Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വര്‍ണ്ണങ്ങളുടെ ആത്മീയ സഞ്ചാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2012, 09:40 pm IST
in Varadyam

സാധാരണക്കാരന്റെ കണ്ണുകള്‍ക്ക്‌ അപ്രാപ്യമായ കാഴ്ചകളെ കണ്ടെത്താനുള്ള സിദ്ധി കലാകാരന്‍മാര്‍ക്കുണ്ടെന്ന കാര്യം സുവിദിതമാണ്‌. ഈ സിദ്ധിയുടെ തേരിലേറി സര്‍ഗാത്മകതയുടെ അതിരുകളില്ലാത്ത ലോകത്തിലേക്ക്‌ പ്രവേശിച്ച്‌ അവിടത്തെ സുഖവും ആനന്ദവും അനുഭവിക്കാനുള്ള ശേഷിയും കലാകാരന്‍മാര്‍ക്കുമാത്രം സ്വന്തമാണ്‌.

പാലക്കാരനായ റോയ്‌ എം തോട്ടം, ഒരേ സമയം കലാകാരനും പുരോഹിതനുമാണ്‌. പൗരോഹിത്യകര്‍മ്മങ്ങളില്‍ മുഴുകുമ്പോഴും വര്‍ണ്ണസന്നിഭമായ ചിത്രകാരന്റെ മനസ്സിനെ അദ്ദേഹം മതത്തിന്റെ നിഷ്കര്‍ഷതകളില്‍നിന്നും ശ്രദ്ധാപൂര്‍വം മാറ്റി നിര്‍ത്താറുണ്ട്‌. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ തന്റെ ആത്മീയസഞ്ചാരം മതത്തിലൂടെ എന്നതിനേക്കാള്‍ വര്‍ണ്ണങ്ങളിലൂടെയാണ്‌ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്‌.

ഇക്കണോമിക്സ്‌, ഫിലോസഫി, തിയോളജി, ഫോക്ലോര്‍ എന്നീ വിഷയങ്ങളിലെ പഠനത്തിനുശേഷം യു.കെ യിലെ കാന്റര്‍ബെറി ക്രൈസ്‌ററ്‌ യൂണിവേഴ്സിററിയില്‍നിന്ന്‌ ഫൈന്‍ ആര്‍ട്സില്‍ ബിരുദാനന്തര ബിരുദം നേടുവാന്‍ റോയിക്ക്‌ പ്രേരണയായത്‌ തന്നിലെ കലാകാരന്റെ പൂര്‍ണ്ണതയ്‌ക്കുവേണ്ടിയുള്ള ത്വരയാണ്‌. പീഡിതര്‍ക്കും നിന്ദിതര്‍ക്കും സമത്വത്തിന്റെ വാതിലുകള്‍ തുറക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നതോടൊപ്പം ഈ പുരോഹിതന്‍ വര്‍ണ്ണങ്ങളില്‍ മുക്കിയ ബ്രഷും കൈയിലെടുക്കുന്നു. കാന്‍വാസിന്റെ പ്രതലങ്ങളില്‍ മനുഷ്യമനസ്സിലേക്കുള്ള പ്രകൃതിയുടെ വേരോട്ടങ്ങളെ ആവിഷ്കരിക്കുന്നു.

ചിത്രരചനയില്‍ തന്റേതായ ശൈലി സ്വായത്തമാക്കിയിട്ടുള്ള റോയി എം തോട്ടം ഇന്നേവരെ തിരുവനന്തപുരം, കണ്ണൂര്‍, കൊച്ചി, ഡെല്‍ഹി, കാന്റര്‍ബറി, ഇംഗ്ലണ്ട്‌, ജര്‍മ്മനി എന്നിവിടങ്ങളിലായി 7 ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്‌. എട്ടാമത്തെ പ്രദര്‍ശനം 2009 നവമ്പറില്‍ കൊച്ചിയിലെ ഗ്രീന്‍ ഓറഞ്ച്‌ ആര്‍ട്ട്‌ ഗാലറിയില്‍ ഇന്നര്‍സ്കേപ്പ്‌ എന്ന പേരില്‍ നടത്തുകയുണ്ടായി. ഒരു സെമിററിക്‌ മതത്തിന്റെ അതിരുകള്‍ കലാകാരന്‌ കൂച്ചുവിലങ്ങുകളല്ലാ എന്ന്‌ വിശ്വസിക്കുന്ന അദ്ദേഹം ‘ഇന്നര്‍സ്കേപ്പി’ല്‍ തത്വചിന്തയെ വര്‍ണ്ണങ്ങളില്‍ ചാലിച്ചുചേര്‍ത്ത രചനാവിസ്മയം മാധ്യമങ്ങള്‍ പ്രത്യേകം പ്രശംസിച്ചിരുന്നു.

