Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പോലീസിന്റെ ഒത്താശയോടെ മണല്‍കൊള്ള സജീവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2012, 10:48 pm IST
in Ernakulam

അങ്കമാലി: റവന്യൂ, പോലീസ്‌ അധികാരികളുടെ പരോക്ഷ പിന്തുണയോടെ പെരിയാര്‍ നദി കേന്ദ്രീകരിച്ച്‌ മണല്‍കൊള്ള സജീവം. മലയാറ്റൂര്‍, കാലടി, കാഞ്ഞൂര്‍, ശ്രീമൂലനഗരം പഞ്ചായത്ത്‌ പ്രദേശങ്ങളിലെ മണല്‍ കടവുകളിലാണ്‌ അധികൃതരുടെ പിന്തുണയോടെ മണല്‍ മാഫിയ സജീവമായിട്ടുള്ളത്‌. ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ മുതല്‍ താഴെ തട്ടില്‍ വരെ പടി കൊടുത്തുകൊണ്ടാണ്‌ മണല്‍ മാഫിയ സംഘം വിലസുന്നത്‌. ഈ നിയമലംഘനം നടത്തിവരുന്നതിന്‌ റവന്യൂ ഉദ്യോഗസ്ഥര്‍ക്കും കൃത്യമായ മാസപ്പടിയും ദിവസപ്പടിയും നല്‍കുന്നുണ്ട്‌. തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത റവന്യൂ പോലീസ്‌ ഉദ്യോഗസ്ഥരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന തരത്തിലേക്ക്‌ മണല്‍, മണ്ണ്‌ മാഫിയ സംഘങ്ങള്‍ ഈ മേഖലയില്‍ വളര്‍ന്നു കഴിഞ്ഞു. കാലടി പോലീസ്‌ സ്റ്റേഷന്‍

