Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭൂചലനം: ജില്ലയില്‍ ജനം പരിഭ്രാന്തരായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2012, 10:18 pm IST
in Ernakulam

കൊച്ചി: ജില്ലയില്‍ ഇന്നലെ അനുഭവപ്പെട്ട ഭൂചലനം ജനങ്ങളെ പരിഭ്രന്തരാക്കി. ഉച്ചക്ക്‌ 2.10നും, രണ്ടരക്കുമാണ്‌ ഭൂചലനം അനുഭവപ്പെട്ടത്‌. ഭൂചലനത്തില്‍ ജില്ലയില്‍ എട്ടോളം വീടുകള്‍ക്ക്‌ കേടുപാടുകള്‍ പറ്റി. ചില സ്ഥലങ്ങളില്‍ ആളുകള്‍ വീട്ടില്‍ നിന്നും പുറത്തേക്ക്‌ ഓടി. ചെറായി ബീച്ചില്‍ നിന്നും പോലീസ്‌ ആളുകളെ ഒഴിപ്പിച്ചു.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്‌ അനുഭവപ്പെട്ട ഭൂചലനത്തെ തുടര്‍ന്ന്‌ മരടില്‍ 8 വീടുകള്‍ക്ക്‌ കേടുപാടുകള്‍ സംഭവിച്ചു. മരട്‌ ഇരുപതാം ഡിവിഷനിലെ വെള്ളാടത്തറ പ്രകാശന്‍, പ്രാണിപറമ്പ്‌ കുഞ്ഞപ്പന്‍, ഇടച്ചിറപ്പിള്ളി രവീന്ദ്രന്‍, തെക്കേനീരാട്ട്‌ മനോജ്‌, കുളങ്ങര ഡെഫ്സി, തെക്കേടത്ത്‌ ആശ, ആലിക്ഷന്‍ തുങ്ങിയില്‍ വള്ളി, മനകോടത്തറ ജോസഫ്‌ എന്നിവരുടെ വീടുകള്‍ക്കാണ്‌ കേട്‌ പാടുകള്‍ സംഭവിച്ചത്‌. വിടിന്റെ പലഭാഗത്തും ഭിത്തി രണ്ടായി പിളര്‍ന്നതായി കാണാം.

കട്ടിലില്‍ കിടക്കുന്നതിനിടെ അസാധാരണമായ കുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ മരട്‌ ഇരുപതാം ഡിവിഷനിലെ വെളാടത്തറവിട്ടില്‍ പ്രകാശന്റെ ഭാര്യ ബിന്ദുവും, സത്യന്റെ ഭാര്യ കുമാരിയും വിട്ടില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നത്രെ. അല്‍പം കഴിഞ്ഞ്‌ സമിപ വാസികള്‍ പറഞ്ഞപ്പോഴാണ്‌ ഭൂമികുലുക്കമാണ്‌ കാരണമെന്ന്‌ ഇവര്‍ അറിഞ്ഞത്‌. ഇവരുടെ വിടിന്റെ പലഭാഗത്ത്‌ വിടിന്‌ വിള്ളല്‍ കാണാം.

കുണ്ടന്നൂര്‍ പെട്രോള്‍ പമ്പിന്‌ സമീപത്തെ സ്വകാര്യ ഫ്ലാറ്റില്‍ നിന്നും താമസക്കാര്‍ പലരും പുറത്തേക്കിറങ്ങി ഓടി. ഫ്ലാറ്റിന്‌ കുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്‌.

മരട്‌, നെട്ടൂര്‍, കുമ്പളം, പനങ്ങാട്‌ തുടങ്ങിയ പ്രദേശങ്ങളിലെ കായല്‍ തിരങ്ങളില്‍ ആസാധാരണമായ നിലയില്‍ ജലനിരപ്പ്‌ ഉയര്‍ന്നതായി സമീപവാസികള്‍ പറയുന്നു. ഇത്‌ മത്സ്യതൊഴിലാളി കുടുംബങ്ങളെ ഉള്‍പ്പെടെ ആശങ്കയിലാഴ്‌ത്തി.