ചിത്രരചന പൗരോഹിത്യത്തെപ്പോലെ ഒരു തീര്‍ത്ഥാടനമാണെന്ന്‌ റോയി വിശ്വസിക്കുന്നു. പുരോഹിതന്‌ കാന്‍വാസ്‌ എന്നുപറഞ്ഞാല്‍ അത്‌ തന്റെ മതഗ്രന്ഥമാണ്‌. എന്നാല്‍ കലാകാരനായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കാന്‍വാസ്‌ പ്രകൃതിയും അതിലെ സൃഷ്ടികളുമാണ്‌. അപ്പോള്‍ ബാഹ്യവും ആന്തരികവുമായ ലോകങ്ങളിലെ വ്യഥകളും ഉന്മാദങ്ങളും അദ്ദേഹത്തെ അലട്ടുന്നു. ഒടുവില്‍ ബ്രഷുമായി വര്‍ണ്ണങ്ങളുടെ ലോകത്തേക്ക്‌ പ്രവേശിക്കുന്നു. കടുത്തനിറങ്ങളില്‍ അവ ആവിഷ്കരിക്കുമ്പോള്‍ കാഴ്ചക്കാരനും തന്നെപ്പോലെ തീര്‍ത്ഥാടനത്തിന്റെ തീവ്രതയിലകപ്പെടുമെന്ന്‌ റോയി കരുതുന്നു. ‘ലാസ്‌ററ്‌ സപ്പര്‍’ എന്ന സൃഷ്ടി അദ്ദേഹം നേടിയിട്ടുള്ള ഈ ദര്‍ശനത്തിനെ വ്യക്തമാക്കുന്നുണ്ട്‌. മൈക്കലാഞ്ജലോയുടെ സൃഷ്ടിയില്‍നിന്നും റോയിയുടെ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്‌ ആ ദര്‍ശനവിശേഷംതന്നെയാണ്‌. തീന്‍മേശക്കുചുററും ക്രിസ്തുവിന്റെ നാലുശിഷ്യന്‍മാരെ കടുത്തനിറങ്ങളാലും വരകളാലും റോയി അടയാളപ്പെടുത്തിയിരിക്കുന്നു. അത്താഴം വെറും വിശപ്പ്മാററുന്ന ഒരു പ്രവൃത്തിയല്ല. അതിലൂടെ ജീവന്റെ നിലനില്‍പ്പിനായുള്ള പ്രകൃതിയുടെ കരുതല്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്‌. ഈ ദര്‍ശനം ആവിഷ്കരിക്കുന്നതോടൊപ്പം തീന്‍മേശയില്‍ തെളിഞ്ഞുകാണുന്ന നടരാജ നൃത്തത്തിലൂടെ റോയി തത്വചിന്താപരമായ മറ്റൊരു തലവും രേഖപ്പെടുത്തിയിരിക്കുന്നു. ക്രൈസ്തവ മതത്തേയും ഭാരതീയ തത്വചിന്തയേയും സമന്വയിപ്പിക്കാനുള്ള സര്‍ഗ്ഗശേഷി ഈ ചിത്രത്തില്‍ ആഴമേറിയ നിറങ്ങളായി അലിഞ്ഞുകിടക്കുന്നു.

നിരന്തരം നവീകരിക്കപ്പെടുന്ന ചിന്ത, അന്വേഷിക്കുന്ന മനസ്സ്‌ തുടങ്ങിയവ വ്യക്തമാക്കുന്ന ഫാദറിന്റെ രചനകളാണ്‌ ഇീ‍ൊശര ഉമിരല ംശവേ എലഹഹീംവെശു, ഠൃലല ളൃീ‍ാ‍ വേല ഒലമൃേ‍, ഠൃമിൂ‍ൗ‍ശഹശ്യ‍േ തുടങ്ങിയവ. ക്രൈസ്തവ ആത്മീയതക്ക്‌ റോയി നല്‍കുന്ന ആഖ്യാനങ്ങള്‍കൂടിയായി മാറിയിരിക്കുന്നു അവ. മരം ക്രിസ്തുമതത്തിന്‌ ഒഴിച്ചുകൂട്ടാനാവാത്ത ഒരു രൂപമാണ്‌. ക്രിസ്തുവിനെ ക്രൂശിച്ചതോടെയാണ്‌ അതിന്‌ മതഘടനയില്‍ സ്ഥാനം ലഭിക്കുന്നത്‌. എന്നാല്‍ ട്രീ ഫ്രം ഹാര്‍ട്ടില്‍ റോയി മരത്തിനെ വെളിപ്പെടുത്തുന്നത്‌ യാഥാസ്ഥിതികമായ കാഴ്ചപ്പാടോടെയല്ല. ജീവന്റെ നിലനില്‍പ്പും ഹരിതകവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്‌. ഈ ലോകത്തിന്റെ സുരക്ഷിതത്വത്തിന്‌ ഓരോ മനുഷ്യനും ബാധ്യസ്ഥനായിരിക്കുമ്പോള്‍തന്നെ, അവനവന്റെ പാപങ്ങളുടെ ക്രൂശീകരണവും അവനവന്‍തന്നെ നടത്തേണ്ടതാണെന്ന്‌ ഈ ചിത്രത്തിലൂടെ റോയി വ്യാഖ്യാനിക്കുന്നു. രചനാതലത്തില്‍ അബ്സ്ട്രാക്ഷനിലേക്ക്‌ പ്രവേശിക്കുന്നവയുമാണ്‌ ഈ ചിത്രങ്ങള്‍.

പകര്‍ത്തല്‍ ചിത്രകാരന്റെ ജോലിയല്ല. തനിക്കു ചുററുമുള്ളവയെ അതിന്റേതായ അസ്തിത്വത്തോടുകൂടി ആവിഷ്കരിക്കാനാണ്‌ ചിത്രകാരന്‍മാര്‍ ശ്രമിക്കുന്നത്‌. തന്റെ പ്രതിഭയുമായുള്ള സ്വാംശീകരണത്തിനുശേഷമാണ്‌ ഈ ആവിഷ്കാരം നടത്തുന്നത്‌. രവിവര്‍മ്മ, കെ.സി.എസ്‌ പണിക്കര്‍, കാനായി, ബി.ഡി.ദത്തന്‍, റിയാസ്‌ കോമു തുടങ്ങി ബോസ്‌ കൃഷ്ണമാചാരിവരെയുള്ള നമ്മുടെ ചിത്രകാരപരമ്പരയിലെ തിളങ്ങുന്ന കണ്ണികളില്‍ ഒന്നായി റോയി എം തോട്ടം അംഗീകാരം നേടുമെന്ന്‌ പ്രത്യാശിക്കാം. അദ്ദേഹത്തിന്റെ രചനകളെക്കുറിച്ചുള്ള ഗൗരവമായ പഠനങ്ങള്‍ക്ക്‌ സമയം സമാഗതമായിരിക്കുന്നു.

എം.എന്‍.ശ്രീരാമന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്‌നാട് മൊടകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കും: അമിത് ഷാ

India

വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഐഎ അറസ്റ്റ് ചെയ്തു

Kerala

വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു

Editorial

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തിന്റെ വഞ്ചന

Main Article

മാധ്യമ രംഗത്തെ മൗലിക ചിന്തകന്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഗ്രാമിലെ കടയില്‍ നിന്ന് പലഹാരം വാങ്ങുന്നു

മമത ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ചു: മോദി

ഇന്ന് ബസവേശ്വര ജയന്തി: യുഗപ്രഭാവനായ പരിഷ്‌കര്‍ത്താവ്

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

ഉറുമ്പുശല്യം മാറ്റുന്ന കണ്ണൂരിലെ ഉറുമ്പച്ചന്‍ ക്ഷേത്രം

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.