മണല്‍ മാഫിയയുടെ സ്വന്തം സ്റ്റേഷന്‍പോലെയാണ്‌ പ്രവര്‍ത്തിച്ചുവരുന്നതെന്ന്‌ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. ഇവിടെ ഭരണം നടത്തുന്നത്‌ മാഫിയ സംഘങ്ങളാണെന്നും ഇവരുടെ വരുതിയില്‍ നില്‍ക്കാത്ത ഒരു നിയമപാലകന്‍ ഇവിടെ അധികം കാലം ഇരിക്കുവാന്‍ കഴിയുകയില്ലെന്നും പറയപ്പെടുന്നു. അതുകൊണ്ട്‌ തന്നെ മറ്റ്‌ കേസുകളെക്കാള്‍ പോലീസിന്‌ മണല്‍ കേസുകളോടാണ്‌ താല്‍പര്യം. പടി കൃത്യമായി നല്‍കുന്നവരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത്‌ എത്തിക്കുന്നതിനും പടി അടയ്‌ക്കാത്തവരെ പിടിക്കൂടി ഒരിക്കലും ഊരിപോരാത്തവിധത്തില്‍ കേസ്‌ എടുക്കാനും പോലീസ്‌ ഉത്സാഹം കാട്ടുന്നുണ്ട്‌. അടുത്തിടെ നിര്‍മ്മിച്ച ശ്രീമൂലം പാലത്തിന്റെ കാലില്‍ വഞ്ചി കെട്ടിയിട്ടുകൊണ്ടാണ്‌ രാത്രികാലങ്ങളില്‍ മണല്‍ വാരുന്നത്‌ നടത്തുന്നത്‌. ഇവിടെ ഇപ്പോള്‍ നടക്കുന്നതുപൊലെ മണല്‍വാരല്‍ സജീവമായി നടന്നാല്‍ പാലത്തിന്റെ കാലുകള്‍ക്ക്‌ ഉടന്‍ ബലക്ഷയം വരുവാന്‍ സാദ്ധ്യതയുണ്ട്‌. ഈ പ്രദേശങ്ങളില്‍ നിരീക്ഷണത്തിന്‌ പട്രോളിംഗ്‌ ബോട്ടും പോലീസുകാരും ഉണ്ടെങ്കിലും മാഫിയ സംഘങ്ങളൊത്തുള്ള മദ്യക്കമ്പനികൂടലാണ്‌ സ്ഥിരം പരിപാടികളെന്ന്‌ ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌. ഇവര്‍ക്ക്‌ ഒപ്പം നില്‍ക്കാത്തവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നത്‌ സ്ഥിരം പതിവാണ്‌. ഏറെ നാളുകളായി നിര്‍ജ്ജീവമായിരുന്ന മലയാറ്റൂര്‍ പഞ്ചായത്തിലെ മണല്‍ക്കൊള്ള വീണ്ടും സജീവമായിരിക്കുകയാണ്‌. മണല്‍ കടവുകളിലും നിരത്തുകളിലുമുള്ള പോലീസ്‌ പരിശോധന പ്രഹസനമായതോടെയാണ്‌ അനധികൃത മണല്‍കടത്ത്‌ ഇവിടെ സജീവമായിട്ടുള്ളത്‌. ഈ പ്രദേശത്തെ അംഗീകൃത മണല്‍ കടവുകളില്‍ വന്‍ തട്ടിപ്പുകളാണ്‌ നടന്നുവരുന്നതെന്ന്‌ പറയപ്പെടുന്നു. കടവുകളില്‍ അനുവദനീയമായതിന്റെ ഇരട്ടി മണലാണ്‌ കയറിപ്പോകുന്നത്‌. നീലിശ്വരം- നടുവട്ടം വഴിയും കൊറ്റമം കുളമ്പാട്ടുപുരം വഴിയുമാണ്‌ മലയാറ്റൂര്‍ പഞ്ചായത്തിലെ കടവുകളില്‍നിന്നുള്ള മണലുകള്‍ കടത്തിക്കൊണ്ടുപോകുന്നത്‌. ഈ പ്രദേശത്ത്‌ അന്യസംസ്ഥാന തൊഴിലാളികളാണ്‌ മണല്‍ വാരുന്നത്‌. അംഗീകൃത തൊഴിലാളികളുടെ പാസ്‌ ഉപയോഗിച്ച്‌ സ്വന്തമായ മേല്‍വിലാസം പോലുമില്ലാത്ത അന്യതൊഴിലാളികളെക്കൊണ്ട്‌ മണല്‍ വാരുന്നത്‌ അധികൃതര്‍ കണ്ടില്ലെന്ന്‌ നടിക്കുന്നത്‌ പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ മലയാറ്റൂരിന്റെ നാശത്തിന്‌ കാരണമാകും. അതുപോലെ ശ്രീമൂലനഗരം, കാഞ്ഞൂര്‍ പഞ്ചായത്തുകളില്‍നിന്നുള്ള കള്ള മണല്‍ ശ്രീമൂലനഗരം പാലം വഴിയാണ്‌ കടത്തിക്കൊണ്ടുപോകുന്നത്‌. നേരത്തെ പോലീസിനും മറ്റ്‌ അധികാരികള്‍ക്കും വിവരം നല്‍കിക്കൊണ്ടാണ്‌ ഇവര്‍ രാത്രികാലങ്ങളില്‍ ഈ പ്രദേശങ്ങളില്‍ക്കൂടി മണല്‍കൊള്ള നടത്തുന്നത്‌. ആരെങ്കിലും പരാതിപ്പെട്ടാല്‍ പോലീസ്‌ മണല്‍മാഫിയയ്‌ക്ക്‌ വിവരം നല്‍കിയതിനുശേഷമാണ്‌ അന്വേഷണത്തിന്‌ വരുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌. പഞ്ചായത്ത്‌ വിലയേക്കാള്‍ കുറവും കൂടുതല്‍ മണലും ലഭിക്കുന്നതുമൂലം ഈ പ്രദേശങ്ങളിലെ കള്ളമണലിന്‌ ഡിമാന്റ്‌ ഏറെയാണ്‌. പെരിയാറിനെ നശിപ്പിക്കുകയും ഈ പ്രദേശത്തെ ജനജീവിതം താറുമാറാക്കുകയും ചെയ്യുന്ന രാത്രികാലങ്ങളിലെ മണല്‍വേട്ടയ്‌ക്കെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിന്‌ ഒരുങ്ങുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

Kerala

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)
India

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

പുതിയ വാര്‍ത്തകള്‍

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.