സുനാമി മുന്നറിയിപ്പിനെത്തുടര്‍ന്ന്‌ തീരദേശ മേഖലയായ കണ്ണമാലി, ചെല്ലാനം പ്രദേശത്തെ കടലിനോടു ചേര്‍ന്ന താമസിക്കുന്ന നൂറോളം കുടുംബങ്ങള്‍ ഇവിടെനിന്നും സ്വയം ഒഴിഞ്ഞുപോയി. ടിവിയില്‍ ഫ്ലാഷ്‌ ന്യൂസുകള്‍ മിന്നിമായുമ്പോള്‍ ആദ്യ സുനാമിയുടെ ഭീതിവിട്ടൊഴിയാത്ത കുടുംബങ്ങളാണ്‌ വീടും പൂട്ടി ബന്ധുഗൃഹങ്ങളിലേക്ക്‌ മാറിയത്‌. ജനം സ്വയം ഒഴിഞ്ഞതിനു ശേഷമാണ്‌ പോലീസ്‌ ജാഗ്രതാ നിര്‍ദ്ദേശവുമായി ഇവിടെയെത്തിയത്‌. അതിനിടെ വൈകിട്ട്‌ 4 മണിയോടെ ചെല്ലാനം, ഫോര്‍ട്ടുകൊച്ചി ഭാഗങ്ങളില്‍ ശക്തമായി കടല്‍ കരയിലേക്ക്‌ കയറിയതും ജനത്തിന്റെ ഭീതി ഇരട്ടിപ്പിച്ചു.

ഫോര്‍ട്ടുകൊച്ചി ബീച്ചില്‍നിന്നും പോലീസ്‌ നാട്ടുകാരെ പറഞ്ഞുവിടുന്നുണ്ടായിരുന്നു. ഇതൊന്നുമറിയാതെ നിന്ന വിദേശികള്‍ സുനാമിയുടെ പ്രതിരോധ നടപടികളാണ്‌ നടക്കുന്നതറിഞ്ഞ്‌ കൂട്ടത്തോടെ ഇവിടുത്തെ മുറികള്‍ ഒഴിഞ്ഞ്‌ മറ്റു പ്രദേശങ്ങളിലേക്ക്‌ മാറി. തീരദേശ മേഖലയില്‍ പോലീസ്‌ പ്രഖ്യാപിച്ചിട്ടുള്ള ജാഗ്രതാ നിര്‍ദ്ദേശം വളരെവൈകിയും പിന്‍വലിച്ചിട്ടില്ല. ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചിവരെ അടിയന്തര ആവശ്യങ്ങള്‍ക്കായി വാഹനങ്ങള്‍ സജ്ജമാക്കി.
ഫയര്‍ഫോഴ്സിന്റെ എട്ടു യൂണിറ്റുകള്‍ തീരദേശത്ത്‌ നിലയുറപ്പിച്ചു. ജനറേറ്റര്‍, ലൈറ്റുകള്‍ ജെസിബി തുടങ്ങിയവ സ്കൂള്‍ കോമ്പണ്ടുകളില്‍ എത്തിച്ചു. പ്രദേശത്തെ സ്കൂളുകളുടെ താക്കോലുകള്‍ പോലീസ്‌ അധികൃതര്‍ക്ക്‌ കൈമാറി. അടിയന്തര ആവശ്യങ്ങള്‍ വന്നാല്‍ നേരിടുന്നതിനായി ഉന്നത ഉദ്യോഗസ്ഥ, പോലീസ്‌ സേനയുടെ യോഗം ചേര്‍ന്നു. അറിയിപ്പുണ്ടാവുന്നതുവരെ ജാഗ്രതാനിര്‍ദ്ദേശം നല്‍കാന്‍ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

ഉദയംപേരൂര്‍ കായലോരങ്ങളില്‍ താമസിക്കുന്നവരോടും പ്രത്യേകിച്ച്‌ മത്സ്യത്തൊഴിലാളികളോടും അതീവജാഗ്രത പാലിയ്‌ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്തെങ്കിലും സംഭവ വികാസങ്ങളുണ്ടായതായി അറിവുകിട്ടിയാല്‍ പോലീസ്‌ സ്റ്റേഷനിലോ പോലീസ്‌ കണ്‍ട്രോള്‍ റൂമിലോ വിവരം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പോലീസ്‌ എസ്‌ഐ നസുറുദ്ദീന്‍ ബന്ധപ്പെട്ടവരോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഭൂചലനം കോതമംഗലം താലൂക്കിലെ വാരപ്പെട്ടി, കക്കാട്ടൂര്‍, കാലാമ്പൂര്‍ എന്നിവിടങ്ങളിലും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ഉച്ചക്ക്‌ 2 മണിക്ക്‌ ശേഷം ശക്മായ മുഴക്കത്തോടുകൂടിയാണ്‌ ഭൂചലനം ഉണ്ടായതെന്നും, ഇതിനെ തുടര്‍ന്ന്‌ ആളുകള്‍ പരിഭ്രാന്തരായെന്നും നാട്ടുകാര്‍ പറഞ്ഞു.

മട്ടാഞ്ചേരി വേനല്‍ വറുതിയുടെ ദുരിതദിനങ്ങള്‍ക്കിടെ സുനാമിവാര്‍ത്ത ഭീതി പരത്തിയപ്പോള്‍ തീരദേശമേഖല ആഘാതത്തിന്റെ ആശങ്കയിലായി.
ഇന്ത്യോനേഷ്യന്‍ ഭൂകമ്പത്തെ തുടര്‍ന്ന്‌ കേരളത്തിലെ തുടര്‍ ഭൂകമ്പത്തെ തുടര്‍ന്നും ബുധനാഴ്ച ഉച്ചയോടെയാണ്‌ കൊച്ചിയുടെ തീരദേശ മേഖലയില്‍ സുനാമി ആശങ്ക പരന്നത്‌. തെക്ക്‌ ചെല്ലാനം മുതല്‍ കണ്ണമാലി ഫോര്‍ട്ടുകൊച്ചി, വൈപ്പിന്‍, ഞാറയ്‌ക്കല്‍ മേഖലയിലെ തീരദേശ വാസികള്‍ നിമിഷങ്ങള്‍ക്കകം വീട്‌ വിട്ട്‌ സുരക്ഷാ കേന്ദ്രത്തിലേയ്‌ക്ക്‌ നീങ്ങി. കടലില്‍ മത്സ്യബന്ധനത്തിന്‌ പോയ ഉറ്റവരെ കുറിച്ചോര്‍ത്ത്‌ ചിലര്‍ തീരദേശത്ത്‌ പ്രാര്‍ത്ഥനയുമായി കഴിഞ്ഞു. ചിലര്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ സുരക്ഷാ കേന്ദ്രങ്ങളിലേയ്‌ക്ക്‌ നീക്കി. 2004-ലെ സുനാമി ദുരന്ത വേളയില്‍ ചെല്ലാനം മേഖലയിലുണ്ടായ കടല്‍ കയറ്റവും, ഫോര്‍ട്ടുകൊച്ചിയില്‍ വള്ളങ്ങള്‍ ഒഴുകിയതും, ഞാറയ്‌ക്കല്‍ വെപ്പിന്‍ മേഖലയിലെ കടല്‍ കയറ്റവും അനുഭവിച്ചറിഞ്ഞവര്‍ മറ്റൊരു സുനാമിയുടെ തീവ്രതയുടെ അപകടാവസ്ഥനേരിടാനുള്ള മാനസികാവസ്ഥയിലായിരുന്നു.

സുനാമി മുന്നറിയിപ്പ്‌ വാര്‍ത്ത പരന്നതോടെ മത്സ്യതൊഴിലാളികേന്ദ്രങ്ങളില്‍ നിന്ന്‌ കടലിലേയ്‌ക്ക്‌ പോയ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും വാര്‍ത്ത കൈമാറി. മണിക്കുറുകള്‍ക്കകം ഓട്ടേറെ വള്ളങ്ങള്‍ തീരത്തടുപ്പിച്ച്‌ ആശ്വാസം കൊണ്ടു. ചെല്ലാനം മേഖലയില്‍ പലരും വീടുകള്‍വീട്ട്‌ അത്യാവശ്യസാധനങ്ങളുമായി ബന്ധുവീടുകളിലേയ്‌ക്ക്‌ നീങ്ങി. ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത്‌ എത്തിയ വിദേശികളെയും, വിനോദസഞ്ചാരികളേയും അവിടെനിന്നും, പോലീസ്‌ സ്ഥിതി അറിയിച്ച്‌ മടക്കി അയച്ചു. എന്നാല്‍ പ്രാദേശിക ജനങ്ങള്‍ കടല്‍കയറ്റം വീക്ഷിക്കുവാന്‍ തിരക്ക്‌ കാട്ടുകയാണ്‌ ചെയ്തത്‌. വൈപ്പിന്‍ മേഖലയില്‍ എല്‍എന്‍ജി ടെര്‍മിനല്‍ ലൈറ്റ്‌ ഹൗസ്‌ മേഖലയില്‍ കടല്‍ പ്രക്ഷുബ്ധാവസ്ഥയിലായി. തോപ്പും പടി ഫിഷറീസ്‌ ഹാര്‍ബറില്‍ നങ്കുരമിട്ട ബോട്ടുകളിലെ തൊഴിലാളികള്‍ കരയിലേയ്‌ക്ക്‌ കടന്നു നിന്നു. കൊച്ചി നഗരത്തിലുണ്ടായ ഭൂകമ്പ വാര്‍ത്തയെ തുടര്‍ന്ന്‌ പശ്ചിമകൊച്ചിയിലെ ഉന്നത കെട്ടിടങ്ങളിലുള്ളവര്‍ക്ക്‌ പോലീസ്‌ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കൊച്ചി തുറമുഖത്ത്‌ മുന്‍കാല സുനാമി തിരമാല സൃഷ്ടിച്ച അനുഭവം തിരിച്ചറിഞ്ഞവര്‍ കെട്ടിടങ്ങള്‍ക്ക്‌ വെളിയിലിറങ്ങിനിന്നും ഏതാനും മണിക്കൂര്‍ നേരം കൊച്ചി തുറമുഖത്തെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു.

സുനാമി- ഭൂകമ്പ തുടര്‍ മുന്നറിയിപ്പുകള്‍ മത്സ്യബന്ധന തൊഴിലാളി കുടുംബങ്ങളില്‍ വന്‍ ആഘാതമാണ്‌ ഉണ്ടാക്കിയത്‌. ഭരണകര്‍ത്താക്കളുടെയും, സുരക്ഷാ ഏജന്‍സി കളുടെയും മാറിമാറിയുള്ള ആശ്വാസ മുന്നറിയിപ്പുകള്‍ ഇവരില്‍ മനസ്സമാധാനമുണ്ടാക്കിയില്ല. വൈകിട്ട്‌ ആഞ്ഞ്‌ വീശിയ കാറ്റും- മഴയും പലരിലും മുന്‍കാല സുനാമി ദിനത്തിന്റെ ഓര്‍മകളാണുയര്‍ത്തിയത്‌.

ആലുവ ആലുവയിലും പരിസരത്തും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ ഫെഡറല്‍ ബാങ്ക്‌ ആലുവ ആസ്ഥാനമന്ദിരം ഉള്‍പ്പെടെയുള്ള വന്‍ കെട്ടിടങ്ങള്‍ക്കുണ്ടായ ചലനം ജനത്തെ പരിഭ്രാന്തരാക്കി. ഇന്നലെ ഉച്ചകഴിഞ്ഞ്‌ 2.15 ന്‌ വൈകിട്ട്‌ 4.30 നുമാണ്‌ ഏകദേശം അഞ്ച്‌ സെക്കന്റ്‌ നീണ്ട ചലനം അനുഭവപ്പെട്ടത്‌.

നഗരപ്രദേശങ്ങളിലെ രണ്ട്നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്കാണ്‌ ഇളക്കം അനുഭവപ്പെട്ടത്‌. ഫെഡറല്‍ ബാങ്ക്‌ ആസ്ഥാനത്ത്‌ ചലനം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ മാനേജിംഗ്‌ ഡയറക്ടര്‍ ശ്യാംശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ജീവനക്കാരും കെട്ടിടത്തില്‍നിന്ന്‌ പുറത്തിറങ്ങി. ബാങ്കിന്‌ മറ്റ്‌ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന്‌ ഉറപ്പ്‌വരുത്തി അര മണിക്കൂറിന്‌ ശേഷമാണ്‌ ജീവനക്കാര്‍ തിരികെ ഓഫീസിലേക്ക്‌ പ്രഗവശിച്ചത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.