ന്യൂദല്‍ഹി: കൊടും ഭീകരന്‍ അംബുഹംസയുടെ സാന്നിധ്യം കാശ്മീരിലുള്ളതായി ദല്‍ഹിയില്‍ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായ രണ്ട് ലഷ്കറെ തോയ്ബ ഭീകരരില്‍നിന്ന് വിവരം ലഭിച്ചു. സപ്തംബര്‍ 26ന്റെ മുംബൈ ഭീകരാക്രമണത്തിലെ പങ്കാളിയെന്ന നിലക്ക് സുരക്ഷാ വിഭാഗം അന്വേഷിക്കുന്ന അബുഹംസയാണ് ഇയാള്‍ മുംബൈ ഭീകരാക്രമണത്തില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട അബുഹംസയെ വിട്ട്കിട്ടണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാനും കാശ്മിരിനും ഇടയില്‍ അബുഹംസ സ്വൈരവിവഹാരം നടത്തുന്നതായി ഇന്ത്യന്‍ അധികൃതര്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്.
ദല്‍ഹിയില്‍ പിടിയിലായ അഹ്തേഷം പറഞ്ഞത് അബുഹംസയുടെ സഹായത്തോടെയാണ് താന്‍ ദല്‍ഹിയിലെത്തിയതെന്നാണ്. 2011 ലെ മുംബൈ ആക്രമണത്തിന് ശേഷമാണ് ഹംസ കാശ്മീര്‍ ഭീകരവാദ ഗ്രൂപ്പിനെ കമാന്‍ഡറായത്. ബംഗളുരുവില്‍ ഇന്ത്യന്‍ ഇന്റസ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നടന്ന ആക്രമണം കൈകാര്യം ചെയ്തതോടെയാണ് അബുഹംസ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. 2011 ലെ മുംബൈ ഭീകരാക്രമണത്തെ പാകിസ്ഥാനിലിരുന്ന് നിയന്ത്രിച്ചത് അബു ഹംസയായിരുന്നു. പുതിയ ആളുകളെ ഭീകരവാദ ഗ്രൂപ്പുകളിലെത്തിച്ചിരുന്നത് അബുഹംസ ആയിരുന്നു. ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ഹംസ അതി സമര്‍ത്ഥനായിരുന്നു. ലക്ഷ്കര്‍ സംഘടനകള്‍ക്ക് ഇയാള്‍ അവിഭാജ്യഘടകമായതും ഇതുകൊണ്ട് തന്നെയാണ്.
ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഭീകര വാദികളെ നിരന്തരം ചോദ്യം ചെയ്തപ്പോള്‍ ലഷ്കര്‍ -ഇ-തൊയ്ബയുടെ ഭീകരാക്രമണ പദ്ധതികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ യുവാക്കളെ പരിശീലിപ്പിച്ച് ഇന്ത്യന്‍ മണ്ണില്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയെന്നതാണ് ഇപ്പോള്‍ ഭീകരവാദികള്‍ ചെയ്യുന്നത്. പാക്കിസ്ഥാനില്‍ നിന്നും ഭീകര വാദികളെ അയക്കുമ്പോള്‍ അതിര്‍ത്തി കടക്കുക എന്നത് ദുഷ്കരമാണ്. അടുത്തിടെ ദല്‍ഹി ഹൈക്കോടതിക്കുടുത്ത് നടത്തിയ സ്ഫോടനത്തിന് ഇന്ത്യന്‍ യുവാക്കളെയാണ് ഉപയോഗിച്ചിരുന്നത്.
കാശ്മീര്‍ താഴ്‌വരയിലുള്ള അസംതൃപ്തരായ യുവാക്കളെ തെരഞ്ഞെടുത്ത് ഇന്ത്യന്‍ മണ്ണില്‍ ഭീകരവാദ പ്രവര്‍ത്തനം നടത്തുന്നതായി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: