കൊച്ചി: ഹിന്ദു സമൂഹത്തിന്റെ ഉണര്ന്നെഴുന്നേല്പ്പിന്റെ ശംഖ്നാദം മുഴക്കിക്കൊണ്ട് ശ്രീശങ്കരജയന്തിയോടനുബന്ധിച്ച് കാലടിയില്‍ മഹാപരിക്രമ നടന്നു. ആദിശങ്കര ജന്മദേശ വികസനസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന മഹാപരിക്രമയില്‍ കനത്ത മഴയെ അവഗണിച്ചുകൊണ്ട് ആയിരങ്ങള്‍ അണിനിരന്നു.
സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നിന്നെത്തിയ ചെറിയ ചെറിയ പരിക്രമ ഘോഷയാത്രകള്‍ ആദിശങ്കര കീര്‍ത്തിസ്തംഭ മണ്ഡപത്തില്‍ ഒന്നായി മഹാപരിക്രമയായി. തുടര്‍ന്ന് മഹാപരിക്രമയില്‍ സ്വാമി വേദാനന്ദസരസ്വതി ശ്രീശങ്കരജയന്തി സന്ദേശം നല്കി. താളമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ നീങ്ങിയ മഹാപരിക്രമയില്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സന്യാസിവര്യന്മാര് അണിനിരന്നു.
കാലടി ടൗണ്‍, ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം, പോലീസ്സ്റ്റേഷന് കവല, ശൃംഗേരിമഠം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവ വഴി മുതലക്കടവില്‍ സമാപിച്ചു. തുടര്‍ന്ന് നദീപൂജ, മുതലക്കടവ് സ്നാനം എന്നിവ നടന്നു.
മഹാപരിക്രമയ്ക്കും മുതലക്കടവ് സ്നാനത്തിനും ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന്, ക്ഷേത്രീയ കാര്യകാരി സദസ്യന്‍ എ.ആര്.മോഹനന്, ധര്‍മ്മജാഗരണ്‍ പ്രമുഖ് വി.കെ.വിശ്വനാഥന്, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ആര്.വി.ബാബു, ഇ.എസ്.ബിജു, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന സെക്രട്ടറി എം.സി.വത്സന്, ബ്രഹ്മചാരി ഭാര്ഗവരാമന്, പ്രൊഫ. കെ.എസ്.ആര്.പണിക്കര്‍, കെ.പി.ശങ്കരന്, രാജേഷ് തിരുവൈരാണിക്കുളം, അപ്പു, പി.ആര്.കെ.മേനോന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: