനിടെ ഫാക്ട്‌ ക്വാര്‍ട്ടേഴ്സില്‍ ഇന്നലെ നല്‍കിയ ജലം ദുര്‍ഗന്ധം നിറഞ്ഞതായിരുന്നുവെന്ന്‌ കോളനി നിവാസികള്‍ ജന്മഭൂമിയോട്‌ പറഞ്ഞു. പല ഉദ്യോഗസ്ഥരും ഇപ്പോള്‍ ഏലൂരില്‍ വിതരണം ചെയ്യുന്ന വെള്ളം ഭക്ഷണത്തിന്‌ ഉപയോഗിക്കുന്നില്ല. എന്നിരുന്നിട്ടും മലിനീകരണനിയന്ത്രണബോര്‍ഡും ജില്ലാ ഭരണകൂടവും പ്രാദേശിക ഭരണകൂടവും ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്‌.

പെരിയാറില്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മത്സ്യക്കുരുതി മത്സ്യമേഖലയില്‍ കടുത്ത ആശങ്കയ്‌ക്കും പ്രതിഷേധത്തിനും വഴിതെളിയിച്ചിരിക്കുകയാണ്‌. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ നാല്‌ തവണയാണ്‌ മത്സ്യക്കുരുതി സംഭവിച്ചിട്ടുള്ളത്‌. ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ ദുരന്തം തടയാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥരുടെയും അധികാരികളുടെയും അനാസ്ഥയില്‍ കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

മധ്യകേരളത്തിന്റെ ജീവവാഹിനിയായ പെരിയാര്‍ ചുവന്നും കറുത്തും പല നിറങ്ങളിലും നിറം മാറിയൊഴുകാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. പശ്ചിമേന്ത്യയിലെ ഏറ്റവും വലിയ ഓരുജലാശയമായ വേമ്പനാട്ട്‌ കായലില്‍ ചേരുന്ന ഏഴ്‌ നദികളില്‍ പ്രധാനമാണ്‌ പെരിയാര്‍. അഴിമുഖത്തോട്‌ ചേര്‍ന്ന്‌ വരുന്ന നദിയും പെരിയാറാണ്‌. കേരളത്തിലെ കടലില്‍നിന്നും പിടിക്കുന്ന ഭക്ഷ്യപ്രധാനമായ 125 ഇനം മത്സ്യങ്ങളില്‍ എഴുപത്തിയാറും കായലും നദികളുമായി ബന്ധപ്പെട്ട്‌ ജീവിതചക്രം പൂര്‍ത്തീകരിക്കുകയാണ്‌. കേരളത്തിലെ രണ്ടരലക്ഷം ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെയും ഏഴരലക്ഷം തീരദേശ മത്സ്യത്തൊഴിലാളികളുടെയും ഉപജീവനത്തില്‍ സുപ്രധാന പങ്ക്‌ വഹിക്കുന്ന ഒന്നാണ്‌ വേമ്പനാട്ട്‌ കായലും പെരിയാറും.

പെരിയാറിനെ സംരക്ഷിക്കണമെന്നും മലിനീകരണം തടയണമെന്നും ആവശ്യപ്പെട്ട്‌ ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ തുടര്‍ച്ചയായ പ്രക്ഷോഭത്തിലാണ്‌. 1998ല്‍ ഇതുമായി ബന്ധപ്പെട്ട്‌ പെരിയാറിന്‌ കുറുകെ മത്സ്യത്തൊഴിലാളികള്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുകയുണ്ടായി. 2010ലും 2011ലും മത്സ്യമേഖലാ സംരക്ഷണ കണ്‍വെന്‍ഷനുകളും പ്രചരണങ്ങളും ഏലൂരില്‍ ധര്‍ണയും നടത്തി. തുടര്‍ന്ന്‌ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മത്സ്യമേഖലയിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു മോണിറ്ററിംഗ്‌ കമ്മറ്റി രൂപീകരിച്ചു. എന്നാല്‍ ഒരു വര്‍ഷമായിട്ടും ഈ കമ്മറ്റി വിളിച്ചുചേര്‍ത്തിട്ടില്ല.

പെരിയാറിന്റെ തീരത്തോട്‌ ചേര്‍ന്നുള്ള ഭൂരിപക്ഷം ഗ്രാമങ്ങളും നിര്‍മ്മല്‍ ഗ്രാം പുരസ്ക്കാരം നേടിയവരാണ്‌. വ്യവസായശാലകളാകട്ടെ 2006ല്‍തന്നെ സീറോ ഡിസ്ചാര്‍ജ്‌ നിലവാരത്തിലേക്ക്‌ മാലിന്യം പുറന്തള്ളുന്നത്‌ കൊണ്ടുവരാനും നിശ്ചയിച്ചു. ഈ തീരുമാനങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിയും മലിനീകരണ നിയന്ത്രണ സ്ഥാപനങ്ങളേയും ഇരുട്ടില്‍ നിര്‍ത്തിയും മാലിന്യം പുറന്തള്ളാന്‍ വിവിധ ഭാഗങ്ങള്‍ മത്സരിക്കുകയാണ്‌. ആശങ്കാജനകമായ ഈ സാഹചര്യത്തില്‍ അടിയന്തര നടപടികളെടുക്കണമെന്ന്‌ ഞങ്ങള്‍ അധികാരികളോട്‌ ആവശ്യപ്പെട്ടു. ഏലൂര്‍ പ്രധാനപ്പെട്ട ഒരു തൊഴില്‍ കേന്ദ്രമാണെന്ന യാഥാര്‍ത്ഥ്യബോധം ഞങ്ങള്‍ക്കുണ്ട്‌.
പക്ഷേ അതിന്റെ മറവില്‍ പെരിയാറിനെ കുപ്പത്തൊട്ടിയാക്കാനുള്ള നീക്കത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ ഒന്നടങ്കം രംഗത്തിറങ്ങും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുമതം സ്വീകരിച്ച യുഎസ് വനിതയ്‌ക്ക് ക്ഷേത്രത്തിൽ വിലക്ക് ; വിജയ് സർക്കാരിനെതിരെ ഹൈക്കോടതി ; ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും കോടതി

India

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

Kerala

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Football

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

Kerala

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

പുതിയ വാര്‍ത്തകള്‍

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.